2022 ജനുവരി 13നു സംഭവിച്ച ടോംഗ ഭൂചലനവും സമുദ്രാന്തര അഗ്നിപർവത വിസ്ഫോടനവും ലോകത്തെ ഞെട്ടിച്ചിരുന്നു. 60 ലക്ഷം ടൺ ടിഎ‍ൻടി ഊർജം പുറത്തുവിട്ട വിസ്ഫോടനമായിരുന്നു ടോംഗയ്ക്കു സമീപം സംഭവിച്ചത്

2022 ജനുവരി 13നു സംഭവിച്ച ടോംഗ ഭൂചലനവും സമുദ്രാന്തര അഗ്നിപർവത വിസ്ഫോടനവും ലോകത്തെ ഞെട്ടിച്ചിരുന്നു. 60 ലക്ഷം ടൺ ടിഎ‍ൻടി ഊർജം പുറത്തുവിട്ട വിസ്ഫോടനമായിരുന്നു ടോംഗയ്ക്കു സമീപം സംഭവിച്ചത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2022 ജനുവരി 13നു സംഭവിച്ച ടോംഗ ഭൂചലനവും സമുദ്രാന്തര അഗ്നിപർവത വിസ്ഫോടനവും ലോകത്തെ ഞെട്ടിച്ചിരുന്നു. 60 ലക്ഷം ടൺ ടിഎ‍ൻടി ഊർജം പുറത്തുവിട്ട വിസ്ഫോടനമായിരുന്നു ടോംഗയ്ക്കു സമീപം സംഭവിച്ചത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2022 ജനുവരി 13നു സംഭവിച്ച ടോംഗ ഭൂചലനവും സമുദ്രാന്തര അഗ്നിപർവത വിസ്ഫോടനവും ലോകത്തെ ഞെട്ടിച്ചിരുന്നു.  60 ലക്ഷം ടൺ ടിഎ‍ൻടി ഊർജം പുറത്തുവിട്ട വിസ്ഫോടനമായിരുന്നു ടോംഗയ്ക്കു സമീപം സംഭവിച്ചത്. 2023–24 കാലയളവിൽ ലോകമെമ്പാടും ഉടലെടുത്ത കടുത്ത ചൂടിനു കാരണം ഈ അഗ്നിപർവത വിസ്ഫോടനമാണെന്നു കരുതപ്പെട്ടിരുന്നു. എന്നാൽ ഇങ്ങനെയല്ല കാര്യങ്ങൾ എന്നാണ് ഇപ്പോൾ ഗവേഷകർ പറയുന്നത്. അധികം ചൂടൊന്നും ഇതുമൂലം ആഗോളതലത്തിൽ ഉടലെടുത്തില്ല. മാത്രമല്ല, ചെറിയൊരു തണുപ്പ് ഇതുകാരണം ഉണ്ടാകുകയും ചെയ്തു. കാലാവസ്ഥാ സംവിധാനത്തിലേക്ക് ഊർജം കയറുന്നതിനു പകരം ഇറങ്ങുന്ന പ്രതിഭാസമുണ്ടായതാണ് ഇതിനു വഴിയൊരുക്കിയത്.

പസിഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ദ്വീപരാഷ്ട്രമാണ് ടോംഗ. ടോംഗയുടെ തലസ്ഥാനം നുകുവലോഭയിൽ നിന്ന് 64 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്ത ഹുംഗ ടോംഗ എന്ന സമുദ്രാന്തര അഗ്നിപർവതമാണു പൊട്ടിത്തെറിച്ചത്. 30 വർഷത്തിനിടെ ആദ്യമായിരുന്നു ഇത്രയും വലിയൊരു പൊട്ടിത്തെറി. യുഎസ് ഉൾപ്പെടെ രാജ്യങ്ങളിൽ കടലാക്രമണഭീഷണി ഇതു മൂലം ഉടലെടുത്തിരുന്നു. ടോംഗയുടെ സാമൂഹിക, സാമ്പത്തിക, ആശയവിനിമയ മേഖലകളിൽ ദുരന്തം വൻ നാശനഷ്ടങ്ങൾക്ക് ഇടവരുത്തി.

