കൊച്ചി കോർപറേഷന്റെ മൊബൈൽ ഭക്ഷ്യ പരിശോധന ലാബ് ‘ഗ്രൗണ്ട് ഓപ്പറേഷൻ’ തുടങ്ങി
കൊച്ചി ∙ ഒടുവിൽ കോർപറേഷന്റെ മൊബൈൽ ഭക്ഷ്യ പരിശോധന ലാബ് ഓടിത്തുടങ്ങി. ഉദ്ഘാടനം കഴിഞ്ഞ് 6 മാസമായിട്ടും ഒരു പരിശോധന പോലും നടത്താതെ ടൗൺ ഹാൾ പരിസരത്തു ‘വിശ്രമത്തിലായിരുന്നു’ വാഹനം.ഇതേക്കുറിച്ചു മനോരമ വാർത്ത നൽകിയപ്പോഴാണ് അധികൃതർ ഇടപെട്ടതും മൊബൈൽ ലാബുമായി പരിശോധനയ്ക്ക് ഇറങ്ങിയതും. മൊബൈൽ ഭക്ഷ്യ പരിശോധന
കൊച്ചി ∙ ഒടുവിൽ കോർപറേഷന്റെ മൊബൈൽ ഭക്ഷ്യ പരിശോധന ലാബ് ഓടിത്തുടങ്ങി. ഉദ്ഘാടനം കഴിഞ്ഞ് 6 മാസമായിട്ടും ഒരു പരിശോധന പോലും നടത്താതെ ടൗൺ ഹാൾ പരിസരത്തു ‘വിശ്രമത്തിലായിരുന്നു’ വാഹനം.ഇതേക്കുറിച്ചു മനോരമ വാർത്ത നൽകിയപ്പോഴാണ് അധികൃതർ ഇടപെട്ടതും മൊബൈൽ ലാബുമായി പരിശോധനയ്ക്ക് ഇറങ്ങിയതും. മൊബൈൽ ഭക്ഷ്യ പരിശോധന
കൊച്ചി ∙ ഒടുവിൽ കോർപറേഷന്റെ മൊബൈൽ ഭക്ഷ്യ പരിശോധന ലാബ് ഓടിത്തുടങ്ങി. ഉദ്ഘാടനം കഴിഞ്ഞ് 6 മാസമായിട്ടും ഒരു പരിശോധന പോലും നടത്താതെ ടൗൺ ഹാൾ പരിസരത്തു ‘വിശ്രമത്തിലായിരുന്നു’ വാഹനം.ഇതേക്കുറിച്ചു മനോരമ വാർത്ത നൽകിയപ്പോഴാണ് അധികൃതർ ഇടപെട്ടതും മൊബൈൽ ലാബുമായി പരിശോധനയ്ക്ക് ഇറങ്ങിയതും. മൊബൈൽ ഭക്ഷ്യ പരിശോധന
കൊച്ചി ∙ ഒടുവിൽ കോർപറേഷന്റെ മൊബൈൽ ഭക്ഷ്യ പരിശോധന ലാബ് ഓടിത്തുടങ്ങി. ഉദ്ഘാടനം കഴിഞ്ഞ് 6 മാസമായിട്ടും ഒരു പരിശോധന പോലും നടത്താതെ ടൗൺ ഹാൾ പരിസരത്തു ‘വിശ്രമത്തിലായിരുന്നു’ വാഹനം. ഇതേക്കുറിച്ചു മനോരമ വാർത്ത നൽകിയപ്പോഴാണ് അധികൃതർ ഇടപെട്ടതും മൊബൈൽ ലാബുമായി പരിശോധനയ്ക്ക് ഇറങ്ങിയതും. മൊബൈൽ ഭക്ഷ്യ പരിശോധന ലാബിന്റെ സഹായത്തോടെ ആദ്യ പരിശോധന നടത്തിയതു തേവര മാർക്കറ്റിലാണ്. കോർപറേഷൻ അഡീഷനൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരാണു പരിശോധനയ്ക്കിറങ്ങിയത്. തേവര മാർക്കറ്റിലെ 5 സ്റ്റാളുകളിൽ വിൽപനയ്ക്കുവച്ച മത്സ്യങ്ങൾ പരിശോധിച്ചു. ഈ മീനിൽ അമോണിയയുടെ സാന്നിധ്യം ഇല്ലെന്ന റിപ്പോർട്ടാണു ലഭിച്ചത്.
ഐസിഐസിഐ ബാങ്കിന്റെ സിഎസ്ആർ സഹായത്തോടെയാണ് ആധുനിക സംവിധാനങ്ങളോടു കൂടിയ മൊബൈൽ ഭക്ഷ്യ പരിശോധന ലാബ് കോർപറേഷനായി സജ്ജമാക്കിയത്. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടു ഭക്ഷ്യ വിഷബാധയടക്കം ഒട്ടേറെ പ്രശ്നങ്ങൾ നേരിടുന്നതിനാലാണു കോർപറേഷൻ ഇത്തരം സംവിധാനം ഒരുക്കിയത്. നഗരത്തിലെ വലിയ ഹോട്ടലുകളിൽ ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ സംവിധാനം ഉണ്ടെങ്കിലും ചെറിയ ഹോട്ടലുകളിലെയും തട്ടുകടകളിലെയും പരിശോധനയ്ക്കു സംവിധാനം ഇല്ലായിരുന്നു.
ഭക്ഷ്യ സുരക്ഷയ്ക്കു സ്ഥിരം സംവിധാനം ഉറപ്പാക്കേണ്ടതു ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ഉത്തരവാദിത്തമാണ്. ഭക്ഷണ നിർമാണ-വിതരണ സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന എണ്ണ, വെള്ളം, പാൽ ഉൾപ്പെടെയുള്ള ഭക്ഷണസാധനങ്ങളുടെയും ഉൽപന്നങ്ങളുടെയും നിലവാരം, അതതു സ്ഥലങ്ങളിൽ ചെന്നു പരിശോധിക്കാൻ ഒരുക്കിയ മൊബൈൽ ലാബ് ജനുവരിയിലാണു മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്ഥാപനം ഇത്തരം സംവിധാനം തയാറാക്കിയത്. നിയോജൻ ഫുഡ് ആൻഡ് അനിമൽ സെക്യൂരിറ്റി (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, സ്റ്റെർലിങ് ഗ്രൂപ്പ് എന്നിവരുടെ സാങ്കേതിക സഹകരണത്തോടെയാണു മൊബൈൽ ലാബ് പരിശോധന. പരിശോധന നഗരത്തിലെ വിവിധ ഭാഗങ്ങളിൽ തുടരും.