ഉമയനല്ലൂർ ഏലാ റോഡിൽ മയ്യനാട് പഞ്ചായത്തിന്റെ ‘ക്യാമറക്കണ്ണുകൾ’
കൊട്ടിയം ∙ ഉമയനല്ലൂർ ഏലാ റോഡിൽ മാലിന്യം തള്ളുന്നവരെ പിടികൂടാനായി മയ്യനാട് പഞ്ചായത്ത് 4 നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. ഉമയനല്ലൂർ ഏലാ റോഡിലാണ് ഇവ സ്ഥാപിച്ചത്. ഉമയനല്ലൂർ ഏലാ റോഡിൽ സ്ഥിരമായി മാലിന്യം തള്ളുന്നതായി ഉള്ള നെൽ കർഷകരുടെയും യാത്രക്കാരുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് 4 ലക്ഷം രൂപ മുടക്കി
കൊട്ടിയം ∙ ഉമയനല്ലൂർ ഏലാ റോഡിൽ മാലിന്യം തള്ളുന്നവരെ പിടികൂടാനായി മയ്യനാട് പഞ്ചായത്ത് 4 നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. ഉമയനല്ലൂർ ഏലാ റോഡിലാണ് ഇവ സ്ഥാപിച്ചത്. ഉമയനല്ലൂർ ഏലാ റോഡിൽ സ്ഥിരമായി മാലിന്യം തള്ളുന്നതായി ഉള്ള നെൽ കർഷകരുടെയും യാത്രക്കാരുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് 4 ലക്ഷം രൂപ മുടക്കി
കൊട്ടിയം ∙ ഉമയനല്ലൂർ ഏലാ റോഡിൽ മാലിന്യം തള്ളുന്നവരെ പിടികൂടാനായി മയ്യനാട് പഞ്ചായത്ത് 4 നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. ഉമയനല്ലൂർ ഏലാ റോഡിലാണ് ഇവ സ്ഥാപിച്ചത്. ഉമയനല്ലൂർ ഏലാ റോഡിൽ സ്ഥിരമായി മാലിന്യം തള്ളുന്നതായി ഉള്ള നെൽ കർഷകരുടെയും യാത്രക്കാരുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് 4 ലക്ഷം രൂപ മുടക്കി
കൊട്ടിയം ∙ ഉമയനല്ലൂർ ഏലാ റോഡിൽ മാലിന്യം തള്ളുന്നവരെ പിടികൂടാനായി മയ്യനാട് പഞ്ചായത്ത് 4 നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. ഉമയനല്ലൂർ ഏലാ റോഡിലാണ് ഇവ സ്ഥാപിച്ചത്. ഉമയനല്ലൂർ ഏലാ റോഡിൽ സ്ഥിരമായി മാലിന്യം തള്ളുന്നതായി ഉള്ള നെൽ കർഷകരുടെയും യാത്രക്കാരുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് 4 ലക്ഷം രൂപ മുടക്കി ക്യാമറകൾ സ്ഥാപിച്ചത്.
ഉമയനല്ലൂർ ഏലായെ പ്രതിനിധീകരിക്കുന്ന വിപിൻ വിക്രം, മുംതാസ്, സൗമ്യ എന്നീ പഞ്ചായത്ത് അംഗങ്ങളുടെ നിരന്തര ആവശ്യമായിരുന്നു ഇത്. ക്യാമറകൾ ഇന്നലെ മുതൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതിന് ഒപ്പം റോഡിൽ അഭ്യാസ പ്രകടനം നടത്തുന്നവരെയും കണ്ടെത്തി മോട്ടർ വാഹന വകുപ്പിനും കൊട്ടിയം പൊലീസിനും കൈമാറും.
രാത്രിയിലും വ്യക്തമായ ചിത്രം ലഭിക്കുന്ന തരത്തിലുള്ള ക്യാമറകളാണ് ഇവ. മാലിന്യം തള്ളുന്നവരെ കണ്ടെത്തി ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. മയ്യനാട് പഞ്ചായത്തിൽ ആകെ 10 ക്യാമറകളാണു സ്ഥാപിച്ചത്.