സ്റ്റോപ്പിൽ ബസ് നിർത്തിയപ്പോൾ, ഷീജോ അവിടെ ഇറങ്ങി. കൂടെ, ആ വയസ്സായ മനുഷ്യനും ഉണ്ടായിരുന്നു. ഷീജോയുടെ മുഖത്തേക്ക് അയാൾ ഒന്ന് നോക്കി പുഞ്ചിരിച്ചു, ബസ്‌സ്റ്റോപ്പിൽ നിന്ന് മലയുടെ രണ്ട് ദിശയിലേക്കു അവർ പിന്നീട് നടന്നു നീങ്ങി.

സ്റ്റോപ്പിൽ ബസ് നിർത്തിയപ്പോൾ, ഷീജോ അവിടെ ഇറങ്ങി. കൂടെ, ആ വയസ്സായ മനുഷ്യനും ഉണ്ടായിരുന്നു. ഷീജോയുടെ മുഖത്തേക്ക് അയാൾ ഒന്ന് നോക്കി പുഞ്ചിരിച്ചു, ബസ്‌സ്റ്റോപ്പിൽ നിന്ന് മലയുടെ രണ്ട് ദിശയിലേക്കു അവർ പിന്നീട് നടന്നു നീങ്ങി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്റ്റോപ്പിൽ ബസ് നിർത്തിയപ്പോൾ, ഷീജോ അവിടെ ഇറങ്ങി. കൂടെ, ആ വയസ്സായ മനുഷ്യനും ഉണ്ടായിരുന്നു. ഷീജോയുടെ മുഖത്തേക്ക് അയാൾ ഒന്ന് നോക്കി പുഞ്ചിരിച്ചു, ബസ്‌സ്റ്റോപ്പിൽ നിന്ന് മലയുടെ രണ്ട് ദിശയിലേക്കു അവർ പിന്നീട് നടന്നു നീങ്ങി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു വർഷം മുൻപ്, പ്രണയം വിരിഞ്ഞ മണിയറ മലയുടെ ഓർമ്മകളുടെ മനോഹാരിതയിൽ വിഹരിക്കാനായി, ഷീജോ ബസിൽ യാത്ര പുറപ്പെട്ടു. ബസിൽ വീശി എത്തുന്ന കാറ്റിൽ തലമുടി മുഖത്ത് പറന്ന് വീണപ്പോൾ, അത് അവനെ വല്ലാതെ അസ്വസ്ഥനാക്കി. അന്നേരം കണ്ടക്ടർ വന്ന് ടിക്കറ്റ്... ടിക്കറ്റ്... എന്നു വിളിച്ചപ്പോൾ, ഷീജോ ഇരുപത് രൂപ നീട്ടി, "മണിയറ മല," എന്നു പറഞ്ഞു. "മണിയറ മല?" എന്നു കേട്ട്, തൊട്ടടുത്ത സീറ്റിൽ ഇരുന്ന ഒരു മനുഷ്യൻ, ഷീജോയെ സൂക്ഷിച്ചു നോക്കി. ഈ സീസണിൽ, ആരും തന്നെ മണിയറ മലയിലേക്ക് പോകാറില്ലായിരുന്നു. ബൈബിൾ വായിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ, വേറെ ഒരാൾ ചോദിച്ചു, "മണിയറ മലയിലാണോ താമസം?" വായന നിർത്തി, ഷീജോ ഉത്തരം പറഞ്ഞു, "അല്ല." പിന്നെ ചോദ്യങ്ങൾ ആവർത്തിച്ചില്ല. ഷീജോ വീണ്ടും വായന തുടങ്ങി. ഏകദേശം അര മണിക്കൂർ കഴിഞ്ഞപ്പോൾ, ബസിൽ നല്ല തിരക്കായി. പ്രായമായ ഒരു മനുഷ്യൻ, അടുത്ത് നിൽക്കുന്നത് കണ്ട്, ഷീജോ സീറ്റ് നൽകി. ഇരിക്കാൻ സ്ഥലം കിട്ടിയ സന്തോഷത്തിൽ, "മോൻ എവിടെ പോകുന്നു?" എന്ന ചോദ്യത്തിന്, ഷീജോ ഒറ്റവാക്കിൽ ഉത്തരം പറഞ്ഞു, "മണിയറ മല."

