Web Stories
ജപ്തി ചെയ്തുപോയ കൃഷിയിടം തിരിച്ചുപിടിച്ച് കൃഷിയിലൂടെതന്നെ മികച്ച വരുമാനം നേടുന്ന കർഷകൻ.
ജയിച്ചു കാണിക്കണം എന്ന വാശി തന്നെയാണ് അനീഷ് എന്ന കർഷകന്റെ വിജയം
ഒരു തലയുള്ള വിളകൾ ഉപേക്ഷിച്ചു. അതായത് തെങ്ങ്, കമുക് പോലുള്ള വിളകൾ വേണ്ടെന്നുവച്ചു.
ജാതിയാണ് പ്രധാന വിള. 5 ഏക്കറിൽ 300 ജാതികൾ. ജാതിയിൽ സമർഥരെ മാത്രം നിലനിർത്തി.
വനറാണി ഇനം ഏലത്തിന്റെ 10 ചുവടിൽനിന്ന് അടർത്തി വളർത്തിയെടുത്തത് 5000 ചുവടുകൾ.
നനയ്ക്കും മത്സ്യക്കൃഷിക്കും കൃഷിയിടത്തില്‍ 6 പടുതക്കുളങ്ങള്‍.
മണ്ണിലെ ഈർപ്പത്തിന്റെ അളവ് മനസ്സിലാക്കി സ്വയം നിയന്ത്രിത നന നടക്കുംവിധം സെൻസറുകൾ വച്ചിട്ടുണ്ട് കൃഷിയിടത്തിൽ.
സ്വന്തം കാലാവസ്ഥാനിലയം
ലാഭമേറ്റാന്‍ ഏലവും പാലും
40 ലീറ്റർ പാൽ ചുരത്തുന്ന പത്തോളം പശുക്കൾ ഉൾപ്പെടെ ചെറുതും വലുതുമായി 110 ഉരുക്കൾ.