പിടിവിട്ടുയർന്ന് ഡെങ്കി; 2 മരണം
ന്യൂഡൽഹി ∙ പനിബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതിനു പിന്നാലെ രാജ്യതലസ്ഥാന മേഖലയിൽ രണ്ടു ഡെങ്കിപ്പനി മരണങ്ങൾ കൂടി. ഇതോടെ ഒരുമാസത്തിനിടെ ആകെ റിപ്പോർട്ട് ചെയ്ത ഡെങ്കിപ്പനി മരണങ്ങൾ മൂന്നായി. സഫ്ദർജങ് ആശുപത്രിയിലും മഹാരാജ അഗ്രസെൻ ആശുപത്രിയിലുമാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആദ്യ മരണം
ന്യൂഡൽഹി ∙ പനിബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതിനു പിന്നാലെ രാജ്യതലസ്ഥാന മേഖലയിൽ രണ്ടു ഡെങ്കിപ്പനി മരണങ്ങൾ കൂടി. ഇതോടെ ഒരുമാസത്തിനിടെ ആകെ റിപ്പോർട്ട് ചെയ്ത ഡെങ്കിപ്പനി മരണങ്ങൾ മൂന്നായി. സഫ്ദർജങ് ആശുപത്രിയിലും മഹാരാജ അഗ്രസെൻ ആശുപത്രിയിലുമാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആദ്യ മരണം
ന്യൂഡൽഹി ∙ പനിബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതിനു പിന്നാലെ രാജ്യതലസ്ഥാന മേഖലയിൽ രണ്ടു ഡെങ്കിപ്പനി മരണങ്ങൾ കൂടി. ഇതോടെ ഒരുമാസത്തിനിടെ ആകെ റിപ്പോർട്ട് ചെയ്ത ഡെങ്കിപ്പനി മരണങ്ങൾ മൂന്നായി. സഫ്ദർജങ് ആശുപത്രിയിലും മഹാരാജ അഗ്രസെൻ ആശുപത്രിയിലുമാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആദ്യ മരണം
ന്യൂഡൽഹി ∙ പനിബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതിനു പിന്നാലെ രാജ്യതലസ്ഥാന മേഖലയിൽ രണ്ടു ഡെങ്കിപ്പനി മരണങ്ങൾ കൂടി. ഇതോടെ ഒരുമാസത്തിനിടെ ആകെ റിപ്പോർട്ട് ചെയ്ത ഡെങ്കിപ്പനി മരണങ്ങൾ മൂന്നായി. സഫ്ദർജങ് ആശുപത്രിയിലും മഹാരാജ അഗ്രസെൻ ആശുപത്രിയിലുമാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആദ്യ മരണം കഴിഞ്ഞമാസം റിപ്പോർട്ട് ചെയ്തത് ലോക്നായക് ആശുപത്രിയിലായിരുന്നു.
നിലവിൽ 2,115 പേർ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലാണ്. ഏറ്റവും കൂടുതൽ കേസുകൾ നജഫ്ഗഡ് സോണിൽ നിന്നാണ്. ദക്ഷിണ ഡൽഹി സോണാണ് തൊട്ടുപിന്നിൽ.ഡെങ്കിപ്പനി മരണം റിപ്പോർട്ട് ചെയ്തതിനു പിന്നാലെ, നഗരസഭ ഡെങ്കി, മലേറിയ, ചിക്കുൻഗുനിയ തുടങ്ങിയവ തടയുന്നതിനുള്ള പ്രതിരോധ നടപടികൾ ശക്തമാക്കി. 1,56,932 വീടുകളിലെ കൊതുക് പ്രജനന കേന്ദ്രങ്ങൾ കണ്ടെത്തി നശിപ്പിച്ചതായി അധികൃതർ അറിയിച്ചു. അഴുക്കുചാലുകളിലും ജലാശയങ്ങളിലും കെട്ടിക്കിടക്കുന്ന ജലത്തിലും കീടനാശിനികൾ തളിച്ച് കൊതുകുകൾ വളരാനുള്ള സാഹചര്യം തടയുന്നുമുണ്ട്.
ജൈവ നിയന്ത്രണ നടപടികളുടെ ഭാഗമായി ശുദ്ധജലം ശേഖരിച്ചുവയ്ക്കുന്ന 213 സ്ഥലങ്ങളിൽ ലാർവിവോറസ് മത്സ്യങ്ങളെ നിക്ഷേപിച്ചു. പൊലീസ് സ്റ്റേഷനുകൾ, കെട്ടിടനിർമാണ സൈറ്റുകൾ, പാർക്കുകൾ, ആശുപത്രികൾ, സ്‌കൂളുകൾ, സർക്കാർ ഓഫിസുകൾ, ഡിടിസി ഡിപ്പോകൾ തുടങ്ങിയിടങ്ങളിൽ 23 പ്രത്യേക ഡ്രൈവുകളും നടത്തിയിട്ടുണ്ട്. കൊതുകിന്റെ സാന്ദ്രതയും രോഗാവസ്ഥയും അനുസരിച്ച് വരും മാസങ്ങളിൽ ഔട്ട്‌ഡോർ ഫോഗിങ് പ്രവർത്തനങ്ങൾ വർധിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.