ന്യൂഡൽഹി ∙ അനാവശ്യ (സ്പാം) കോളുകളും എസ്എംഎസുകളും സംബന്ധിച്ച പരാതികളിൽ ടെലികോം കമ്പനികൾ നടപടിയെടുക്കേണ്ട സമയപരിധി 5 ദിവസമാക്കി ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) കുറച്ചു. നിലവിൽ 30 ദിവസമായിരുന്നു. 2018 ലെ ചട്ടത്തിൽ ഒട്ടേറെ ഭേദഗതികൾ വരുത്തി. നിലവിൽ സ്പാം കോളുകൾ ലഭിക്കുന്ന ഉപയോക്താക്കൾ 3 ദിവസത്തിനകം പരാതിപ്പെടണം. ഈ പരിധി 7 ദിവസമാക്കി ഉയർത്തി

ന്യൂഡൽഹി ∙ അനാവശ്യ (സ്പാം) കോളുകളും എസ്എംഎസുകളും സംബന്ധിച്ച പരാതികളിൽ ടെലികോം കമ്പനികൾ നടപടിയെടുക്കേണ്ട സമയപരിധി 5 ദിവസമാക്കി ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) കുറച്ചു. നിലവിൽ 30 ദിവസമായിരുന്നു. 2018 ലെ ചട്ടത്തിൽ ഒട്ടേറെ ഭേദഗതികൾ വരുത്തി. നിലവിൽ സ്പാം കോളുകൾ ലഭിക്കുന്ന ഉപയോക്താക്കൾ 3 ദിവസത്തിനകം പരാതിപ്പെടണം. ഈ പരിധി 7 ദിവസമാക്കി ഉയർത്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ അനാവശ്യ (സ്പാം) കോളുകളും എസ്എംഎസുകളും സംബന്ധിച്ച പരാതികളിൽ ടെലികോം കമ്പനികൾ നടപടിയെടുക്കേണ്ട സമയപരിധി 5 ദിവസമാക്കി ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) കുറച്ചു. നിലവിൽ 30 ദിവസമായിരുന്നു. 2018 ലെ ചട്ടത്തിൽ ഒട്ടേറെ ഭേദഗതികൾ വരുത്തി. നിലവിൽ സ്പാം കോളുകൾ ലഭിക്കുന്ന ഉപയോക്താക്കൾ 3 ദിവസത്തിനകം പരാതിപ്പെടണം. ഈ പരിധി 7 ദിവസമാക്കി ഉയർത്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ അനാവശ്യ (സ്പാം) കോളുകളും എസ്എംഎസുകളും സംബന്ധിച്ച പരാതികളിൽ ടെലികോം കമ്പനികൾ നടപടിയെടുക്കേണ്ട സമയപരിധി 5 ദിവസമാക്കി ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) കുറച്ചു. നിലവിൽ 30 ദിവസമായിരുന്നു. 2018 ലെ ചട്ടത്തിൽ ഒട്ടേറെ ഭേദഗതികൾ വരുത്തി. നിലവിൽ സ്പാം കോളുകൾ ലഭിക്കുന്ന ഉപയോക്താക്കൾ 3 ദിവസത്തിനകം പരാതിപ്പെടണം. ഈ പരിധി 7 ദിവസമാക്കി ഉയർത്തി.

ടെലികോം കമ്പനികളുടെ സൈറ്റുകൾ വഴിയോ ടെലികോം വകുപ്പിന്റെ ചക്ഷു പോർട്ടൽ വഴിയോ പരാതിപ്പെടാം (sancharsaathi.gov.in/sfc/). നിലവിൽ 7 ദിവസത്തിനകം 10 പരാതികൾ ലഭിക്കുന്ന കേസുകളിലാണ് നടപടിയെങ്കിൽ ഇനിയിത് 10 ദിവസത്തിൽ 5 പരാതി ലഭിച്ചാലും നടപടിയെടുക്കണം. 

എളുപ്പത്തിലറിയാം 

അംഗീകൃത വാണിജ്യ മെസേജുകൾ എളുപ്പത്തിൽ തിരിച്ചറിയാനുള്ള സംവിധാനവും ഏർപ്പെടുത്തി. വാണിജ്യ മെസേജുകളുടെ ഹെഡറുകൾക്ക് ഒടുവിൽ ‘–P, -S, -T,-G എന്നിങ്ങനെ ചേർക്കും. ഇവ യഥാക്രമം പ്രമോഷനൽ, സർവീസ്, ട്രാൻസാക‍്ഷനൽ, സർക്കാർ മെസേജുകളെ പ്രതിനിധീകരിക്കും. ഉദാഹരണത്തിന് സർക്കാർ നിലവിൽ ‘VM-MyGovt’ എന്ന ഹെഡറിലാണ് എസ്എംഎസ് അയയ്ക്കുന്നതെങ്കിൽ ഇനി ’VM-MyGovt–G’ എന്നായിരിക്കും അയയ്ക്കുക. മെസേജ് തുറന്നുനോക്കാതെ തന്നെ ഏതുതരത്തിലുള്ളതാണെന്ന് മനസ്സിലാക്കാം. 

മറ്റ് വ്യവസ്ഥകൾ 

∙ പ്രമോഷനൽ മെസേജുകൾ അയയ്ക്കുന്നവർ ഉപയോക്താവിന് ഓപ്റ്റ്–ഔട്ട് സൗകര്യം നിർബന്ധമായും നൽകണം.

ADVERTISEMENT

∙ ഓട്ടമേറ്റഡ് കോളുകൾ നടത്തണമെങ്കിൽ അനുമതി വേണം.

∙ ചട്ടങ്ങൾ പാലിക്കാത്ത ടെലികോം കമ്പനികളിൽനിന്ന് 2 ലക്ഷം രൂപ മുതൽ 10 ലക്ഷം പിഴ ഈടാക്കും.

English Summary:

TRAI's Updated Spam Rules: TRAI's new rules drastically reduce the response time for spam calls and SMS complaints. Telecom companies now have only 5 days to act on complaints, with stricter penalties for non-compliance.