Activate your premium subscription today
ആലപ്പുഴ ∙ അന്ധകാരനഴി കടൽത്തീരത്ത് രണ്ടു മൃതദേഹങ്ങൾ കണ്ടെത്തി. ഒരാളെ തിരിച്ചറിഞ്ഞു. അരൂർ സ്വദേശി നിയാസിന്റെ (44) മൃതദേഹമാണ് തിരിച്ചറിഞ്ഞത്. നിയാസിനെ കഴിഞ്ഞ ദിവസം മുതൽ കാണാനില്ലായിരുന്നു. രണ്ടാമത്തെ മൃതദേഹം പൂർണമായി അഴുകിയ നിലയിലാണ്.
അമൃത്സർ∙ പഞ്ചാബിലെ അമൃത്സറിൽ ഇസ്ലാമാബാദ് പൊലീസ് സ്റ്റേഷനു സമീപം സ്ഫോടനം. പുലർച്ചെ 3നും 3.15നും ഇടയിലായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് 10 പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.
ചെന്നൈ ∙ തിരുച്ചിറപ്പള്ളിയിൽ ടാറ്റൂ പാർലറിന്റെ മറവിൽ ‘നാവു പിളർത്തൽ’ നടത്തിയിരുന്നയാളെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു. നഗരത്തിൽ അണ്ണാശാലയ്ക്ക് സമീപം ടാറ്റൂ പാർലർ നടത്തി വന്ന ഹരിഹരൻ, സഹായി ജയരാമൻ എന്നിവരാണ് പിടിയിലായത്. ‘മോഡിഫിക്കേഷൻ കൾച്ചർ’ എന്നു വിശേഷിപ്പിച്ച് ഒട്ടേറെ യുവാക്കൾ ഇവിടെ നാവു പിളർത്തലിന് വിധേയരായതായി പൊലീസ് സംശയിക്കുന്നു.
കോതമംഗലം∙ ‘‘ഞങ്ങളുടെ ജീവന് ഒരു വിലയുമില്ലേ? ഓരോ ജീവനായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. നാളെയും ആരുടെയെങ്കിലും ജീവൻ നഷ്ടപ്പെടും.’’– കോതമംഗലം ഉരുളൻതണ്ണിയിൽ കോടിയാട്ട് എൽദോസ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സ്ഥലത്ത് പ്രതിഷേധവുമായി തടിച്ചുകൂടിയ നാട്ടുകാരിലൊരാൾ വൈകാരികമായി ചോദിച്ചത് ഇങ്ങനെയാണ്. അധികാര കേന്ദ്രങ്ങളിൽ പലയാവർത്തി ചോദിച്ച ചോദ്യമാണ് അവർ വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടിരിക്കുന്നത്.
മഞ്ചേരി∙എസ്ഒജി കമാൻഡോ വിനീതിന്റെ മരണത്തിനു കാരണം വെടിയുണ്ട തലയോട്ടിയിൽ തുറച്ചുകയറിയുണ്ടായ മുറിവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. ശരീത്തിന്റെ ഇടതുഭാഗത്തെ താടിയെല്ലിലൂടെ കയറിയ വെടിയുണ്ട തലച്ചോറ്, തലയോട്ടി എന്നിവ തുളച്ച് തലയുടെ മുകൾ ഭാഗത്തുകൂടി (പരേറ്റിൽ ബോൺ വഴി) പുറത്തുകടന്നിരുന്നു.
മലപ്പുറം∙ഡിസംബര്‍ മൂന്നിന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി ജില്ലാ കലക്ടറുടെ പേരില്‍ വ്യാജ സന്ദേശം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുനാവായ വൈരംകോട് സ്വദേശിയായ 17 വയസ്സുകാരനെയാണ് മലപ്പുറം സൈബര്‍ ക്രൈം പൊലീസ് രക്ഷിതാക്കള്‍ക്കൊപ്പം വിളിച്ചു വരുത്തുകയും ഉപദേശം നല്കി വിട്ടയക്കുകയും ചെയ്തത്.
ലക്നൗ∙ ഉത്തർപ്രദേശിലെ സംഭലിൽ 46 വർഷമായി അടച്ചിട്ടിരുന്ന ഹിന്ദുക്ഷേത്രത്തിനു സമീപം വിഗ്രഹങ്ങളുടെ ഭാഗങ്ങൾ കണ്ടെത്തിയെന്ന് പൊലീസ്. ഡിസംബർ 14ന് തുറന്ന ശിവ–ഹനുമാൻ ക്ഷേത്രത്തിനു സമീപത്തുനിന്ന് 3 വിഗ്രഹങ്ങൾ കണ്ടെത്തിയെന്നാണ് സംഭൽ പൊലീസ് അഡീഷനൽ സൂപ്രണ്ട് ശ്രീഷ് ചന്ദ്ര അവകാശപ്പെട്ടത്. കിണർ കുഴിക്കുമ്പോൾ വിഗ്രഹങ്ങൾ കിട്ടിയെന്നാണ് പൊലീസ് പറയുന്നത്.
വടക്കൻ പറവൂർ കെടാമംഗലത്ത് എക്സൈസ് ഉദ്യോഗസ്ഥന്റെ വീടാക്രമിച്ച് അബ്കാരി കേസ് പ്രതി. എക്സൈസ് പ്രിവന്റീവ് ഓഫീസർ ഹനീഷിന്റെ വീട്ടിലാണ് വ്യാജമദ്യ വിൽപ്പനയ്ക്ക് അറസ്റ്റിലായിട്ടുള്ള രാകേഷ് അതിക്രമം കാട്ടിയത്. ആക്രമണത്തിൽ ഹനീഷിന്റെ ഭാര്യ വീണയ്ക്ക് പരുക്കേറ്റു. പ്രതി നോർത്ത് പറവൂർ പൊലീസിന്റെ കസ്റ്റഡിയിലാണ്.
ലക്നൗ∙ കയ്യിൽ കയർ ബന്ധിച്ച പ്രതി പൊലീസ് ഉദ്യോഗസ്ഥനെ പുറകിലിരുത്തി ഹെൽമറ്റില്ലാതെ ബൈക്കിൽ യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ വൈറൽ. ഉത്തർപ്രദേശിലെ മെയിൻപുരിയിലാണ് സംഭവം. കാറിൽ യാത്ര ചെയ്തവർ പകർത്തിയ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. എപ്പോൾ പകർത്തിയ ദൃശ്യങ്ങളാണെന്ന് വ്യക്തമല്ല.
റാന്നി∙ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയതായി പരാതി. ചെത്തോങ്കര സ്വദേശി അമ്പാടിയാണു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അജോയ്, ശ്രീക്കുട്ടൻ, അരവിന്ദ് എന്നിവർക്കായി പൊലീസ് തിരച്ചിൽ തുടങ്ങി. ബവ്റിജസ് ഔട്ട്ലെറ്റിനു മുന്നിലുണ്ടായ തർക്കത്തെ തുടർന്നു പ്രതികൾ കൊലപ്പെടുത്തിയെന്നാണ് അമ്പാടിയുടെ പിതാവിന്റെ പരാതിയിൽ പറയുന്നത്.
Results 1-10 of 2787