ആമ്പല്ലൂർ അടിപ്പാത നിർമാണം: യുടേണിൽ മാറ്റം വരുത്തി, ആകെ ആശയക്കുഴപ്പം, ഗതാഗതക്കുരുക്കേറി
ആമ്പല്ലൂർ ∙ അടിപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ദേശീയപാതയിൽ ഇന്നലെ മുതൽ പുതിയ ഗതാഗതപരിഷ്‌കരണം. വരന്തരപ്പിള്ളി റോഡിൽ നിന്നു തൃശൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഇടത്തോട്ട് തിരിഞ്ഞ് പെട്രോൾ പമ്പിന് മുൻപിലുള്ള പുതിയ യുടേണിലൂടെ എതിർവശത്തെ സർവീസ് റോഡിലൂടെ യാത്ര ചെയ്യണം.പുതുക്കാട് നിന്നു സർവീസ് റോഡിലൂടെ
ആമ്പല്ലൂർ ∙ അടിപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ദേശീയപാതയിൽ ഇന്നലെ മുതൽ പുതിയ ഗതാഗതപരിഷ്‌കരണം. വരന്തരപ്പിള്ളി റോഡിൽ നിന്നു തൃശൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഇടത്തോട്ട് തിരിഞ്ഞ് പെട്രോൾ പമ്പിന് മുൻപിലുള്ള പുതിയ യുടേണിലൂടെ എതിർവശത്തെ സർവീസ് റോഡിലൂടെ യാത്ര ചെയ്യണം.പുതുക്കാട് നിന്നു സർവീസ് റോഡിലൂടെ
ആമ്പല്ലൂർ ∙ അടിപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ദേശീയപാതയിൽ ഇന്നലെ മുതൽ പുതിയ ഗതാഗതപരിഷ്‌കരണം. വരന്തരപ്പിള്ളി റോഡിൽ നിന്നു തൃശൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഇടത്തോട്ട് തിരിഞ്ഞ് പെട്രോൾ പമ്പിന് മുൻപിലുള്ള പുതിയ യുടേണിലൂടെ എതിർവശത്തെ സർവീസ് റോഡിലൂടെ യാത്ര ചെയ്യണം.പുതുക്കാട് നിന്നു സർവീസ് റോഡിലൂടെ
ആമ്പല്ലൂർ ∙ അടിപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ദേശീയപാതയിൽ ഇന്നലെ മുതൽ പുതിയ ഗതാഗതപരിഷ്‌കരണം. വരന്തരപ്പിള്ളി റോഡിൽ നിന്നു തൃശൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഇടത്തോട്ട് തിരിഞ്ഞ് പെട്രോൾ പമ്പിന് മുൻപിലുള്ള പുതിയ യുടേണിലൂടെ എതിർവശത്തെ സർവീസ് റോഡിലൂടെ യാത്ര ചെയ്യണം. പുതുക്കാട് നിന്നു സർവീസ് റോഡിലൂടെ വരുന്ന വാഹനങ്ങൾ ശ്രീരാമ സിനിമാസിന്റെ മുൻപിലൂടെയുള്ള യുടേണിലൂടെ തിരിഞ്ഞു വേണം വരന്തരപ്പിള്ളി റോഡിലെത്താൻ.
ഇന്നലെ രാവിലെ മുതലാണ് ഗതാഗത നിയന്ത്രണം ആരംഭിച്ചത്. യുടേണുകൾ തിരിയുന്ന വാഹനങ്ങൾക്ക് പ്രവേശിക്കാൻ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി യാത്രക്കാർ പറഞ്ഞു. ദേശീയപാതയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളും യുടേണിലേക്ക് എത്തുന്ന വാഹനങ്ങളും കൂട്ടിയിടി ഒഴിവാക്കാൻ നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
അതേസമയം, അടിപ്പാത നിർമാണത്തിനുള്ള രണ്ടാമത്തെ പില്ലറിനുള്ള കുഴി ഇന്നലെ മുതൽ എടുത്തു തുടങ്ങി. തൃശൂർ ഭാഗത്തേക്കുള്ള ദേശീയപാതയിലാണ് ഇപ്പോൾ നിർമാണം നടക്കുന്നത്. അടിക്കടിയുണ്ടാകുന്ന ഗതാഗത പരിഷ്‌കരണം യാത്രക്കാരെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. വാഹനങ്ങൾക്ക് സുഗമമായ യാത്രയൊരുക്കാൻ അധികൃതർ നടപടിയെടുക്കണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു. ഇന്നലെ വാഹനക്കുരുക്കും കൂടുതലായിരുന്നു.