തിരക്കിനൊടുവിൽ, ബസ് മണിയറ മലയിൽ എത്തിയത് അറിഞ്ഞില്ല. കണ്ടക്ടർ ഉറക്കെ വിളിച്ചു, "മണിയറ മല... മണിയറ മല..." സ്റ്റോപ്പിൽ ബസ് നിർത്തിയപ്പോൾ, ഷീജോ അവിടെ ഇറങ്ങി. കൂടെ, ആ വയസ്സായ മനുഷ്യനും ഉണ്ടായിരുന്നു. ഷീജോയുടെ മുഖത്തേക്ക് അയാൾ ഒന്ന് നോക്കി പുഞ്ചിരിച്ചു, ബസ്‌സ്റ്റോപ്പിൽ നിന്ന് മലയുടെ രണ്ട് ദിശയിലേക്കു അവർ പിന്നീട് നടന്നു നീങ്ങി. മണിയറ മല കയറുമ്പോൾ, ഷീജോയ്ക്ക് ഒട്ടും ക്ഷീണം തോന്നിയില്ല. മനസ്സിൽ സൂക്ഷിച്ച സങ്കടങ്ങൾ, മണിയറ മല കയറുന്നതിനേക്കാൾ എത്രയോ വലുതായിരുന്നു. ഷീജോ നടന്ന്, മല മുകളിൽ എത്തി. പ്രശാന്ത സുന്ദരമായ കുന്നിൻ പ്രദേശങ്ങൾ, അവന്റെ മനസ്സിന് കുളിര് നിറഞ്ഞ നിമിഷങ്ങൾ നൽകി. പാറ അടുക്കുകളിൽ തൊട്ടു നിൽക്കുന്ന വലിയ നെല്ലിമരം, അതിന്റെ തണലിൽ അൽപ നേരം ഇരിക്കാനായി മനസ്സ് കൊതിച്ചു. തൊട്ട് അടുത്ത് കാണുന്ന, അടഞ്ഞു കിടക്കുന്ന ഒരു പഴയ കൊട്ടാരം, മല മുകളിൽ നിന്ന് ഒഴുകി വന്നതുപോലെ തോന്നിച്ചു.

ADVERTISEMENT

നെല്ലിമരത്തിന്റെ ചുവട്ടിൽ, കൈയ്യിലുള്ള ടവൽ വിരിച്ച്, മുട്ട് കുത്തി പ്രാർഥിക്കാൻ ഷീജോ തുടങ്ങി. പ്രാർഥനയിൽ ദൈവത്തെ തൊട്ടടുത്ത് കാണുന്ന ഒരു അനുഭവം തോന്നി. തുറന്ന ഒരു കുമ്പസാരം പോലെ, ആ പ്രാർഥന ഏകദേശം അര മണിക്കൂർ നീണ്ടു. ആ സമയത്ത്, ബസിൽ കണ്ടു മുട്ടിയ അപരിചിതനായ പ്രായമുള്ള മനുഷ്യൻ അവിടെ വന്നു. "മോനെ, എന്ത് വേദനയാണ് മനസ്സിൽ?" ഇയാൾ ആരെന്നറിയാതെ ഷീജോ, അയാളെ നോക്കി നിസ്സഹായമായി പുഞ്ചിരിച്ചു. "വെറും യാത്രക്കാരനായ എനിക്ക് നിന്റെ സങ്കടം മനസ്സിലാക്കാം," ഇത് കേട്ടപ്പോൾ, ഷീജോയുടെ കണ്ണുകൾ നിറഞ്ഞു. തന്റെ പ്രാർഥനയിൽ പറഞ്ഞ വേദനകൾ, ഈ മനുഷ്യനിൽ ഉൾക്കൊള്ളുന്നത് പോലെ തോന്നി. "ഇത് ദൈവത്തിന്റെ ലീല," അവൻ പറഞ്ഞു. പിന്നീട് അവർ അവരുടെ സങ്കടങ്ങൾ പരസ്പരം പങ്കുവെച്ചു. ഷീജോ പറഞ്ഞു.. "ഭാഗ്യം ഉണ്ടെങ്കിൽ എന്നെ സ്നേഹിക്കുന്ന ശാലിനി, ഇന്ന് രാവിലെ ജയിൽ വിമുക്തയാകും. ഒരു തെറ്റും ചെയ്യാതെ ശിക്ഷിക്കപ്പെട്ട അവൾക്കു നീതി ലഭിക്കേണ്ടത് എന്റെയും ആവശ്യമാണ്. കാരണം ഞാൻ അവളെ അത്രമാത്രം സ്നേഹിക്കുന്നു. അവൾക്കു വേണ്ടിയാണ് എന്റെ പ്രാർഥനകൾ".

