മാര്‍ റാഫേല്‍ തട്ടിലിനും മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിനും വിയന്ന എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്കി
ഓസ്ട്രിയയിലെ ആർച്ചുബിഷപ് കർദിനാൾ അഭിവന്ദ്യ ക്രിസ്റ്റോഫ് ഷോണ്‍ബോണിന്‍റെ പ്രത്യേക ക്ഷണപ്രകാരം വിയന്നയിൽ എത്തിച്ചേർന്ന സിറോ മലബാര്‍ സഭയുടെ മേജർ ആർച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടിലിനും, യൂറോപ്പിലെ സീറോ മലബാര്‍ അപ്പസ്തോലിക് വിസിറ്റേറ്ററായ അഭിവന്ദ്യ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിനും വിയന്ന വിമാനത്താവളത്തിൽ വരവേൽപ്പ് നൽകി.
ഓസ്ട്രിയയിലെ ആർച്ചുബിഷപ് കർദിനാൾ അഭിവന്ദ്യ ക്രിസ്റ്റോഫ് ഷോണ്‍ബോണിന്‍റെ പ്രത്യേക ക്ഷണപ്രകാരം വിയന്നയിൽ എത്തിച്ചേർന്ന സിറോ മലബാര്‍ സഭയുടെ മേജർ ആർച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടിലിനും, യൂറോപ്പിലെ സീറോ മലബാര്‍ അപ്പസ്തോലിക് വിസിറ്റേറ്ററായ അഭിവന്ദ്യ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിനും വിയന്ന വിമാനത്താവളത്തിൽ വരവേൽപ്പ് നൽകി.
ഓസ്ട്രിയയിലെ ആർച്ചുബിഷപ് കർദിനാൾ അഭിവന്ദ്യ ക്രിസ്റ്റോഫ് ഷോണ്‍ബോണിന്‍റെ പ്രത്യേക ക്ഷണപ്രകാരം വിയന്നയിൽ എത്തിച്ചേർന്ന സിറോ മലബാര്‍ സഭയുടെ മേജർ ആർച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടിലിനും, യൂറോപ്പിലെ സീറോ മലബാര്‍ അപ്പസ്തോലിക് വിസിറ്റേറ്ററായ അഭിവന്ദ്യ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിനും വിയന്ന വിമാനത്താവളത്തിൽ വരവേൽപ്പ് നൽകി.
വിയന്ന ∙ ഓസ്ട്രിയയിലെ ആർച്ചുബിഷപ് കർദിനാൾ ക്രിസ്റ്റോഫ് ഷോണ്‍ബോണിന്‍റെ പ്രത്യേക ക്ഷണപ്രകാരം വിയന്നയിൽ എത്തിച്ചേർന്ന സിറോ മലബാര്‍ സഭയുടെ മേജർ ആർച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടിലിനും, യൂറോപ്പിലെ സീറോ മലബാര്‍ അപ്പസ്തോലിക് വിസിറ്റേറ്ററായ അഭിവന്ദ്യ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിനും വിയന്ന വിമാനത്താവളത്തിൽ വരവേൽപ്പ് നൽകി.
സിറോമലബാര്‍ സഭ ഉൾപ്പെട്ട ഓസ്ട്രിയയിലെ പൗരസ്ത്യ സഭകളുടെ ചുമതല വഹിക്കുന്ന വികാരി ജനറൽ മോണ്‍. യൂറി കൊളാസയും, സഭയുടെ വിയന്നയിലെ ഇരു ഇടവകകളിലെ വൈദികരും, അല്മായ പ്രതിനിധികളും ഒരുമിച്ച് വിമാനത്താവളത്തിലെത്തി ബൊക്കെ നൽകിയാണ് മെത്രാന്മാരെ സ്വീകരിച്ചത്. വിശുദ്ധ സ്തേഫാനോസിന്റെ നാമത്തിലുള്ള പ്രസിദ്ധമായ കത്തീഡ്രൽ ദേവാലയത്തിൽ (സ്റ്റെഫാന്‍സ് ഡോം) വരുന്ന നാളെ ഉച്ചയ്ക്ക് 2 മണിക്ക് ഇവർ പങ്കെടുക്കുന്ന വിശുദ്ധ കുർബാനയും തുടർന്ന് അതിരൂപതയുടെ മെത്രാസനമന്ദിരത്തിൽ സ്വീകരണ ചടങ്ങും നടക്കും.
വിയന്നയിലെ സിറോ മലബാർ സമൂഹം ഈ സംഭവത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. മാർ റാഫേലിന്റെയും മാർ സ്റ്റീഫന്റെയും സന്ദർശനം ഓസ്ട്രിയയിലെ സഭയെ ശക്തിപ്പെടുത്താനും യൂറോപ്പിലെ മലയാളി കത്തോലിക്കരുടെ ഇടയിൽ വിശ്വാസം വളർത്താനും സഹായിക്കുമെന്നാണ് പ്രതീക്ഷ. വിയന്നയിലെ ഇരു സിറോ മലബാർ ഇടവകകളിലെയും വൈദികരും പാരിഷ് കമ്മിറ്റിയംഗങ്ങളും എല്ലാവരെയും ഈ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നതായി അറിയിച്ചു.