പുഴുക്കുത്തേറ്റ ഊടുവഴികൾ – ആതിര ഗുപ്ത എഴുതിയ കവിത
സ്മൃതിപരാഗങ്ങൾ അടർന്നുവീണ മാഞ്ചുവടുകൾക്ക് ഇനി വിശ്രമിക്കാം... ഒറ്റപ്പെട്ടൊരു സ്മൃതിപഥത്തിൽ വെന്തുനീറിയ നീറ്റലിൽ ഒന്നമർത്തി.. നിർവൃതിയുടെ വാതായനങ്ങളിൽ നഷ്ടബോധത്തിന്റെ ഉൾത്തുടിപ്പുകൾ.. വായനയുടെ കൊടുമുടിയിൽ പകുത്തുമാറ്റിയ കേശഭാരത്തിൽ പുഴുക്കുത്തേറ്റ ഊടുവഴികൾ... ആരോ പറഞ്ഞു.. ഇനിയവസാനിപ്പിക്കാം...
സ്മൃതിപരാഗങ്ങൾ അടർന്നുവീണ മാഞ്ചുവടുകൾക്ക് ഇനി വിശ്രമിക്കാം... ഒറ്റപ്പെട്ടൊരു സ്മൃതിപഥത്തിൽ വെന്തുനീറിയ നീറ്റലിൽ ഒന്നമർത്തി.. നിർവൃതിയുടെ വാതായനങ്ങളിൽ നഷ്ടബോധത്തിന്റെ ഉൾത്തുടിപ്പുകൾ.. വായനയുടെ കൊടുമുടിയിൽ പകുത്തുമാറ്റിയ കേശഭാരത്തിൽ പുഴുക്കുത്തേറ്റ ഊടുവഴികൾ... ആരോ പറഞ്ഞു.. ഇനിയവസാനിപ്പിക്കാം...
സ്മൃതിപരാഗങ്ങൾ അടർന്നുവീണ മാഞ്ചുവടുകൾക്ക് ഇനി വിശ്രമിക്കാം... ഒറ്റപ്പെട്ടൊരു സ്മൃതിപഥത്തിൽ വെന്തുനീറിയ നീറ്റലിൽ ഒന്നമർത്തി.. നിർവൃതിയുടെ വാതായനങ്ങളിൽ നഷ്ടബോധത്തിന്റെ ഉൾത്തുടിപ്പുകൾ.. വായനയുടെ കൊടുമുടിയിൽ പകുത്തുമാറ്റിയ കേശഭാരത്തിൽ പുഴുക്കുത്തേറ്റ ഊടുവഴികൾ... ആരോ പറഞ്ഞു.. ഇനിയവസാനിപ്പിക്കാം...
സ്മൃതിപരാഗങ്ങൾ അടർന്നുവീണ
മാഞ്ചുവടുകൾക്ക് ഇനി വിശ്രമിക്കാം...
ഒറ്റപ്പെട്ടൊരു സ്മൃതിപഥത്തിൽ
വെന്തുനീറിയ നീറ്റലിൽ ഒന്നമർത്തി..
നിർവൃതിയുടെ വാതായനങ്ങളിൽ
നഷ്ടബോധത്തിന്റെ ഉൾത്തുടിപ്പുകൾ..
വായനയുടെ കൊടുമുടിയിൽ
പകുത്തുമാറ്റിയ കേശഭാരത്തിൽ
പുഴുക്കുത്തേറ്റ ഊടുവഴികൾ...
ആരോ പറഞ്ഞു.. ഇനിയവസാനിപ്പിക്കാം...
ശ്മശാനത്തിലെ ബാക്കിവന്ന ഉടലും
തലയോട്ടിയും പിന്നെയുമെന്തോ പിറുപിറുത്തു...
കൊടും തണുപ്പിലും അമർന്നുപോയ
ഉടൽകൊഴുപ്പിലെ വിയർപ്പിന്റെ പങ്കാളികൾ
അപ്പോഴും ചോര തിരയുകയായിരുന്നു....
പാതിവഴിയിൽ അവസാനിപ്പിച്ച ഒരു
കവിതയുടെ ഞാണിനെ തേടി
കുടചൂടി നിൽക്കുകയായിരുന്നു
അവളുടെ മനസ്സ്...
മഞ്ഞവെളിച്ചത്തിൽ വീണ്ടുമൊരു
ആർത്ത നാദം ആടിത്തിമിർത്തു....