നെല്ലിക്കുന്ന് ലൈറ്റ് ഹൗസിന് മുൻപിൽ ബീച്ച് പാർക്ക്; കേന്ദ്രാനുമതി ലഭിച്ചു
കാസർകോട് ∙ അമൃത പദ്ധതിയിൽ ഉൾപ്പെടുത്തി നെല്ലിക്കുന്ന് ലൈറ്റ് ഹൗസിനു മുൻവശം ബീച്ച് പാർക്ക് നിർമിക്കുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും സഹകരണത്തോടെയാണ് കാസർകോട് നഗരസഭ പാർക്ക് നിർമിക്കുന്നത്. ഇതിനു കേന്ദ്രാനുമതി ലഭിച്ചതായി ചെയർമാൻ അബ്ബാസ് ബീഗം അറിയിച്ചു. 1.75 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി
കാസർകോട് ∙ അമൃത പദ്ധതിയിൽ ഉൾപ്പെടുത്തി നെല്ലിക്കുന്ന് ലൈറ്റ് ഹൗസിനു മുൻവശം ബീച്ച് പാർക്ക് നിർമിക്കുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും സഹകരണത്തോടെയാണ് കാസർകോട് നഗരസഭ പാർക്ക് നിർമിക്കുന്നത്. ഇതിനു കേന്ദ്രാനുമതി ലഭിച്ചതായി ചെയർമാൻ അബ്ബാസ് ബീഗം അറിയിച്ചു. 1.75 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി
കാസർകോട് ∙ അമൃത പദ്ധതിയിൽ ഉൾപ്പെടുത്തി നെല്ലിക്കുന്ന് ലൈറ്റ് ഹൗസിനു മുൻവശം ബീച്ച് പാർക്ക് നിർമിക്കുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും സഹകരണത്തോടെയാണ് കാസർകോട് നഗരസഭ പാർക്ക് നിർമിക്കുന്നത്. ഇതിനു കേന്ദ്രാനുമതി ലഭിച്ചതായി ചെയർമാൻ അബ്ബാസ് ബീഗം അറിയിച്ചു. 1.75 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി
കാസർകോട് ∙ അമൃത പദ്ധതിയിൽ ഉൾപ്പെടുത്തി നെല്ലിക്കുന്ന് ലൈറ്റ് ഹൗസിനു മുൻവശം ബീച്ച് പാർക്ക് നിർമിക്കുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും സഹകരണത്തോടെയാണ് കാസർകോട് നഗരസഭ പാർക്ക് നിർമിക്കുന്നത്. ഇതിനു കേന്ദ്രാനുമതി ലഭിച്ചതായി ചെയർമാൻ അബ്ബാസ് ബീഗം അറിയിച്ചു.
1.75 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കഫെ, കളിസ്ഥലം, നടപ്പാത, പാർക്കിങ്, ശുചിമുറി ബ്ലോക്ക്, സെൽഫി പോയിന്റ്, സോളർ ലൈറ്റുകൾ, പ്രത്യേക ഷേഡഡ് ഇരിപ്പിടങ്ങൾ തുടങ്ങിയവ ഒരുക്കും.ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനു കൂടുതൽ പദ്ധതികൾ കൊണ്ടുവരാനും ബീച്ച് ഫെസ്റ്റ് നടത്താനും ആലോചിക്കുന്നു.
ബീച്ച് ഫെസ്റ്റിന്റെ ഭാഗമായി വിവിധ ബീച്ച് ഗെയിംസുകൾ, ഫുഡ് ഫെസ്റ്റിവൽ, കലാപരിപാടികൾ തുടങ്ങിയവ ഒരുക്കും. നഗരസഭാ അധ്യക്ഷൻ അബ്ബാസ് ബീഗം, സെക്രട്ടറി പി.എ.ജസ്റ്റിൻ, നഗരസഭാ എൻജിനീയർ എൻ.ഡി.ദിലീഷ് തുടങ്ങിയവരുടെ സംഘം പദ്ധതി സ്ഥലം സന്ദർശിച്ചു.