ഹൂസ്റ്റണ്‍ ∙ കേസുകളുടെ നൂലാമാലയില്‍ പെട്ട് ഉഴലുകയാണ് യുഎസ് മുന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തനിക്കെതിരേയുള്ള കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് ട്രംപിന്‍റെ വാദം. ഇതില്‍ അല്‍പം കഴമ്പില്ലേയെന്ന് വോട്ടര്‍മാര്‍ ചിന്തിച്ചു തുടങ്ങിയിട്ടുമുണ്ട്. എന്നാല്‍ ഇപ്പോഴിതാ പ്രസിഡന്റ് ജോ ബൈഡനും കേസിന്‍റെ

ഹൂസ്റ്റണ്‍ ∙ കേസുകളുടെ നൂലാമാലയില്‍ പെട്ട് ഉഴലുകയാണ് യുഎസ് മുന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തനിക്കെതിരേയുള്ള കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് ട്രംപിന്‍റെ വാദം. ഇതില്‍ അല്‍പം കഴമ്പില്ലേയെന്ന് വോട്ടര്‍മാര്‍ ചിന്തിച്ചു തുടങ്ങിയിട്ടുമുണ്ട്. എന്നാല്‍ ഇപ്പോഴിതാ പ്രസിഡന്റ് ജോ ബൈഡനും കേസിന്‍റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റണ്‍ ∙ കേസുകളുടെ നൂലാമാലയില്‍ പെട്ട് ഉഴലുകയാണ് യുഎസ് മുന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തനിക്കെതിരേയുള്ള കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് ട്രംപിന്‍റെ വാദം. ഇതില്‍ അല്‍പം കഴമ്പില്ലേയെന്ന് വോട്ടര്‍മാര്‍ ചിന്തിച്ചു തുടങ്ങിയിട്ടുമുണ്ട്. എന്നാല്‍ ഇപ്പോഴിതാ പ്രസിഡന്റ് ജോ ബൈഡനും കേസിന്‍റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റണ്‍ ∙ കേസുകളുടെ നൂലാമാലയില്‍ പെട്ട് ഉഴലുകയാണ് യുഎസ് മുന്‍ പ്രസിഡന്റ്  ഡോണൾഡ് ട്രംപ്. തനിക്കെതിരേയുള്ള കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് ട്രംപിന്‍റെ വാദം. ഇതില്‍ അല്‍പം കഴമ്പില്ലേയെന്ന് വോട്ടര്‍മാര്‍ ചിന്തിച്ചു തുടങ്ങിയിട്ടുമുണ്ട്. എന്നാല്‍ ഇപ്പോഴിതാ പ്രസിഡന്റ് ജോ ബൈഡനും കേസിന്‍റെ വാരിക്കുഴിയില്‍ വീഴുന്നതിന്‍റെ ലക്ഷണങ്ങള്‍ ആണ് പുറത്തുവരുന്നത്. 

യുഎസ് പ്രസിഡന്റ് ജോ ബൈഡന് 2018-ല്‍ മകന്‍ ഹണ്ടര്‍ ബൈഡന്‍റെ നിയമ സ്ഥാപനത്തില്‍ നിന്ന് എല്ലാ മാസവും 1,380 ഡോളര്‍ പേയ്മെന്റ് ലഭിച്ചതായി ഹൗസ് പാനല്‍ കണ്ടെത്തിയതായാണ് വെളിപ്പെടുത്തല്‍. പാനല്‍ പറയുന്നതനുസരിച്ച്, സേവനങ്ങളൊന്നും നല്‍കാതെ' ചൈനീസ് സര്‍ക്കാരുമായി ബന്ധപ്പെട്ട ഫണ്ടുകളില്‍ ദശലക്ഷക്കണക്കിന് ഡോളര്‍ അതേ അക്കൗണ്ടിന് ലഭിക്കുന്നുണ്ടെന്ന് ബാങ്ക് മണി ലോണ്ടറിംഗ് ഓഫീസര്‍ മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് 'പ്രസിഡന്‍റിന് തുക ലഭിച്ചതെന്നാണ് വെളിപ്പെടുത്തല്‍.

