ഫ്രഞ്ച് സര്‍ക്കാര്‍ വക്താവ് പ്രിസ്ക തെവെനോട്ട് ആക്രമണത്തിന് ഇരയായി
ഫ്രഞ്ച് സര്‍ക്കാര്‍ വക്താവ് പ്രിസ്ക തെവെനോട്ട് (39) തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആക്രമണത്തിന് ഇരയായി.
ഫ്രഞ്ച് സര്‍ക്കാര്‍ വക്താവ് പ്രിസ്ക തെവെനോട്ട് (39) തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആക്രമണത്തിന് ഇരയായി.
ഫ്രഞ്ച് സര്‍ക്കാര്‍ വക്താവ് പ്രിസ്ക തെവെനോട്ട് (39) തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആക്രമണത്തിന് ഇരയായി.
പാരിസ് ∙ ഫ്രഞ്ച് സര്‍ക്കാര്‍ വക്താവ് പ്രിസ്ക തെവെനോട്ട് (39) തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആക്രമണത്തിന് ഇരയായി. മാക്രോ സഖ്യത്തിന്‍റെ സ്ഥാനാർഥിയായി മത്സരിക്കുന്ന തെവെനോട്ട് പാരിസിന് സമീപം രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോസ്റ്ററുകൾ പതിക്കുന്നതിനിടെയാണ് അക്രമം നടന്നത്. പ്രിസ്ക തെവെനോട്ടിന് സുരക്ഷിതയാണ്. സംഭവത്തിൽ തിരഞ്ഞെടുപ്പ് പ്രചാരക സംഘത്തിലുണ്ടായിരുന്ന രണ്ട് പേർക്കും പരുക്കേറ്റിട്ടുണ്ട്.
സംഭവത്തിൽ ഒരാളുടെ താടിയെല്ല് തകര്‍ന്നു. പ്രിസ്ക തെവെനോട്ടിന്‍റെ ഡപ്യൂട്ടിയുടെ കയ്യിൽ മുറിവേറ്റിട്ടുണ്ട്. നാല് പ്രതികളെ കസ്റ്റഡിയിലെടുത്തു. മൂന്ന് പ്രതികൾ പ്രായപൂർത്തിയാകാത്തവരാണ്. 20 പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് കരുതപ്പെടുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.