ശരി, നിന്റെ പ്രാർഥന ദൈവം കേൾക്കട്ടെ... എന്ന് പറഞ്ഞതിന് ശേഷം ആ മനുഷ്യൻ ചോദിച്ചു, "ഈ മലയുടെ പേര് 'മണിയറ' എന്ന് വരാൻ കാരണം അറിയണമെന്നുണ്ടോ? പണ്ട്, ഒരു രാജാവ് ഈ മലയിൽ തന്റെ വിവാഹത്തിന് മണിയറ ഒരുക്കിയിരുന്ന കൊട്ടാരമാണ് ഈ കാണുന്ന വലിയ കൊട്ടാരം. വിവാഹ പിറ്റേന്ന്, രണ്ടു പേരും ഈ മലയിൽ കുതിരസവാരി നടത്തി കൊണ്ടിരിക്കുമ്പോൾ വലിയ മഴ വന്നു. മലയിൽ നിന്നും മണിയറ കൊട്ടാരം ലക്ഷ്യമാക്കി കുതിര വേഗത്തിൽ ഓടിയപ്പോൾ, ഒരു പാറക്കല്ലിൽ തട്ടി രാജാവും റാണിയും തെറിച്ചു വീണു. റാണി തൽക്ഷണം മരിച്ചു. ആ സംഭവത്തിന് ശേഷം, ഈ മല അറിയപ്പെടുന്നത് 'മണിയറ മല' എന്നാണെന്ന്." വർഷങ്ങൾക്ക് ശേഷം ഈ കഥകൾ അറിഞ്ഞിട്ട് വിദേശ സഞ്ചാരികൾ ഇവിടെ എല്ലാ വർഷവും ഡിസംബർ മാസത്തിൽ വരുന്നുണ്ട്. ഇവിടെ വന്ന് കുതിരപ്പുറത്തു സവാരി നടത്തുന്നതാണ് അവരുടെ പ്രധാന വിനോദം. "ഒരു ദിവസം കുതിരപ്പുറത്തു നിന്ന് വീണാണ് എന്റെ ഭാര്യ മരിച്ചതെന്ന്," വയസ്സായ മനുഷ്യൻ പറഞ്ഞു തീർന്നപ്പോൾ അയാളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു. തുടർന്ന് അവർ രണ്ടു പേരും പ്രാർഥനകളിൽ മുഴുകി. മണിക്കൂർ നീണ്ട പ്രാർഥനകൾക്ക് ശേഷം അവർ ഒരുമിച്ചു ഭക്ഷണം കഴിച്ചു. അൽപനേരം നെല്ലിമരത്തിന് ചുവട്ടിൽ വിശ്രമിച്ചു.

ADVERTISEMENT

അന്ന് സന്ധ്യ സമയത്തു പടിഞ്ഞാറ് നിന്ന് ഉദിച്ചു വരുന്ന സൂര്യവെളിച്ചത്തിൽ കൊട്ടാരം പ്രകാശപൂർണമായി കണ്ടു. പിന്നീട് നോക്കിയപ്പോൾ ഷീജോക്ക് അവന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. അത് അവൾ തന്നെ അല്ലെ.. ജയിൽ ശിക്ഷയിൽ നിന്ന് മോചനം കിട്ടിയ അവന്റെ പ്രിയപ്പെട്ട ശാലിനി. ഇത് കണ്ടപ്പോൾ അവർ രണ്ടു പേരും ദൈവത്തെ സ്തുതിച്ചു. ശാലിനിയുടെ മോചനം കണ്ട സന്തോഷം ഷീജോയുടെ മുഖത്ത് തെളിഞ്ഞു. "ഇത് ദൈവത്തിന്റെ കൃപയാണ്," അവൻ പ്രാർഥനയിലൂടെ ദൈവത്തെ സ്തുതിച്ചു. ശാലിനി, ഇടതു കൈയ്യിൽ ജയിലിന്റെ രേഖകളും വലതു കൈയ്യിൽ മോചിതയായതിന്റെ സന്ദേശവുമായി, അവിടെയെത്തി. അവളുടെ മുഖത്ത് അലിഞ്ഞു നിന്നിരുന്ന ആശ്വാസവും സന്തോഷവും അവർക്ക് ആശ്വാസമേകി. "ഷീജോ, ഇത് അവിശ്വസനീയമാണ്. ഞാനിന്ന് സ്വതന്ത്രയാണ്," ശാലിനി പറഞ്ഞു. ഷീജോ അവളെ ദൃഢമായി ഒന്ന് നോക്കി, "എന്റെ പ്രാർഥനകൾ ഫലിച്ചിരിക്കുന്നു, ശാലിനി. നീതിയാണ് അവസാനമായി ജയിച്ചിരിക്കുന്നത്." അവരുടെ കൂടെ, വയസ്സായ ആ മനുഷ്യനും അവരെ ആശ്വസിപ്പിച്ചു. "ഞാൻ ഈ കഥയിൽ ദൈവത്തിന്റെ ഇടപെടലാണ് കണ്ടത്. നിങ്ങളുടെ പ്രാർഥനകൾക്ക് ദൈവം മറുപടി കൊടുത്തിരിക്കുന്നു."

