സ്പെയ്സ് എക്സിന്റെ സ്റ്റാർഷിപ് വീണ്ടും പൊട്ടിത്തെറിച്ചു, ആകാശത്ത് തീമഴ ; അന്വേഷണം അവസാനിക്കാതെ വീണ്ടും അനുമതി!

ഇലോൺ മസ്കിന്റെ സ്പെയ്സ് എക്സിന്റെ അഭിമാനമായ സ്റ്റാർഷിപ് ബഹിരാകാശ പേടകം എട്ടാമത്തെ പരീക്ഷണ പറക്കലിനിടെ പൊട്ടിത്തെറിച്ചു. ഈ വർഷത്തിൽ ഇത് രണ്ടാമത്തെ പരാജയമാണ്. പറന്നുയർന്ന് ഏതാനും മിനുറ്റുകൾക്കുള്ളിൽ പേടകവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. ബഹാമാസിനു മുകളിൽ തീമഴ പോലെ അവശിഷ്ടങ്ങൾ പെയ്യുന്നതിന്റെ
ഇലോൺ മസ്കിന്റെ സ്പെയ്സ് എക്സിന്റെ അഭിമാനമായ സ്റ്റാർഷിപ് ബഹിരാകാശ പേടകം എട്ടാമത്തെ പരീക്ഷണ പറക്കലിനിടെ പൊട്ടിത്തെറിച്ചു. ഈ വർഷത്തിൽ ഇത് രണ്ടാമത്തെ പരാജയമാണ്. പറന്നുയർന്ന് ഏതാനും മിനുറ്റുകൾക്കുള്ളിൽ പേടകവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. ബഹാമാസിനു മുകളിൽ തീമഴ പോലെ അവശിഷ്ടങ്ങൾ പെയ്യുന്നതിന്റെ
ഇലോൺ മസ്കിന്റെ സ്പെയ്സ് എക്സിന്റെ അഭിമാനമായ സ്റ്റാർഷിപ് ബഹിരാകാശ പേടകം എട്ടാമത്തെ പരീക്ഷണ പറക്കലിനിടെ പൊട്ടിത്തെറിച്ചു. ഈ വർഷത്തിൽ ഇത് രണ്ടാമത്തെ പരാജയമാണ്. പറന്നുയർന്ന് ഏതാനും മിനുറ്റുകൾക്കുള്ളിൽ പേടകവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. ബഹാമാസിനു മുകളിൽ തീമഴ പോലെ അവശിഷ്ടങ്ങൾ പെയ്യുന്നതിന്റെ
ഇലോൺ മസ്കിന്റെ സ്പെയ്സ് എക്സിന്റെ അഭിമാനമായ സ്റ്റാർഷിപ് ബഹിരാകാശ പേടകം എട്ടാമത്തെ പരീക്ഷണ പറക്കലിനിടെ പൊട്ടിത്തെറിച്ചു. ഈ വർഷത്തിൽ ഇത് രണ്ടാമത്തെ പരാജയമാണ്. പറന്നുയർന്ന് ഏതാനും മിനുറ്റുകൾക്കുള്ളിൽ പേടകവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.ബഹാമാസിനു മുകളിൽ തീമഴ പോലെ അവശിഷ്ടങ്ങൾ പെയ്യുന്നതിന്റെ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്.
ജനുവരിയിലെ അപകടത്തെക്കുറിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുമ്പോഴും യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ ഈ പരീക്ഷണം അനുവദിക്കുകയായിരുന്നു. ഫ്ലോറിഡയുടെ ചില ഭാഗങ്ങളിൽ എഫ്എഎ വ്യോമ ഗതാഗതം നിർത്തിവച്ചിട്ടുണ്ട്.
ഈ അപകടങ്ങൾ കൂടുതൽ ചോദ്യങ്ങൾ ഉയർത്തുന്നു: വാണിജ്യ റോക്കറ്റ് വിക്ഷേപണങ്ങൾക്ക് ലൈസൻസ് നൽകുന്ന എഫ്എഎ, ഫ്ലൈറ്റ് 7 അപകടത്തെക്കുറിച്ചുള്ള ഏജൻസിയുടെ അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് സ്റ്റാർഷിപ്പിന് വിക്ഷേപണം നടത്താൻ അനുവാദം നൽകിയത് എന്തുകൊണ്ട്? പരീക്ഷണാത്മക റോക്കറ്റുകൾ ജനസാന്ദ്രതയുള്ള പ്രദേശങ്ങൾക്ക് മുകളിലൂടെ പറക്കാൻ അനുവദിക്കണമോ? ഫ്ലൈറ്റ് 8 ന്റെ അവശിഷ്ടങ്ങൾ കൃത്യമായി എവിടെയാണ് വീണത്?. ഇതിന്റെ പ്രത്യാഘാതങ്ങള്‍ എന്തൊക്കെയായിരിക്കും?
