Activate your premium subscription today
Saturday, Mar 22, 2025
അരിയൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ഒരു വാർത്തയുടെ സ്ക്രീൻഷോട്ട് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ബാങ്കിൽ നിന്നും കൊള്ളയടിച്ച പണവുമായി ബന്ധപ്പെട്ട് കോട്ടോപ്പാടം മുസ്ലിം ലീഗിൽ തമ്മിൽ തല്ല് നടന്നുവെന്നാണാണ് സ്ക്രീൻഷോട്ടുകളിൽ പറയുന്നത്. ലീഗ് യോഗത്തിനിടെ ഒരു നേതാവ് കത്തി വീശിയെന്നും സ്ക്രീൻഷോട്ടിൽ
തിരുവനന്തപുരം ∙ യുഡിഎഫിന്റെ കെട്ടുറപ്പ് നിലനിർത്താനുള്ള ഉത്തരവാദിത്തം കോൺഗ്രസിനാണെന്ന കാര്യം നേതാക്കൾ മറക്കരുതെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷിയുമായുള്ള കൂടിക്കാഴ്ചയിൽ മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.കോൺഗ്രസാണ് യുഡിഎഫിനെ നയിക്കുന്നത്. അതുകൊണ്ടുതന്നെ കെട്ടുറപ്പ് നിലനിർത്താനുള്ള ബാധ്യത അവർക്കുണ്ട്. ഇക്കാര്യത്തിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന രീതിയിൽ കോൺഗ്രസ് നേതാക്കൾ പ്രവർത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം∙ വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്ക് കേരളത്തെ ഉയർത്താനുള്ള പദ്ധതികളാണു നവകേരളത്തിന്റെ ഭാഗമായി പുതുവഴികളിലൂടെ ആവിഷ്കരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. അതിനുവേണ്ടി അതിശക്തമായ മുന്നേറ്റം സൃഷ്ടിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു എം.വി.ഗോവിന്ദൻ. സിപിഎം നയരേഖ കേരളം പിന്നോട്ടു പോകാതിരിക്കാനുള്ള വഴിയാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ മതനിരപേക്ഷ നിലപാട് വിശ്വസിക്കാന്‍ കഴിയാത്തതാണെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ലേഖനത്തിനു മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. കോണ്‍ഗ്രസിന്റെ വാക്ക് ഒരു വഴിക്കും പ്രവൃത്തി വേറൊരു വഴിക്കുമാണെന്നും ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഇതേക്കുറിച്ച് ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
മലപ്പുറം∙ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ എന്നിവരെ സന്ദർശിച്ച് തൃണമൂൽ കോൺഗ്രസ് നേതാക്കൾ. എംപിമാരായ ഡെറിക്ക് ഒബ്രയന്‍, മാഹുവ മൊയിത്ര എന്നിവരാണ് പി.വി.അൻവറിനൊപ്പം പാണക്കാട്ടെത്തിയത്. ടിഎംസി മുന്നണി പ്രവേശനം യുഡിഎഫ് യോഗത്തില്‍ ചർച്ച ചെയ്യുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ടിഎംസി ഇപ്പോൾതന്നെ ഇന്ത്യാ മുന്നണിയുടെ ഭാഗമാണ്, അതിനാൽ യുഡിഎഫിന്റെ ഭാഗമാകുന്നതിനു തടസ്സങ്ങളുണ്ടാകില്ലെന്നാണ് കരുതുന്നതെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
കല്പറ്റ∙ പനമരം പഞ്ചായത്ത് പ്രസിഡന്റിനെതിരെ വിവാദ പരാമർശവുമായി സിപിഎം ജില്ലാ കമ്മിറ്റി അംഗം എ.എൻ.പ്രഭാകരൻ. പനമരത്ത് മുസ്ലിം വനിതയെ മാറ്റി ആദിവാസിപ്പെണ്ണിനെ യുഡിഎഫ് പഞ്ചായത്ത് പ്രസിഡന്റാക്കിയെന്നായിരുന്നു പരാമർശം. ജനറൽ വിഭാഗത്തിലെ വനിതാ സംവരണമുള്ള പ്രസിഡന്റ് സ്ഥാനത്തേക്ക് എസ്ടി വിഭാഗത്തിൽനിന്നുള്ള എ. ലക്ഷ്മിയെയാണ് മുസ്ലിം ലീഗ് തിരഞ്ഞെടുത്ത്. ഇതാണ് പ്രഭാകരന്റെ പരാമർശത്തിനു പിന്നിൽ.
