പെൺകുട്ടിയുടെ മാതാവുമായി സൗഹൃദം സ്ഥാപിച്ച് പീഡിപ്പിക്കാൻ ശ്രമം; 4 വർഷത്തിന് ശേഷം പൊലീസുകാരൻ പിടിയിൽ
വിതുര∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ പീഡന ശ്രമം നടത്തിയെന്ന പരാതി വന്നതോടെ ഒളിവിൽ പോയ പൊലീസ് ഉദ്യോഗസ്ഥൻ 11 മാസത്തിന് ശേഷം വിതുര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. വലിയമല പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ആയിരുന്ന പാലോട് കള്ളിപ്പാറ റോസ് ഗിരിയിൽ എസ്.എസ്. അനൂപ് (40) ആണു കീഴടങ്ങിയത്. ജനുവരിയിലാണു
വിതുര∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ പീഡന ശ്രമം നടത്തിയെന്ന പരാതി വന്നതോടെ ഒളിവിൽ പോയ പൊലീസ് ഉദ്യോഗസ്ഥൻ 11 മാസത്തിന് ശേഷം വിതുര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. വലിയമല പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ആയിരുന്ന പാലോട് കള്ളിപ്പാറ റോസ് ഗിരിയിൽ എസ്.എസ്. അനൂപ് (40) ആണു കീഴടങ്ങിയത്. ജനുവരിയിലാണു
വിതുര∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ പീഡന ശ്രമം നടത്തിയെന്ന പരാതി വന്നതോടെ ഒളിവിൽ പോയ പൊലീസ് ഉദ്യോഗസ്ഥൻ 11 മാസത്തിന് ശേഷം വിതുര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. വലിയമല പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ആയിരുന്ന പാലോട് കള്ളിപ്പാറ റോസ് ഗിരിയിൽ എസ്.എസ്. അനൂപ് (40) ആണു കീഴടങ്ങിയത്. ജനുവരിയിലാണു
വിതുര∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ പീഡന ശ്രമം നടത്തിയെന്ന പരാതി വന്നതോടെ ഒളിവിൽ പോയ പൊലീസ് ഉദ്യോഗസ്ഥൻ 11 മാസത്തിന് ശേഷം വിതുര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. വലിയമല പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ആയിരുന്ന പാലോട് കള്ളിപ്പാറ റോസ് ഗിരിയിൽ എസ്.എസ്. അനൂപ് (40) ആണു കീഴടങ്ങിയത്. ജനുവരിയിലാണു അനൂപിനെതിരെ കേസ് എടുത്തത്. തുടർന്ന് സസ്പെഷൻഷനിലായി . ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിക്കവേ കോടതി നിർദേശപ്രകാരമായിരുന്നു കീഴടങ്ങൽ.
ബാലാവകാശ കമ്മിഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. 2017 ലാണു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ പിതാവുമായുള്ള കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ടു മാതാവ് 4വർഷം മുൻപു വിതുര പൊലീസിൽ പരാതിയുമായി എത്തിയിരുന്നു. അക്കാലത്ത് അനൂപിന് വിതുര സ്റ്റേഷനിലായിരുന്നു ജോലി.
പെൺകുട്ടിയുടെ മാതാവുമായി സൗഹൃദം സ്ഥാപിക്കുകയും വീട്ടിൽ നിത്യ സന്ദർശകനാകുകയും ചെയ്തു. ഇതിനിടെ പെൺകുട്ടിക്കെതിരെ പീഡന ശ്രമം ഉണ്ടായതെന്നാണു പരാതി. പ്രതി സ്ഥാനത്തു പൊലീസ് ഉദ്യോഗസ്ഥൻ ആയതിനാൽ പരാതി ഒതുക്കി തീർക്കാൻ പല വഴിക്കും ശ്രമമുണ്ടായത് വിവാദമായിരുന്നു