വിശദാംശങ്ങൾ ഇങ്ങനെ
∙ചൊവ്വയിലേക്ക് മനുഷ്യരെ അയയ്ക്കാനുള്ള മസ്‌കിന്റെ പദ്ധതിയുടെ കേന്ദ്രം ഈ റോക്കറ്റ് സംവിധാനമാണ്
∙ലോകത്തിലെ ഏറ്റവും വലിയതും ശക്തവുമായ റോക്കറ്റായ സ്റ്റാർഷിപ്പ് ടെക്സസിലെ സ്പേസ് എക്സിന്റെ സ്റ്റാർബേസിൽ നിന്നാണ് പറന്നുയർന്നത്. ഇത് ക്രൂവില്ലാത്ത എട്ടാമത്തെ ഭ്രമണപഥ പരീക്ഷണമായിരുന്നു.
∙240 ടൺ മീഥെയ്ൻ ഇന്ധനവും 860 ടൺ ദ്രവീകൃത ഓക്സിജനുമാണു റോക്കറ്റിന്റെ വമ്പൻ സംഭരണികളിൽ സൂക്ഷിക്കുന്നത്.
∙വിക്ഷേപണം പരാജയപ്പെട്ടെങ്കിലും സൂപ്പർ ഹെവി ബൂസ്റ്റർ , ലോഞ്ച് ടവറിന്റെ മെക്കാനിക്കൽ "ചോപ്സ്റ്റിക്ക്" കൈകൾ ഉപയോഗിച്ച് പിടിച്ചെടുത്തു.
∙വിക്ഷേപിച്ച് ഏകദേശം 40 മിനിറ്റിനുശേഷം, കൂടുതൽ വിവരങ്ങൾ നൽകാതെ സ്പേസ് എക്സ് അതിൻ്റെ ലൈവ് സ്ട്രീം അവസാനിപ്പിച്ചു.
∙സ്റ്റാർഷിപ്പ് പൂർണ്ണമായും പുനരുപയോഗിക്കാവുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
∙ഈ ദശകത്തിൽ ബഹിരാകാശയാത്രികരെ ചന്ദ്രനിലെത്തിച്ച് തിരികെ കൊണ്ടുവരാൻ ലക്ഷ്യമിടുന്ന ആർട്ടെമിസ് പ്രോഗ്രാമിനായി, ചാന്ദ്ര ലാൻഡറായി സ്റ്റാർഷിപ്പിൻ്റെ പരിഷ്കരിച്ച പതിപ്പും നാസ ഉപയോഗിക്കുന്നുണ്ട്.
∙ജോ ബൈഡൻ പ്രസിഡന്റായിരുന്ന കാലത്ത്, സുരക്ഷയും പാരിസ്ഥിതിക ആശങ്കകളും കാരണം സ്പേസ് എക്സിനെ അമിതമായി നിയന്ത്രിക്കുന്നുവെന്ന് ആരോപിച്ച് മസ്ക് എഫ്എഎയുമായി ഇടയ്ക്കിടെ ഏറ്റുമുട്ടിയിരുന്നു.
വാണിജ്യ ബഹിരാകാശ വിക്ഷേപണ വാഹനങ്ങളുടെ വർദ്ധിച്ചു വരുന്ന ലോഞ്ചുകളും അവയുടെ സുരക്ഷിതത്വത്തെക്കുറിച്ചും ചോദ്യങ്ങൾ ഉയർത്തുകയാണ് ഈ സംഭവങ്ങൾ. അമേരിക്കയിൽ നിന്ന് 145 വിക്ഷേപണങ്ങളാണ് കഴിഞ്ഞ വർഷം ഭ്രമണപഥത്തിലെത്തിയത്, അഞ്ച് വർഷം മുമ്പ് ഇത് ഏകദേശം ഇരുപതിനടുത്ത് ആയിരുന്നു.രാജ്യാന്തര വിക്ഷേപണങ്ങൾ ട്രാക്ക് ചെയ്യുന്ന ജ്യോതിശാസ്ത്രജ്ഞനായ ജോനാഥൻ മക്‌ഡൊവൽ ശേഖരിച്ച ഡാറ്റ പ്രകാരം, ആ വിക്ഷേപണങ്ങളിൽ 133 എണ്ണവും സ്പേസ് എക്സിന്റേതായിരുന്നു.