Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഊർമിളയോടുള്ള ദേഷ്യം ഉത്തരയോട്

uthara-unni

നടൻ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടിയും ഇതിൽ പ്രതിഷേധിച്ച് താരസംഘടനയിൽ നിന്നുള്ള നാല് നടിമാരുടെ രാജിയും വലിയ ‘സൈബർ യുദ്ധത്തിനാണ്’ തിരികൊളുത്തിയിരിക്കുന്നത്. അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ ദിലീപിനെ തിരിച്ചെടുക്കാനായി ശബ്ദമുയർത്തിയ ഊർമിള ഉണ്ണിയായിരുന്നു ഏറ്റവും കൂടുതൽ വിമർശനമേറ്റു വാങ്ങിയത്. വിഷയം മാധ്യമങ്ങൾ നേരിട്ടാരാഞ്ഞപ്പോൾ പരസ്പര ബന്ധമില്ലാതെ മറുപടി പറയുക കൂടി ചെയ്തതോടെ ഊർമ്മിള ഉണ്ണിക്കെതിരായ സൈബർ രോഷം അതിരു കടക്കുകയും ചെയ്തു.

ഊർമ്മിളയുടെ ഫെയ്സ്ബുക്ക് പേജിനെ ഉന്നം വച്ചായിരുന്നു സോഷ്യൽ മീഡിയയുടെ ആദ്യ ആക്രമണം. ഊര്‍മിളയുടെ ഫെയ്‌സ്ബുക്ക് പേജിലെ കമന്റ് ബോക്‌സില്‍ ചിലർ കടുത്ത ആക്രമണമാണ് അഴിച്ചു വിട്ടത്. വിമർശനങ്ങൾ അതിരു കടന്നതോടെ നടി ഫെയ്സ്ബുക്ക് പേജ് ഡി ആക്ടിവേറ്റ് ചെയ്തു.

എന്നാൽ അവിടം കൊണ്ടും പ്രശ്നങ്ങൾ തീരുന്ന മട്ടല്ല. ഊർമിളയുടെ ഫെയ്സ്ബുക്ക് പേജ് അപ്രത്യക്ഷ്യമായതോടെ മകൾ ഉത്തര ഉണ്ണിയുടെ ഫെയ്സ്ബുക്കിൽ അസഭ്യവർഷം നടത്തുകയാണ് സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം പേർ. മോശം പദപ്രയോഗങ്ങളാണ് ഉത്തരയുടെ ഫൊട്ടോയ്ക്കും ഫെയ്സ്ബുക്ക് പോസ്റ്റുകൾക്കും കീഴെ നടത്തിയിരിക്കുന്നത്. ഊർമിളയോടുള്ള രോഷം ഉത്തരയോടു തീർക്കുന്നതിൽ കടുത്ത പ്രതിഷേധവും ഉയരുന്നുണ്ട്.

ചില കമന്റുകൾ താഴെ കൊടുക്കുന്നു–‘അമ്മ പറഞ്ഞിട്ടാണോ ഇത്തരം ചെറ്റ ഫോട്ടോസ്...... ചാൻസ് കിട്ടാൻ. നാണം ഇല്ലാത്ത കുടുംബം’, ‘ഊർമ്മിളയോട് അടങ്ങിയൊതുങ്ങി നടക്കണമെന്നും അല്ലെങ്കിൽ വിവരമറിയുമെന്ന തരത്തിലുള്ള ഭീഷണി സ്വരങ്ങളും കമന്റ് ബോക്സിൽ നിറയുന്നുണ്ട്.

മലയാളത്തില്‍ ഒരു നടി ആക്രമിക്കപ്പെട്ടപ്പോള്‍ ഒരു പെണ്‍കുട്ടിയുടെ അമ്മ എന്ന നിലയില്‍ എന്താണ് പ്രതികരണമെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ഊര്‍മിളയോട് ചോദിച്ചിരുന്നു. എന്നാൽ ഇത്തരം ചോദ്യങ്ങളോട് വളരെ ലാഘവത്തോടെയും പരസ്പര ബന്ധമില്ലാതെയുമാണ് ഊർമിള പ്രതികരിച്ചത് നടിക്കൊപ്പമാണോ കുറ്റാരോപിതനായ നടന് ഒപ്പമാണോ എന്ന് ചോദിച്ചപ്പോള്‍ കൃത്യമായ ഒരു മറുപടി നല്‍കാതെയും ഊര്‍മിള ഒഴിഞ്ഞുമാറി. തുടര്‍ന്നായിരുന്നു നടിക്കുനേരേ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.  

related stories