അരുത് ഈ ക്രൂരത; വളർത്തുനായ്ക്കളെ യാതൊരു ദയയുമില്ലാതെ റോഡരികിൽ തള്ളുന്നു
പായിപ്പാട് ∙ ഒരിക്കൽ വീടിനു കാവലും വീട്ടുകാർക്ക് അരുമയുമായിരുന്ന വളർത്തുനായ്ക്കളെ യാതൊരു ദയയുമില്ലാതെ ചിലർ റോഡരികിൽ തള്ളുന്നു. പായിപ്പാട് കവലയിൽ ലാബ്രഡോർ ഇനത്തിൽ പെട്ട വളർത്തുനായ ഏറെ നാളായി ഉടമയെ കാത്തിരിക്കുകയാണ്. റോഡിലൂടെയും കവലയിലെ കടകൾക്ക് മുൻപിലൂടെയും അലഞ്ഞ് തിരിഞ്ഞ് നടക്കുകയാണ് ഈ വളർത്തുനായ.
പായിപ്പാട് ∙ ഒരിക്കൽ വീടിനു കാവലും വീട്ടുകാർക്ക് അരുമയുമായിരുന്ന വളർത്തുനായ്ക്കളെ യാതൊരു ദയയുമില്ലാതെ ചിലർ റോഡരികിൽ തള്ളുന്നു. പായിപ്പാട് കവലയിൽ ലാബ്രഡോർ ഇനത്തിൽ പെട്ട വളർത്തുനായ ഏറെ നാളായി ഉടമയെ കാത്തിരിക്കുകയാണ്. റോഡിലൂടെയും കവലയിലെ കടകൾക്ക് മുൻപിലൂടെയും അലഞ്ഞ് തിരിഞ്ഞ് നടക്കുകയാണ് ഈ വളർത്തുനായ.
പായിപ്പാട് ∙ ഒരിക്കൽ വീടിനു കാവലും വീട്ടുകാർക്ക് അരുമയുമായിരുന്ന വളർത്തുനായ്ക്കളെ യാതൊരു ദയയുമില്ലാതെ ചിലർ റോഡരികിൽ തള്ളുന്നു. പായിപ്പാട് കവലയിൽ ലാബ്രഡോർ ഇനത്തിൽ പെട്ട വളർത്തുനായ ഏറെ നാളായി ഉടമയെ കാത്തിരിക്കുകയാണ്. റോഡിലൂടെയും കവലയിലെ കടകൾക്ക് മുൻപിലൂടെയും അലഞ്ഞ് തിരിഞ്ഞ് നടക്കുകയാണ് ഈ വളർത്തുനായ.
പായിപ്പാട് ∙ ഒരിക്കൽ വീടിനു കാവലും വീട്ടുകാർക്ക് അരുമയുമായിരുന്ന വളർത്തുനായ്ക്കളെ യാതൊരു ദയയുമില്ലാതെ ചിലർ റോഡരികിൽ തള്ളുന്നു. പായിപ്പാട് കവലയിൽ ലാബ്രഡോർ ഇനത്തിൽ പെട്ട വളർത്തുനായ ഏറെ നാളായി ഉടമയെ കാത്തിരിക്കുകയാണ്. റോഡിലൂടെയും കവലയിലെ കടകൾക്ക് മുൻപിലൂടെയും അലഞ്ഞ് തിരിഞ്ഞ് നടക്കുകയാണ് ഈ വളർത്തുനായ. നായയുടെ ചെവിയുടെ ഭാഗത്തായി ചെറിയ മുറിവുമുണ്ട്. ഉടമസ്ഥർ ഉപേക്ഷിച്ചതാണെന്നാണ് നാട്ടുകാർ പറയുന്നത്.
മറ്റു തെരുവുനായ്ക്കൾ ഇതിനെ ആക്രമിക്കുന്നതും പതിവാണ്. സന്നദ്ധ പ്രവർത്തകർ ആരെങ്കിലും ഏറ്റെടുക്കാൻ കാത്തിരിക്കുകയാണ് നാട്ടുകാർ. ചങ്ങനാശേരി മാർക്കറ്റ് പരിസരത്തും വളർത്തു നായ്ക്കളെ കാണാം. രാത്രിയാണ് വാഹനങ്ങളിൽ ഉടമസ്ഥർ എത്തി ഇവയെ റോഡരികിൽ തള്ളുന്നത്.