ADVERTISEMENT

പർവതത്തിനുള്ളിൽ വാതകങ്ങൾ നിറഞ്ഞ് മർദം കൂടിക്കൂടി വന്ന് മൂടിപ്പൊട്ടിത്തെറിക്കുന്നതു പോലെ പുറത്തേക്കു തെറിച്ചതാണ് ദുരന്തത്തിനു കാരണമായതെന്ന് പുതിയ ഗവേഷണം പറയുന്നു. ലോകം ചുറ്റി സഞ്ചരിച്ച ഒരു സോണിക് ബൂം പ്രതിഭാസത്തിനും വിസ്ഫോടനം വഴിയൊരുക്കി. അഗ്നിപർവത വിസ്ഫോടനത്തിന്റെ തുടർപ്രതിഭാസമെന്ന നിലയിൽ 6.2 തീവ്രത അടയാളപ്പെടുത്തിയ ഭൂചലനം രണ്ടാഴ്ചയ്ക്കു ശേഷം ടോംഗയിലെ ലിഫുക ദ്വീപിനു സമീപം സംഭവിച്ചു. 14.5 ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം. അഗ്നിപർവത വിസ്ഫോടനത്തിന്റെ ചാരം 50 കിലോമീറ്ററുകളോളം ഉയരുകയും ഇതു ടോംഗയെ വലയം ചെയ്തു നിൽക്കുകയും ചെയ്തു. ഈ ചാരത്തിൽ സൾഫേറ്റ് കലർന്നിരുന്നു. ഇതോടൊപ്പം തന്നെ വിവിധ ലവണാംശവും നീരാവിയും സ്ഫോടനത്തെത്തുടർന്ന് അന്തരീക്ഷത്തിലെത്തി. 

ഓഷ്യാനിയയുടെ ഭാഗമായ പോളിനേഷ്യൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന രാജ്യമായ ടോംഗയുടെ കീഴിൽ 169 ദ്വീപുകളുണ്ട്. കേവലം ഒരുലക്ഷമാണ് ഈ രാജ്യത്തെ ജനസംഖ്യ. പസിഫിക് സമുദ്രത്തിൽ ന്യൂസീലൻഡ് മുതൽ ഫിജി വരെ നീണ്ടുകിടക്കുന്ന അഗ്നിപർവത മേഖലയിലാണ് അഗ്നിപർവതം മുങ്ങിക്കിടക്കുന്നത്. ഹുംഗ ടോംഗ, ഹുംഗ ഹാപായ് എന്നീ ദ്വീപുകൾക്കിടയിലായാണ് ഇത്. 

ADVERTISEMENT

അഗ്നിപർവത ചാരം പരിസ്ഥിതിയിൽ കലർന്നതിനാൽ ശുദ്ധജല ദൗർലഭ്യതയും കോളറ, ഡയേറിയ, ത്വക്, ശ്വാസകോശ രോഗങ്ങൾ എന്നിവയുടെ സാധ്യതയും ടോംഗയിൽ ഉയർന്നു.ടോംഗയിലെ സസ്യങ്ങളുടെ ഇലകൾ അഗ്നിപർവത ചാരത്താൽ പച്ചനിറം മാറി ബ്രൗൺ നിറത്തിലായി. പത്തു ലക്ഷത്തോളം സമുദ്രാന്തര അഗ്നിപർവതങ്ങൾ സമുദ്രങ്ങളിൽ സ്ഥിതി ചെയ്യുന്നുണ്ടെന്നാണു കണക്ക്. ലോകത്ത് നടക്കുന്ന അഗ്നിപർവത വിസ്ഫോടനങ്ങളിൽ മൂന്നിലൊന്നും ഇവയിലാണത്രേ നടക്കുന്നത്. എന്നാൽ ജനവാസമേഖലകളിൽ നിന്ന് അകന്ന് സ്ഥിതി ചെയ്യുന്നതിനാൽ പലതും അറിയപ്പെടാതെ പോകുകയാണ് പതിവ്.

English Summary:

Unveiling the Aftermath: How the 2022 Tonga Eruption Shaped Global Climate and Health