ശാലിനി തന്റെ ദുരന്തത്തിന്റെ കഥ ഷീജോയോടും, പ്രാർഥനകൾ കൊണ്ട് ജീവിതത്തിലേക്ക് കൂടുതൽ ആശ്വാസം കൊണ്ടുവരാൻ ശ്രമിക്കുന്ന ആ മനുഷ്യനോടും പങ്കുവെച്ചു. "ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലായിരുന്നു. എന്നാൽ, ജീവിതം എന്നെ ശിക്ഷിക്കാൻ ഒരുങ്ങിയിരുന്നു. ഈ കാലയളവിൽ നിങ്ങളുടെ പ്രാർഥനകൾ എന്നെ സജീവമാക്കി," അവൾ പറഞ്ഞു. മണിയറ മലയുടെ ശാന്തതയിൽ, അവൾ തന്റെ വേദനകളെ മറന്നു, മുന്നോട്ട് പോവാനുള്ള ആത്മവിശ്വാസം കരസ്ഥമാക്കി. "ഈ മലയും, ഈ കൊട്ടാരവും, നിങ്ങളുടെ പ്രാർഥനയും, എല്ലാം കൂടി എന്റെ ജീവിതത്തിൽ പുതുവിധിയെ വരുത്തി," അവൾ പറഞ്ഞു. അന്ന് രാത്രി, മൂവരും അവിടെ അങ്ങനെയിരുന്ന് നക്ഷത്രങ്ങളെ നോക്കി. ഓരോ നക്ഷത്രവും അവരുടെ ജീവിതത്തിലെ പ്രതീക്ഷകളെ പ്രതിനിധാനം ചെയ്തപോലെ. പിന്നീട്, അവരുടെ പ്രാർഥനകളുടെയും അനുഭവങ്ങളുടെയും കഥകൾ പങ്കുവെച്ച്, അവർ ഒരുമിച്ചു സമയം ചിലവഴിച്ചു. പഴയ കൊട്ടാരത്തിന്റെ ചരിത്രം കേട്ടപ്പോൾ, പ്രണയത്തിന്റെ ശക്തിയും, ദൈവത്തിന്റെ ശക്തിയും അവർ തിരിച്ചറിഞ്ഞു.

ADVERTISEMENT

അടുത്ത ദിവസം, പ്രഭാതവേളയിൽ, കിഴക്കുനിന്നും ഉദിച്ചുവരുന്ന സൂര്യന്റെ പ്രകാശത്തിൽ, മനസ്സിന്റെ എല്ലാ കറകളെയും മാറ്റി, അവരെ ശാന്തിയിലേക്ക് നയിച്ചു. അവിടെ, മലമുകളിൽ, അവർ ദൈവത്തെ സ്തുതിച്ചു. ഓരോരുത്തരും അവരുടെ ജീവിതത്തിൽ പുതിയ തുടക്കം തുടങ്ങാൻ തയാറായി. "മണിയറ മല ഒരിക്കലും മറക്കാനാവാത്ത സ്ഥലമായിരിക്കും," ഷീജോ പറഞ്ഞു. "ഇതൊരു പുതിയ ജീവിതത്തിന്റെ തുടക്കമാണ്," ശാലിനി മറുപടി നൽകി. വയസ്സായ ആ മനുഷ്യൻ, അവരുടെ കൂടെ നിന്നു, "ഈ മല നമ്മോടൊപ്പമുള്ള പ്രാർഥനകളുടെ, സ്നേഹത്തിന്റെ, വിശ്വാസത്തിന്റെ സാക്ഷിയാണ്. നിങ്ങൾക്ക് മുന്നോട്ടുള്ള യാത്രയിൽ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ," എന്ന് പറഞ്ഞ് അവർക്ക് അനുഗ്രഹം നൽകി. മലയിൽ നിന്ന് ഇറങ്ങുമ്പോൾ, മൂവരും മനസ്സിൽ സമാധാനവും, പ്രതീക്ഷയും, സന്തോഷവും കൂടി, ഒരു പുതിയ ജീവിതത്തിലേക്ക് യാത്രയായി. 

English Summary:

Malayalam Short Story ' Nakshathrangale Nokki Irikkunnavar ' Written by Vincent Chalissery

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT