ഇടിമിന്നൽ സംഭവിക്കുന്നതിന് രണ്ടര മണിക്കൂർ മുൻപ് അറിയാം! പുതിയ സംവിധാനവുമായി ഐഎസ്ആർഒ

ഇന്ത്യയിലുടനീളം സംഭവിക്കുന്ന ഇടിമിന്നൽ സംഭവങ്ങൾ പ്രവചിക്കാൻ തങ്ങൾ സംവിധാനം വികസിപ്പിച്ചതായി ഐഎസ്ആർഒ അറിയിച്ചു. സ്ഥാപനത്തിന്റെ നാഷനൽ റിമോട്ട് സെൻസിങ് സെന്ററാണു സംവിധാനം യാഥാർഥ്യമാക്കിയത്. ഭൂസ്ഥിര ഉപഗ്രഹങ്ങളിൽ നിന്നുള്ള വിവരങ്ങൾ അപഗ്രഥിച്ചാണ് ഇതു പ്രവർത്തിക്കുന്നത്. ഇടിമിന്നൽ സംഭവിക്കുന്നതിന് രണ്ടര
ഇന്ത്യയിലുടനീളം സംഭവിക്കുന്ന ഇടിമിന്നൽ സംഭവങ്ങൾ പ്രവചിക്കാൻ തങ്ങൾ സംവിധാനം വികസിപ്പിച്ചതായി ഐഎസ്ആർഒ അറിയിച്ചു. സ്ഥാപനത്തിന്റെ നാഷനൽ റിമോട്ട് സെൻസിങ് സെന്ററാണു സംവിധാനം യാഥാർഥ്യമാക്കിയത്. ഭൂസ്ഥിര ഉപഗ്രഹങ്ങളിൽ നിന്നുള്ള വിവരങ്ങൾ അപഗ്രഥിച്ചാണ് ഇതു പ്രവർത്തിക്കുന്നത്. ഇടിമിന്നൽ സംഭവിക്കുന്നതിന് രണ്ടര
ഇന്ത്യയിലുടനീളം സംഭവിക്കുന്ന ഇടിമിന്നൽ സംഭവങ്ങൾ പ്രവചിക്കാൻ തങ്ങൾ സംവിധാനം വികസിപ്പിച്ചതായി ഐഎസ്ആർഒ അറിയിച്ചു. സ്ഥാപനത്തിന്റെ നാഷനൽ റിമോട്ട് സെൻസിങ് സെന്ററാണു സംവിധാനം യാഥാർഥ്യമാക്കിയത്. ഭൂസ്ഥിര ഉപഗ്രഹങ്ങളിൽ നിന്നുള്ള വിവരങ്ങൾ അപഗ്രഥിച്ചാണ് ഇതു പ്രവർത്തിക്കുന്നത്. ഇടിമിന്നൽ സംഭവിക്കുന്നതിന് രണ്ടര
ഇന്ത്യയിലുടനീളം സംഭവിക്കുന്ന ഇടിമിന്നൽ സംഭവങ്ങൾ പ്രവചിക്കാൻ സംവിധാനം വികസിപ്പിച്ചതായി ഐഎസ്ആർഒ അറിയിച്ചു. സ്ഥാപനത്തിന്റെ നാഷനൽ റിമോട്ട് സെൻസിങ് സെന്ററാണു സംവിധാനം യാഥാർഥ്യമാക്കിയത്. ഭൂസ്ഥിര ഉപഗ്രഹങ്ങളിൽ നിന്നുള്ള വിവരങ്ങൾ അപഗ്രഥിച്ചാണ് ഇതു പ്രവർത്തിക്കുന്നത്. ഇടിമിന്നൽ സംഭവിക്കുന്നതിന് രണ്ടര മണിക്കൂർ മുൻപ് അറിയാൻ സംവിധാനം വഴിയൊരുക്കും.
