കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിൽ ഇന്നു പുലർച്ചെ നടന്ന ബ്രസീല്‍ – കൊളംബിയ മത്സരം സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി
കളിയുടെ പന്ത്രണ്ടാം മിനിറ്റിൽ ബ്രസീലിനു വേണ്ടി റാഫീഞ്ഞോ ഗോൾ അടിച്ചെങ്കിലും ആദ്യപകുതിയില്‍ അനുവദിച്ച അധികസമയത്തില്‍ കൊളംബിയയുടെ ഡാനിയേൽ മുനോസ് ഗേൾ തിരിച്ചടിച്ചു
ഇതോടെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായ ബ്രസീൽ അവസാന എട്ടിൽ ഇടം പിടിച്ചു.
ഗ്രൂപ്പ് ജേതാക്കളായ കൊളംബിയ ക്വാർട്ടറിൽ പനാമയെയും ബ്രസീൽ യുറഗ്വായെയും നേരിടും.
മത്സരത്തിന്‍റെ ഏഴാം മിനിറ്റിൽ ബ്രസീലിന്‍റെ സൂപ്പർ താരം വിനീഷ്യസ് ജൂനിയറിന് റഫറി മഞ്ഞക്കാർഡു നൽകി. അടുത്ത മത്സരത്തില്‍ താരത്തിന് ഗ്രൗണ്ടിലിറങ്ങാനാവില്ല. 12–ാം മിനിറ്റിലെ ഫ്രീകിക്കിലൂടെയായിരുന്നു റാഫീഞ്ഞ ഗോൾ തൊടുത്തത്.
ഇതോടെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായ ബ്രസീൽ അവസാന എട്ടിൽ ഇടം പിടിച്ചു. ഗ്രൂപ്പ് ജേതാക്കളായ കൊളംബിയ ക്വാർട്ടറിൽ പനാമയെയും ബ്രസീൽ യുറഗ്വായെയും നേരിടും.