ADVERTISEMENT

ഒവാസ്‌കോ പിസിഷ അന്നത്തെ മുന്‍ വൈസ് പ്രസിഡന്റിന് ഈ തുക  'പ്രതിമാസം' കൈമാറിയിരുന്നതായി ബാങ്ക് വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നു. ഭാവി പ്രസിഡന്റിനായുള്ള അസാധുവായ ചെക്ക് ഡോക്യുമെന്റേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് തിങ്കളാഴ്ച ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റി പുറത്തുവിട്ടു. ഓര്‍ഡറിന്‍റെ ഭാഗമായി 2018 സെപ്തംബര്‍ 17, ഒക്ടോബര്‍ 15, നവംബര്‍ 15 തീയതികളില്‍ ഒവാസ്‌കോ പിസിയില്‍ നിന്ന് 4,140 ഡോളര്‍ വീതം അച്ഛന്‍ ബൈഡന് ലഭിച്ചതായി ന്യൂയോര്‍ക്ക് പോസ്റ്റ് സോഴ്‌സിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ച ചെയ്യുന്നു. 

ഈ  അഴിമതിക്ക് പ്രസിഡന്റും കുടുംബവും ഉത്തരവാദികളാകണമെന്ന് മേല്‍നോട്ട സമിതിയുടെ (ആര്‍-കെ.) ചെയര്‍മാന്‍ പുറത്തുവിട്ട വീഡിയോയില്‍ പറഞ്ഞു. ''ഇന്ന്, ഹണ്ടര്‍ ബൈഡന്‍റെ ബിസിനസ്സ് സ്ഥാപനമായ ഒവാസ്‌കോ പിസി, ജോ ബൈഡന് നേരിട്ട് പ്രതിമാസ പണമടച്ചതായി കാണിക്കുന്ന ബാങ്ക് റെക്കോര്‍ഡുകള്‍ ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റി പുറത്തുവിടുന്നു. ഇത് ഹണ്ടര്‍ ബൈഡന്‍റെ സ്വകാര്യ അക്കൗണ്ടില്‍ നിന്നുള്ള പേയ്മെന്റല്ല, മറിച്ച് ചൈനയില്‍ നിന്നും ലോകത്തിന്‍റെ മറ്റ് സംശയാസ്പദമായ കോണുകളില്‍ നിന്നും പേയ്മെന്റുകള്‍ സ്വീകരിച്ച അദ്ദേഹത്തിന്‍റെ കോര്‍പ്പറേഷന്‍റെ അക്കൗണ്ടാണ്, ''കോമര്‍ പറഞ്ഞു.

ADVERTISEMENT

''ഇപ്പോള്‍, നികുതി വെട്ടിപ്പിനും മറ്റ് ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്കും ഒവാസ്‌കോ പിസി ഉപയോഗിച്ചതിന് ഹണ്ടര്‍ ബൈഡന്‍ നീതിന്യായ വകുപ്പിന്‍റെ അന്വേഷണത്തിലാണ്. വിസില്‍ബ്ലോവര്‍ സാക്ഷ്യത്തിന്‍റെ അടിസ്ഥാനത്തില്‍, ജോ ബൈഡനെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ നിന്ന് അന്വേഷകരെ തടയാന്‍ നീതിന്യായ വകുപ്പ് കൂട്ടായ ശ്രമം നടത്തിയതായി ഞങ്ങള്‍ക്കറിയാം. ഇത് എന്തുകൊണ്ടെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു?'

ജെയിംസ് ബൈഡനെയും ഹണ്ടര്‍ ബൈഡനെയും ചോദ്യം ചെയ്യുന്ന തീയതികള്‍ അടുത്തുവരുന്ന സമയത്താണ് ഈ തെളിവുകള്‍ ലഭിച്ചിരിക്കുന്നത്. ഈ മാസം നടന്നുകൊണ്ടിരിക്കുന്ന ഇംപീച്ച്മെന്റ് അന്വേഷണത്തിന് അംഗീകാരം നല്‍കാന്‍ സാധ്യതയുള്ള ഫ്‌ലോര്‍ വോട്ടിനൊപ്പം ചൈന, യുക്രെയ്ന്‍ തുടങ്ങിയ രാജ്യങ്ങളിലെ തന്‍റെ കുടുംബത്തിന്‍റെ ഇടപാടുകളില്‍ പ്രസിഡന്റിന് പങ്കുണ്ടെന്നാണ് നേരത്തെ ഹൗസ് പാനല്‍ ചൂണ്ടിക്കാട്ടുന്നത്.