ഇടിമിന്നൽ ഭൂമിക്ക് ആവശ്യം തന്നെയാണ്. സസ്യങ്ങൾക്ക് വളരെ ആവശ്യമുള്ള നൈട്രജൻ മൂലകത്തെ അന്തരീക്ഷത്തിൽ നിന്നു വലിച്ചെടുക്കാൻ അവയ്ക്കു തനിയെ കഴിയില്ല. എന്നാൽ മിന്നലുകളുണ്ടാക്കുന്ന ഊർജം നൈട്രജനെ നൈട്രജൻ ഡയോക്സൈഡാക്കും. ഇതു വെള്ളത്തിൽ ലയിക്കും.പിന്നീട് മണ്ണിൽ നിന്നു വേരുകൾ ഉപയോഗിച്ച് ഈ നൈട്രജൻ വലിച്ചെടുക്കാൻ സസ്യങ്ങൾക്കു കഴിയും.
ഓസോൺ ഉൽപാദനത്തിനും മിന്നലുകൾ വഴിയൊരുക്കും. അന്തരീക്ഷ ശുദ്ധീകരണത്തിലും മിന്നലുകൾ പങ്കുവഹിക്കുന്നുണ്ട്. എന്നാൽ മിന്നലേൽക്കുന്നത് അത്യന്തം അപകടകരമായ കാര്യമാണ്. 1967 മുതൽ 2020 വരെയുള്ള കാലയളവിൽ ഒരു ലക്ഷത്തിലേറെപ്പേർ മിന്നലേറ്റ് ഇന്ത്യയിൽ മരണപ്പെട്ടിട്ടുണ്ടെന്നാണു കണക്ക്.
ഒരാൾക്കു മിന്നലേൽക്കാനുള്ള സാധ്യത 5 ലക്ഷത്തിൽ ഒന്നാണെന്ന് വിദഗ്ധർ പറയുന്നു. മിന്നലേറ്റാൽ പരുക്കുകളും പൊള്ളലും മുതൽ മരണം വരെ സംഭവിക്കാം. മിന്നലിന് 20,000 ഡിഗ്രി വരെ താപനില ഉയർത്താനുള്ള കഴിവുണ്ട്. അതിനാൽ തന്നെ മിന്നലേൽക്കുന്നയാൾക്ക് പൊള്ളൽ സംഭവിക്കാം. ചില ആളുകൾക്ക് മിന്നലേറ്റതിനു ശേഷം കേൾവിശക്തിയിൽ കുറവ് ഉണ്ടായിട്ടുണ്ട്.
കാഴ്ചപ്രശ്‌നങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മിന്നലേൽക്കുന്നത് അകാലതിമിരത്തിനും വഴിവയ്ക്കാം. നാഡീവ്യവസ്ഥയിൽ തകരാറ്, വിട്ടുമാറാത്ത തലവേദന, ശരീര വേദന, ശ്രദ്ധക്കുറവ്, കാര്യങ്ങൾ ചെയ്യാൻ വലിയ കാലതാമസം മുതൽ വിഷാദം, മൂഡ് വ്യതിയാനങ്ങൾ തുടങ്ങിയവ വരെ മിന്നലേറ്റവരിൽ കാണാം.
30,000 ആംപിയർ അളവിലുള്ള വൈദ്യുതിയാണു മിന്നലിലൂടെ എത്തുന്നത്. ഇതു ചെറുക്കാനുള്ള കഴിവ് നമ്മുടെ ശരീരത്തിനില്ല. ഗുരുതരമായ സംഭവങ്ങളിൽ മിന്നൽ ഹൃദയത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുകയും ഹൃദയസ്തംഭനത്തിനു വഴിവയ്ക്കുകയും ചെയ്യും. ഇത് ഏൽക്കുന്നയാളുടെ മരണത്തിനും കാരണമാകും.
ലോകത്ത് മിന്നൽ മൂലം പ്രതിവർഷം 24,000 പേർ മരിക്കുന്നുണ്ടെന്നു റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചില സ്ഥലങ്ങളിൽ പതിക്കുന്ന മിന്നലുകളുടെ അളവ് കൂടുതലാണ്. ലൈറ്റ്‌നിങ് ഹോട്‌സ്‌പോട്ടുകൾ എന്ന് ഇവ അറിയപ്പെടുന്നു.