മോചനദ്രവ്യം ആവശ്യപ്പെട്ടു യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി
കരവാളൂർ ∙ നഴ്സിങ് അഡ്മിഷന്റെ പേരിലുള്ള തുക ആവശ്യപ്പെട്ട് ഏഴംഗ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി. കുന്നിക്കോട് മേലില നരിക്കുഴി ശ്യാംനിവാസിൽ ശ്യാംകുമാറിനെയാണ് (34) തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ കരവാളൂർ ജംക്‌ഷനിലായിരുന്നു സംഭവം. സംഭവത്തെ പറ്റി പൊലീസ് പറയുന്നതിങ്ങനെ:
കരവാളൂർ ∙ നഴ്സിങ് അഡ്മിഷന്റെ പേരിലുള്ള തുക ആവശ്യപ്പെട്ട് ഏഴംഗ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി. കുന്നിക്കോട് മേലില നരിക്കുഴി ശ്യാംനിവാസിൽ ശ്യാംകുമാറിനെയാണ് (34) തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ കരവാളൂർ ജംക്‌ഷനിലായിരുന്നു സംഭവം. സംഭവത്തെ പറ്റി പൊലീസ് പറയുന്നതിങ്ങനെ:
കരവാളൂർ ∙ നഴ്സിങ് അഡ്മിഷന്റെ പേരിലുള്ള തുക ആവശ്യപ്പെട്ട് ഏഴംഗ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി. കുന്നിക്കോട് മേലില നരിക്കുഴി ശ്യാംനിവാസിൽ ശ്യാംകുമാറിനെയാണ് (34) തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ കരവാളൂർ ജംക്‌ഷനിലായിരുന്നു സംഭവം. സംഭവത്തെ പറ്റി പൊലീസ് പറയുന്നതിങ്ങനെ:
കരവാളൂർ ∙ നഴ്സിങ് അഡ്മിഷന്റെ പേരിലുള്ള തുക ആവശ്യപ്പെട്ട് ഏഴംഗ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി. കുന്നിക്കോട് മേലില നരിക്കുഴി ശ്യാംനിവാസിൽ ശ്യാംകുമാറിനെയാണ് (34) തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ കരവാളൂർ ജംക്‌ഷനിലായിരുന്നു സംഭവം.
സംഭവത്തെ പറ്റി പൊലീസ് പറയുന്നതിങ്ങനെ: നഴ്സിങ് അഡ്മിഷന്റെ പേരിൽ തോമസ്, നിബിൻ എന്നിവർക്ക് 20 ലക്ഷം രൂപ ശ്യാംകുമാർ നൽകാനുണ്ടായിരുന്നു. ഇതെ ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് നാലംഗ സംഘം ചേർന്ന് ശ്യാംകുമാറിനെ തട്ടി കൊണ്ടുപോയി.
കഴിഞ്ഞ ദിവസം മറ്റു രണ്ടു പേർകൂടി എത്തി രണ്ടു കാറുകളിലായി ശ്യാമിനെ കുരുവിക്കോണം, മാത്ര, കുഞ്ചാണ്ടിമുക്ക് എന്നീ സ്ഥലങ്ങളിൽ എത്തിച്ച് ഭീഷണിപ്പെടുത്തി മോചനദ്രവ്യം ആവശ്യപ്പെട്ടു. തുടർന്ന് ശ്യാം കുമാറിന്റെ ബിസിനസ് പങ്കാളിയായ ബോബി എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച പുനലൂർ പൊലീസ് ശ്യാം കുമാറിനെ കണ്ടെത്തുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന നിബിൻ, ജോമോൻ ജോർജ്, ബിനു രാജ്, അഖിൽ, അനൂപ്, തോമസ്, വിപിൻ എന്നിവർക്കെതിരെ പുനലൂർ പൊലീസ് കേസെടുത്തു. സംഘത്തിലെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
എന്നാൽ ഇതിനിടെ ശ്യാംകുമാറിനെ കരവാളൂരിലെ എൽഡിഎഫിലെ ഒരു രാഷ്ട്രീയ കക്ഷിയുടെ പാർട്ടി ഓഫിസിൽ മണിക്കൂറുകളോളം തടങ്കലിൽ വച്ചിരുന്നതായും പരാതി ഉയർന്നിട്ടുണ്ട്.