ഏഴാം മാസത്തിലെത്തിയ ഇസ്രയേലിന്റെ ഗാസ ആക്രമണത്തിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 34,012 ആയി
പരുക്കേറ്റവർ 76,833.
കഴിഞ്ഞ 24 മണിക്കൂറിനിടെ 42 പേർ കൊല്ലപ്പെട്ടു.
63 പേർക്കു പരുക്കേറ്റു. ഗാസയിൽ കൊല്ലപ്പെട്ടവരിൽ 10,000 പേരെങ്കിലും സ്ത്രീകളാണെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു.
റഫയോടു ചേർന്നുള്ള പ്രദേശങ്ങളിൽ ഇസ്രയേൽ കൂടുതൽ സൈനികരെ വിന്യസിച്ചു.