ഒട്ടും തഞ്ചമില്ലാതെ കത്തുമായി ഓടിയ കാലത്തിന്റെ ഓർമയ്ക്ക് ഈ അഞ്ചൽപ്പെട്ടികൾ
കോട്ടയം ∙ രാജഭരണകാലത്ത് രാജാക്കൻമാരുടെ രഹസ്യസന്ദേശങ്ങൾ നിക്ഷേപിച്ചിരുന്ന രണ്ട് തപാൽപ്പെട്ടികൾ.295 വർഷം പഴക്കമുള്ള ഈ അഞ്ചൽപ്പെട്ടികൾ കോട്ടയം ഹെഡ്പോസ്റ്റ് ഓഫിസിനു മുന്നിലുണ്ട്.പ്രവേശന കവാടത്തിനു സമീപം ഇടതും വലതുമായാണ് ഈ അഞ്ചൽപ്പെട്ടികൾ. 1729ൽ തിരുവിതാംകൂറിൽ മാർത്താണ്ഡവർമയുടെ ഭരണകാലത്ത്
കോട്ടയം ∙ രാജഭരണകാലത്ത് രാജാക്കൻമാരുടെ രഹസ്യസന്ദേശങ്ങൾ നിക്ഷേപിച്ചിരുന്ന രണ്ട് തപാൽപ്പെട്ടികൾ.295 വർഷം പഴക്കമുള്ള ഈ അഞ്ചൽപ്പെട്ടികൾ കോട്ടയം ഹെഡ്പോസ്റ്റ് ഓഫിസിനു മുന്നിലുണ്ട്.പ്രവേശന കവാടത്തിനു സമീപം ഇടതും വലതുമായാണ് ഈ അഞ്ചൽപ്പെട്ടികൾ. 1729ൽ തിരുവിതാംകൂറിൽ മാർത്താണ്ഡവർമയുടെ ഭരണകാലത്ത്
കോട്ടയം ∙ രാജഭരണകാലത്ത് രാജാക്കൻമാരുടെ രഹസ്യസന്ദേശങ്ങൾ നിക്ഷേപിച്ചിരുന്ന രണ്ട് തപാൽപ്പെട്ടികൾ.295 വർഷം പഴക്കമുള്ള ഈ അഞ്ചൽപ്പെട്ടികൾ കോട്ടയം ഹെഡ്പോസ്റ്റ് ഓഫിസിനു മുന്നിലുണ്ട്.പ്രവേശന കവാടത്തിനു സമീപം ഇടതും വലതുമായാണ് ഈ അഞ്ചൽപ്പെട്ടികൾ. 1729ൽ തിരുവിതാംകൂറിൽ മാർത്താണ്ഡവർമയുടെ ഭരണകാലത്ത്
കോട്ടയം ∙ രാജഭരണകാലത്ത് രാജാക്കൻമാരുടെ രഹസ്യസന്ദേശങ്ങൾ നിക്ഷേപിച്ചിരുന്ന രണ്ട് തപാൽപ്പെട്ടികൾ. 295 വർഷം പഴക്കമുള്ള ഈ അഞ്ചൽപ്പെട്ടികൾ കോട്ടയം ഹെഡ്പോസ്റ്റ് ഓഫിസിനു മുന്നിലുണ്ട്.പ്രവേശന കവാടത്തിനു സമീപം ഇടതും വലതുമായാണ് ഈ അഞ്ചൽപ്പെട്ടികൾ.
1729ൽ തിരുവിതാംകൂറിൽ മാർത്താണ്ഡവർമയുടെ ഭരണകാലത്ത് രഹസ്യസന്ദേശങ്ങളും രാജരേഖകളും കൈമാറുന്നതിനും സൂക്ഷിക്കുന്നതിനും തയാറാക്കിയ അഞ്ചൽപ്പെട്ടികളാണിത്. ഇരുമ്പുചട്ടക്കൂടിലാണ് നിർമാണം.
നിർമിച്ചത് മദ്രാസിലെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. രാജഭരണകാലത്തെ കത്തിടപാടുകൾ അഞ്ചലോട്ടത്തിലുടെ നടത്തിയിരുന്നതിന്റെ ഓർമയ്ക്കായാണ് അഞ്ചൽപ്പെട്ടി സ്ഥാപിച്ചത്. തിരുവിതാംകൂർ മഹാരാജാവിന്റെ ശംഖുമുദ്ര പതിപ്പിച്ച പെട്ടിയിൽ ട്രാവൻകൂർ അഞ്ചൽ എന്നും എഴുത്തുപ്പെട്ടിയെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. 2 അഞ്ചൽപ്പെട്ടികളും 1951ൽ സംരക്ഷണത്തിനായി തപാൽ ഓഫിസ് പരിസരത്ത് എത്തിച്ചതാണ്. 1970ൽ ഹെഡ്പോസ്റ്റ് ടെലഗ്രാഫ് ഓഫിസ് സ്ഥാപിച്ചപ്പോൾ അഞ്ചൽപ്പെട്ടികൾ മുൻപിൽ സ്ഥാപിച്ചു. കേന്ദ്രസർക്കാരിൽ വാർത്തവിനിമയ മന്ത്രിയായിരുന്ന പ്രഫ.ഷേർസിങ്ങാണ് ടെലഗ്രാഫ് ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്തത്.