പതിമൂന്ന് ദശാംശം എട്ട്.. – വിവേക് എടയാറ്റൂർ എഴുതിയ കവിത
അനാദിയിലൊരിക്കലെപ്പോഴോ ഏകതതന്‍ അതിദ്രുത മഹാവിസ്ഫോടനഫലമായ് കാലമാം നാലാം മാനത്തോടുടലെടുത്ത പ്രപഞ്ചം ദ്രുതഗതിയിലനുനിമിഷം വികസിച്ചീടവേ ഉണ്ടായ് വന്നനേകം നക്ഷത്രങ്ങളും ഗ്രഹങ്ങളും തീവ്രരാദശക്തിയാൽ ചുട്ടുപഴുത്തൊരു ഗോളമായ് കറങ്ങവേ തേയയെന്നൊരു ഗ്രഹം ഭൂമിതൻ നേർക്കങ്ങനെ പാഞ്ഞുവന്നിടിച്ചതിലുണ്ടായ് വന്നു
അനാദിയിലൊരിക്കലെപ്പോഴോ ഏകതതന്‍ അതിദ്രുത മഹാവിസ്ഫോടനഫലമായ് കാലമാം നാലാം മാനത്തോടുടലെടുത്ത പ്രപഞ്ചം ദ്രുതഗതിയിലനുനിമിഷം വികസിച്ചീടവേ ഉണ്ടായ് വന്നനേകം നക്ഷത്രങ്ങളും ഗ്രഹങ്ങളും തീവ്രരാദശക്തിയാൽ ചുട്ടുപഴുത്തൊരു ഗോളമായ് കറങ്ങവേ തേയയെന്നൊരു ഗ്രഹം ഭൂമിതൻ നേർക്കങ്ങനെ പാഞ്ഞുവന്നിടിച്ചതിലുണ്ടായ് വന്നു
അനാദിയിലൊരിക്കലെപ്പോഴോ ഏകതതന്‍ അതിദ്രുത മഹാവിസ്ഫോടനഫലമായ് കാലമാം നാലാം മാനത്തോടുടലെടുത്ത പ്രപഞ്ചം ദ്രുതഗതിയിലനുനിമിഷം വികസിച്ചീടവേ ഉണ്ടായ് വന്നനേകം നക്ഷത്രങ്ങളും ഗ്രഹങ്ങളും തീവ്രരാദശക്തിയാൽ ചുട്ടുപഴുത്തൊരു ഗോളമായ് കറങ്ങവേ തേയയെന്നൊരു ഗ്രഹം ഭൂമിതൻ നേർക്കങ്ങനെ പാഞ്ഞുവന്നിടിച്ചതിലുണ്ടായ് വന്നു
അനാദിയിലൊരിക്കലെപ്പോഴോ ഏകതതന്‍
അതിദ്രുത മഹാവിസ്ഫോടനഫലമായ്
കാലമാം നാലാം മാനത്തോടുടലെടുത്ത
പ്രപഞ്ചം ദ്രുതഗതിയിലനുനിമിഷം വികസിച്ചീടവേ
ഉണ്ടായ് വന്നനേകം നക്ഷത്രങ്ങളും ഗ്രഹങ്ങളും
തീവ്രരാദശക്തിയാൽ ചുട്ടുപഴുത്തൊരു
ഗോളമായ് കറങ്ങവേ
തേയയെന്നൊരു ഗ്രഹം ഭൂമിതൻ നേർക്കങ്ങനെ
പാഞ്ഞുവന്നിടിച്ചതിലുണ്ടായ് വന്നു ചന്ദ്രനും.
കാലമങ്ങനെയനന്തമായ് നീങ്ങീടവേ
വീശിയടിച്ചൊരാ മാറ്റത്തിന്നലയൊലികളാൽ
ഭൂമിയിൽ ചൂടും കാറ്റും മഴയും മഞ്ഞും വേനലും
വരൾച്ചയും പലയാവർത്തി താണ്ഡവമാടീട്ടങ്ങനെ
ഉണ്ടായ് വന്നു കരയും കടലും പർവതനിരകളും
കാലത്തിൻ കോടാനുകോടി വർഷങ്ങൾക്കപ്പുറം
താളം വീണ്ടെടുക്കുമാ സമുദ്രത്തിൻ മടിത്തട്ടിൽ
ജീവനെന്നോരത്ഭുതം ഉരുത്തിരിയാനൊരുങ്ങി.
ഇടിയും മിന്നലും നീരും നീരാവിയും
കരുത്തേകിയൊരു
രാസലവണധാതുസമ്പുഷ്ടലായനിയിൽ
പിറവിയെടുത്തമൂല്യമാം ജീവന്റെ കണികകൾ.
സൃഷ്ടിതൻ പദ്ധതികളോളങ്ങൾ മന്ത്രിക്കവേ
അതിനായ് കാലമൊരുക്കിവച്ചൊരു മാത്രയിൽ
നൃത്തമാടിയുണർന്നനേകമാം
ഏകകോശജീവികൾ
പിറവിതന്നാനന്ദം ആഘോഷിച്ചൊരുങ്ങിയിറങ്ങി
മാറ്റത്തിൻ മായികയാത്രയിൽ ചേർന്നീടുവാൻ.
സമുദ്രാന്തരത്തിൽ വർണാഭമാം
പവിഴപ്പുറ്റുകളിലും
ഘനഗംഭീര പർണകിരീടം ചൂടുമാരണ്യകങ്ങളിലും
ഊഷരതയേ വാരിപ്പുണർന്നുറങ്ങും മരുഭൂവിലും
അംബരചുംബികളാം ഹിമവൽ ശൃംഗങ്ങളിലും
കാറ്റുതാരാട്ടും ഹരിതമാം പുൽമേടുകളിലും
ഭൂമിതൻ ഹൃത്തിൻ താളംപോൽക്കാണും
പര്‍വതനിരകളിലും
ഏകമനേകമായ്മാറുമാ പരിണാമത്തിൻ
സങ്കീർണമാം പ്രക്രിയതൻ ചുരുളഴിയുകയായി.
സൂര്യനും ചന്ദ്രനും മറ്റനേകം ഗ്രഹങ്ങളും
നക്ഷത്രങ്ങളും
കാവൽനിൽക്കുമാ നീലാകാശത്തിൻ താഴെ
പച്ചപ്പട്ടുടുത്തതിൽ പുഴകളും മലകളും
അരുവികളുമായ്
സർവാഭരണവിഭൂഷിതയാം ഭൂമീദേവിയങ്ങനെ
ജൈവവൈവിധ്യത്തിൻ കലവറയായ് തീരുന്നു
പരിണാമവൃക്ഷത്തിൻ ശിഖരങ്ങൾ
പടർന്നുപന്തലിച്ചീടവേ
നാലിൽനിന്നിരുകാലികളായുയർന്നുവന്നു
സ്വപ്നവിചാരങ്ങൾ ഉള്ളോരനന്തനായകൻ.