`വടകര ∙ മുസ്ലിം ലീഗിന്റെ കാര്യങ്ങൾ നിയന്ത്രിക്കാൻ സാധിക്കുന്ന തലത്തിൽ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും എത്തി നിൽക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് ഇത്തരം കാര്യങ്ങളിൽ കൃത്യമായ നിലപാട് സ്വീകരിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു. ഭൂരിപക്ഷം വരുന്ന സുന്നി വിഭാഗം ജമാഅത്തെ ഇസ്ലാമിയെ തള്ളിപ്പറഞ്ഞിട്ടുണ്ട്. പാലക്കാട് യുഡിഎഫ് ജയിച്ചപ്പോൾ ആദ്യം ആഘോഷിച്ചത് എസ്ഡിപിഐയാണ്. പിഎഫ്ഐയുമായി ഒരു ബന്ധവുമില്ലാത്തവരാണോ എസ്ഡിപിഐ?. വർഗീയതയായാലും വോട്ട് കിട്ടട്ടെ എന്നതാണ് ഇപ്പോൾ പ്രധാനം എന്ന നിലപാടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എടക്കര ∙ കവളപ്പാറ ദുരന്തബാധിതർക്കു മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പോത്തുകല്ല് പൂളപ്പാടത്ത് ഒരുക്കിയ ബൈത്തുറഹ്മ വില്ലേജ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. 10 വീടുകളാണു കൈമാറിയത്. കവളപ്പാറ ദുരന്തത്തിന്റെ ഭീതിജനകമായ കാഴ്ച ഒരിക്കലും മറക്കാൻ സാധിക്കില്ലെന്നു സാദിഖലി
കൊച്ചി ∙ മുനമ്പം വിഷയത്തില്‍ മാന്യമായ തീരുമാനം എടുക്കേണ്ടത് സര്‍ക്കാര്‍ തന്നെയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. മുസ്ലിം സമുദാവയവും ക്രിസ്ത്യന്‍ സമുദായവും ഒരു ഏറ്റുമുട്ടലിലേക്ക് പോകരുതെന്ന ലക്ഷ്യത്തിലാണ് മുസ്ലിം ലീഗ് സമുദായ നേതാക്കളുടെ യോഗം വിളിക്കുകയും ബിഷപ്പുമാരെ നേരില്‍ കാണുകയും ചെയ്ത്. വഖഫ് സംബന്ധമായ വിഷയങ്ങള്‍ ഉണ്ട്. അവിടെ കാലങ്ങളായി താമസിക്കുന്നവരുടെയും വിഷയങ്ങളുണ്ട്. അതില്‍ മുസ്ലിം ലീഗിന്റെ തീരുമാനം സര്‍ക്കാര്‍ ഉചിതമായ തീരുമാനം കൈക്കൊള്ളട്ടേ എന്നു തന്നെയാണെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
കോട്ടയം ∙ എംഎൽഎ സ്ഥാനം രാജിവയ്ക്കും മുൻപ് യുഡിഎഫിലെ കക്ഷി നേതാക്കളുമായി ഫോണിൽ സംസാരിച്ച് പി.വി. അൻവർ. ഇന്ന് രാവിലെയാണ് മുസ്ലിം ലീഗിന്റെ നേതാക്കളുമായി അൻവർ ആശയവിനിമയം നടത്തിയത്. സിഎംപി ജനറൽ സെക്രട്ടറി സി.പി. ജോണിനെയും അൻവർ ഫോണിൽ വിളിച്ചു.
Results 1-10 of 909
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.