ബസിടിച്ച് മദർ സുപ്പീരിയറുടെ മരണം: സീബ്രാലൈനും വരച്ചു
തളിപ്പറമ്പ് ∙ മദർ സുപ്പീരിയർ സൗമ്യയുടെ അപകടമരണത്തിന്റെ നോവുന്ന ഓർമകൾക്കിടെ, പൂവം സെന്റ് മേരീസ് കോൺവന്റിനു മുൻപിൽ സീബ്രാലൈനും യാഥാർഥ്യമായി. കോൺവന്റിനു മുന്നിലെ റോഡിന്റെ അപകടാവസ്ഥയെക്കുറിച്ച് പരാതി നൽകി ദിവസങ്ങൾക്കുള്ളിലാണ് സിസ്റ്റർ സൗമ്യ ഇവിടെ ബസിടിച്ചു മരിച്ചത്. അധികദിവസം കഴിയുംമുൻപ് ഇവിടെ സ്പീഡ്
തളിപ്പറമ്പ് ∙ മദർ സുപ്പീരിയർ സൗമ്യയുടെ അപകടമരണത്തിന്റെ നോവുന്ന ഓർമകൾക്കിടെ, പൂവം സെന്റ് മേരീസ് കോൺവന്റിനു മുൻപിൽ സീബ്രാലൈനും യാഥാർഥ്യമായി. കോൺവന്റിനു മുന്നിലെ റോഡിന്റെ അപകടാവസ്ഥയെക്കുറിച്ച് പരാതി നൽകി ദിവസങ്ങൾക്കുള്ളിലാണ് സിസ്റ്റർ സൗമ്യ ഇവിടെ ബസിടിച്ചു മരിച്ചത്. അധികദിവസം കഴിയുംമുൻപ് ഇവിടെ സ്പീഡ്
തളിപ്പറമ്പ് ∙ മദർ സുപ്പീരിയർ സൗമ്യയുടെ അപകടമരണത്തിന്റെ നോവുന്ന ഓർമകൾക്കിടെ, പൂവം സെന്റ് മേരീസ് കോൺവന്റിനു മുൻപിൽ സീബ്രാലൈനും യാഥാർഥ്യമായി. കോൺവന്റിനു മുന്നിലെ റോഡിന്റെ അപകടാവസ്ഥയെക്കുറിച്ച് പരാതി നൽകി ദിവസങ്ങൾക്കുള്ളിലാണ് സിസ്റ്റർ സൗമ്യ ഇവിടെ ബസിടിച്ചു മരിച്ചത്. അധികദിവസം കഴിയുംമുൻപ് ഇവിടെ സ്പീഡ്
തളിപ്പറമ്പ് ∙ മദർ സുപ്പീരിയർ സൗമ്യയുടെ അപകടമരണത്തിന്റെ നോവുന്ന ഓർമകൾക്കിടെ, പൂവം സെന്റ് മേരീസ് കോൺവന്റിനു മുൻപിൽ സീബ്രാലൈനും യാഥാർഥ്യമായി. കോൺവന്റിനു മുന്നിലെ റോഡിന്റെ അപകടാവസ്ഥയെക്കുറിച്ച് പരാതി നൽകി ദിവസങ്ങൾക്കുള്ളിലാണ് സിസ്റ്റർ സൗമ്യ ഇവിടെ ബസിടിച്ചു മരിച്ചത്.
അധികദിവസം കഴിയുംമുൻപ് ഇവിടെ സ്പീഡ് ബ്രേക്കർ സ്ഥാപിക്കുകയും ചെയ്തു. പക്ഷേ, ഇതിനു ശേഷവും ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് യാത്രക്കാർക്കു പരുക്കേറ്റിരുന്നു. ഇതെത്തുടർന്നാണ് കഴിഞ്ഞദിവസം പൊതുമരാമത്ത് അധികൃതരെത്തി കോൺവന്റിനു മുന്നിലെ റോഡിൽ സീബ്രാലൈൻ വരച്ചത്. വാഹനങ്ങളുടെ വേഗം കുറയ്ക്കാൻ റോഡുകളിൽ ഇപ്പോൾ ഹംപുകൾക്കു പകരം ഉപയോഗിക്കുന്ന, റംബിൾ സ്ട്രിപ് ഉൾപ്പെടെയുള്ള സീബ്രാലൈനാണു വരച്ചത്.
ഇതിനു സമീപത്തെ പൂവം ജംക്‌ഷനിലും അടുത്തദിവസം തന്നെ സീബ്രാലൈൻ വരയ്ക്കുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞവർഷം തന്നെ ഇതിനു പദ്ധതി തയാറാക്കിയിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാലാണു നടക്കാതിരുന്നതെന്നും അധികൃതർ പറഞ്ഞു.