ഫെയ്സ്ബുക്ക് വഴി പരിചയം, പെൺസുഹൃത്തിനെ കാണാനെത്തി: മരണത്തിലേക്കു വഴി തെറ്റിയത് എങ്ങിനെ?
വിഴിഞ്ഞം∙ ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പെൺസുഹൃത്തിനെ കാണാൻ ആഴിമലയിൽ എത്തിയ പള്ളിച്ചൽ മൊട്ടമൂട് വള്ളോട്ടുകോണം മേക്കുംകര പുത്തൻ വീട്ടിൽ മധു–മിനി ദമ്പതിമാരുടെ മൂത്ത മകൻ കിരണി(25)ന്റെ ദുരൂഹമരണത്തിനു പിന്നിലെ സംഭവങ്ങളുടെ നാൾ വഴി: ജൂലൈ 9 ഉച്ചക്ക് 12: – കിരണും കൂട്ടുകാരും ബന്ധുക്കളുമായ മെൽവിൻ,അനന്തു
വിഴിഞ്ഞം∙ ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പെൺസുഹൃത്തിനെ കാണാൻ ആഴിമലയിൽ എത്തിയ പള്ളിച്ചൽ മൊട്ടമൂട് വള്ളോട്ടുകോണം മേക്കുംകര പുത്തൻ വീട്ടിൽ മധു–മിനി ദമ്പതിമാരുടെ മൂത്ത മകൻ കിരണി(25)ന്റെ ദുരൂഹമരണത്തിനു പിന്നിലെ സംഭവങ്ങളുടെ നാൾ വഴി: ജൂലൈ 9 ഉച്ചക്ക് 12: – കിരണും കൂട്ടുകാരും ബന്ധുക്കളുമായ മെൽവിൻ,അനന്തു
വിഴിഞ്ഞം∙ ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പെൺസുഹൃത്തിനെ കാണാൻ ആഴിമലയിൽ എത്തിയ പള്ളിച്ചൽ മൊട്ടമൂട് വള്ളോട്ടുകോണം മേക്കുംകര പുത്തൻ വീട്ടിൽ മധു–മിനി ദമ്പതിമാരുടെ മൂത്ത മകൻ കിരണി(25)ന്റെ ദുരൂഹമരണത്തിനു പിന്നിലെ സംഭവങ്ങളുടെ നാൾ വഴി: ജൂലൈ 9 ഉച്ചക്ക് 12: – കിരണും കൂട്ടുകാരും ബന്ധുക്കളുമായ മെൽവിൻ,അനന്തു
വിഴിഞ്ഞം∙ ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പെൺസുഹൃത്തിനെ കാണാൻ ആഴിമലയിൽ എത്തിയ പള്ളിച്ചൽ മൊട്ടമൂട് വള്ളോട്ടുകോണം മേക്കുംകര പുത്തൻ വീട്ടിൽ മധു–മിനി ദമ്പതിമാരുടെ മൂത്ത മകൻ കിരണി(25)ന്റെ ദുരൂഹമരണത്തിനു പിന്നിലെ സംഭവങ്ങളുടെ നാൾ വഴി:
ജൂലൈ 9 ഉച്ചക്ക് 12: – കിരണും കൂട്ടുകാരും ബന്ധുക്കളുമായ മെൽവിൻ,അനന്തു എന്നിവരൊപ്പം
ആഴിമല ക്ഷേത്ര സമീപം എത്തുന്നു.ഒരു മണി വരെ ക്ഷേത്ര പരിസരത്ത് .
1.10: പെൺകുട്ടിയുടെ വീടിനു സമീപം എത്തി. 10 മിനിറ്റോളം അവിടെ .
1.20: പെൺകുട്ടിയുടെ വീടിനു സമീപത്തു നിന്നുള്ള ഇടവഴിയിലൂടെ നടന്ന് ആഴിമല റോഡിൽ
1.30: ആഴിമല റോഡിലൂടെ നടന്ന ഇവരെ പിന്തുടർന്ന് പെൺകുട്ടിയുടെ ബന്ധുവായ രാജേഷിന്റെ ബൈക്ക് എത്തി. നിമിഷങ്ങൾക്കകം എതിർ ദിശയിൽ നിന്നു കാറിൽ പെൺകുട്ടിയുടെ സഹോരനും കൂട്ടുകാരനും . തുടർന്ന് വാക്കേറ്റം .കിരണിനു മർദനമേൽക്കുന്നു
1.32: കിരണിനെ രാജേഷ് ബൈക്കിൽ കയറ്റി പോകുന്നു. പിന്നാലെ സുഹൃത്തുക്കളെ കാറിൽ കയറ്റി മറ്റു രണ്ടു പേർ പിന്നാലെ .
1.35: മുന്നിൽ പോയ ബൈക്കിനടുത്ത് കാർ ഇവർ എത്തുന്നു.കിരൺ ഓടിപ്പോയെന്നു രാജേഷിന്റെ മറുപടി. സുഹൃത്തുക്കൾ തിരികെ നടക്കുന്നു.
1.36 നുശേഷം : ആഴിമല കടലിലേക്കുള്ള റോഡിലൂടെ കിരൺ ഭയന്ന് ഓടുന്ന ദൃശ്യം. പുറത്തുവരുന്നു.
1.44: ഒരാൾ കടലിൽ അകപ്പെട്ടതായി വിഴിഞ്ഞം പൊലീസിനു ഫോൺ സന്ദേശം. തുടർന്ന് അന്വേഷണം.
2022 ജൂലൈ 13 പുലർച്ചെ: തമിഴ്നാട് കുളച്ചൽ നിദ്രവിള ഇരയിമ്മൻതുറ തീരത്ത് അജ്ഞാത മൃതദേഹം അടിഞ്ഞതായി വിഴിഞ്ഞം പൊലീസിനു വിവരം.
10.15: വിഴിഞ്ഞം പൊലീസ് കിരണിന്റെ ബന്ധുക്കളുമായി ഇരയിമ്മൻ തുറ തീരത്ത് എത്തുന്നു. ബന്ധുക്കൾ മൃതദേഹം കിരണിന്റേതാണെന്ന് ഉറപ്പിക്കുന്നു.
ജൂലൈ 27: മൃതദേഹം കിരണിന്റേതാണെന്ന് ഡിഎൻഎ പരിശോധന ഫലം വന്നു. ഒന്നാം പ്രതി രാജേഷ് പൊലീസിൽ കീഴടങ്ങുന്നു.
ഇനി അറിയാൻ
കിരൺ കടലിൽ ചാടി ജീവനൊടുക്കിയതാണോ, അബദ്ധത്തിൽ കടലിൽ അകപ്പെട്ടതാണോ, കിരണിനെ അപായപ്പെടുത്തിയതാണോ എന്നീ സാധ്യതകളാണ് ഇനി അന്വേഷണത്തിലൂടെ കണ്ടെത്താനുള്ളത്