ADVERTISEMENT

ജോ ബൈഡനുള്ള പേയ്മെന്റുകളുടെ ഫണ്ടുകളുടെയും ഉദ്ദേശ്യങ്ങളുടെയും കൃത്യമായ തെളിവുകള്‍ വ്യക്തമല്ല. കൂടാതെ യുക്രെയ്നിലെ ബുരിസ്മ ഹോള്‍ഡിംഗ്സ്, സിഇഎഫ്സി ചൈന എനര്‍ജി എന്നിവയുമായി അക്കാലത്ത് തന്‍റെ ഏറ്റവും വിവാദപരമായ രണ്ട് ബിസിനസ്സ് ബന്ധങ്ങളില്‍ ഹണ്ടര്‍ ബൈഡന്‍ തുറന്നു സമ്മതിച്ചിരുന്നുവെന്ന് അധിക രേഖകള്‍ കാണിക്കുന്നു. പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയായിരുന്നപ്പോള്‍, ജോ ബൈഡന്‍ തന്‍റെ ബന്ധുക്കളുമായി ബിസിനസ്സിനെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു. 

എന്നാല്‍ ബുരിസ്മ, സിഇഎഫ്സി സംരംഭങ്ങളില്‍ നിന്നുള്ള ബന്ധുക്കളുടെ പാര്‍ട്ണര്‍മാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയതായി തെളിവുകള്‍ തെളിയിച്ചതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ജോ ബൈഡനിലേക്കുള്ള പ്രാരംഭ കൈമാറ്റം തേടുന്നതിന് ഒരു ദിവസം മുമ്പ് - 2018 സെപ്റ്റംബര്‍ 14-ന് ബുരിസ്മ ബോര്‍ഡ് ഉപദേഷ്ടാവ് വാഡിം പൊജാര്‍സ്‌കി ''ബാങ്ക് റഫറന്‍സ്'' വിവരങ്ങള്‍ തേടിയെന്ന് ബൈഡന്‍റെ മകന്‍റെ ഉപേക്ഷിച്ച ലാപ്ടോപ്പില്‍ നിന്നുള്ള രേഖകള്‍ കാണിക്കുന്നു. 

2015 ഏപ്രില്‍ 17-ന് ഡിസിയുടെ കഫേ മിലാനോയിലെ അത്താഴവിരുന്നില്‍ വെച്ചാണ് ജോ ബൈഡന്‍ പോഷാര്‍സ്‌കിയെ കണ്ടുമുട്ടിയത്.പ്രോസിക്യൂട്ടര്‍ വിക്ടര്‍ ഷോക്കിനെ പുറത്താക്കുന്നതിനുള്ള സഹായത്തിനായി ബൈഡന്‍മാര്‍ക്ക് 10 മില്യണ്‍ ഡോളര്‍ കൈക്കൂലി നല്‍കാന്‍ താന്‍ നിര്‍ബന്ധിതനാണെന്ന് 2016 ല്‍ ബുരിസ്മ ഉടമ മൈക്കോള സ്ലോചെവ്‌സ്‌കി അവകാശപ്പെട്ടതായി തെളിയിക്കപ്പെടാത്ത എഫ്ബിഐ ഇന്‍ഫോര്‍മന്റ് ടിപ്പ് പറയുന്നു. എന്തായാലും തിരഞ്ഞെടുപ്പ് സര്‍വേകളില്‍ ഇപ്പോള്‍തന്നെ പിന്നിലുള്ള ബൈഡന് പുതിയ വെളിപ്പെടുത്തലുകള്‍ വെല്ലുവിളിയാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

English Summary:

It is reported that money was taken illegally from his son's business establishment

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT