എൻസിപിയിൽ ‘പവർ’ ആർക്ക് എല്ലാ കണ്ണുകളും പവാറിൽ
കോഴിക്കോട് ∙ മന്ത്രിയെ മാറ്റണമെന്ന ആവശ്യവും തർക്കങ്ങളും ചൂടുപിടിക്കുന്നതിനിടെ എൻസിപി സംസ്ഥാന നേതൃത്വവും ദേശീയ നേതൃത്വവുമായുള്ള നിർണായക ചർച്ചകൾ ഇന്നു നടക്കും. സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ, മന്ത്രി എ.കെ.ശശീന്ദ്രൻ, തോമസ് കെ.തോമസ് എംഎൽഎ എന്നിവരെയാണ് ദേശീയ പ്രസിഡന്റ് ശരദ് പവാർ ചർച്ചയ്ക്കു വിളിച്ചിരിക്കുന്നത്. ഇടതു ഭരണത്തിലെ ശേഷിക്കുന്ന ഒന്നര വർഷം ശശീന്ദ്രൻ, മന്ത്രിസ്ഥാനം തോമസ് കെ. തോമസിനു വച്ചുമാറണമെന്ന പാർട്ടി അഭിപ്രായത്തിനു മുന്നിൽ പവാറിന്റെ നിലപാടു നിർണായകമാവും. തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന കത്ത് പവാർ നൽകിയാൽ ഇടതു മുന്നണിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും നിലപാടാകും പിന്നീട് നിർണായകം.
കോഴിക്കോട് ∙ മന്ത്രിയെ മാറ്റണമെന്ന ആവശ്യവും തർക്കങ്ങളും ചൂടുപിടിക്കുന്നതിനിടെ എൻസിപി സംസ്ഥാന നേതൃത്വവും ദേശീയ നേതൃത്വവുമായുള്ള നിർണായക ചർച്ചകൾ ഇന്നു നടക്കും. സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ, മന്ത്രി എ.കെ.ശശീന്ദ്രൻ, തോമസ് കെ.തോമസ് എംഎൽഎ എന്നിവരെയാണ് ദേശീയ പ്രസിഡന്റ് ശരദ് പവാർ ചർച്ചയ്ക്കു വിളിച്ചിരിക്കുന്നത്. ഇടതു ഭരണത്തിലെ ശേഷിക്കുന്ന ഒന്നര വർഷം ശശീന്ദ്രൻ, മന്ത്രിസ്ഥാനം തോമസ് കെ. തോമസിനു വച്ചുമാറണമെന്ന പാർട്ടി അഭിപ്രായത്തിനു മുന്നിൽ പവാറിന്റെ നിലപാടു നിർണായകമാവും. തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന കത്ത് പവാർ നൽകിയാൽ ഇടതു മുന്നണിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും നിലപാടാകും പിന്നീട് നിർണായകം.
കോഴിക്കോട് ∙ മന്ത്രിയെ മാറ്റണമെന്ന ആവശ്യവും തർക്കങ്ങളും ചൂടുപിടിക്കുന്നതിനിടെ എൻസിപി സംസ്ഥാന നേതൃത്വവും ദേശീയ നേതൃത്വവുമായുള്ള നിർണായക ചർച്ചകൾ ഇന്നു നടക്കും. സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ, മന്ത്രി എ.കെ.ശശീന്ദ്രൻ, തോമസ് കെ.തോമസ് എംഎൽഎ എന്നിവരെയാണ് ദേശീയ പ്രസിഡന്റ് ശരദ് പവാർ ചർച്ചയ്ക്കു വിളിച്ചിരിക്കുന്നത്. ഇടതു ഭരണത്തിലെ ശേഷിക്കുന്ന ഒന്നര വർഷം ശശീന്ദ്രൻ, മന്ത്രിസ്ഥാനം തോമസ് കെ. തോമസിനു വച്ചുമാറണമെന്ന പാർട്ടി അഭിപ്രായത്തിനു മുന്നിൽ പവാറിന്റെ നിലപാടു നിർണായകമാവും. തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന കത്ത് പവാർ നൽകിയാൽ ഇടതു മുന്നണിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും നിലപാടാകും പിന്നീട് നിർണായകം.
കോഴിക്കോട് ∙ മന്ത്രിയെ മാറ്റണമെന്ന ആവശ്യവും തർക്കങ്ങളും ചൂടുപിടിക്കുന്നതിനിടെ എൻസിപി സംസ്ഥാന നേതൃത്വവും ദേശീയ നേതൃത്വവുമായുള്ള നിർണായക ചർച്ചകൾ ഇന്നു നടക്കും. സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ, മന്ത്രി എ.കെ.ശശീന്ദ്രൻ, തോമസ് കെ.തോമസ് എംഎൽഎ എന്നിവരെയാണ് ദേശീയ പ്രസിഡന്റ് ശരദ് പവാർ ചർച്ചയ്ക്കു വിളിച്ചിരിക്കുന്നത്. ഇടതു ഭരണത്തിലെ ശേഷിക്കുന്ന ഒന്നര വർഷം ശശീന്ദ്രൻ, മന്ത്രിസ്ഥാനം തോമസ് കെ. തോമസിനു വച്ചുമാറണമെന്ന പാർട്ടി അഭിപ്രായത്തിനു മുന്നിൽ പവാറിന്റെ നിലപാടു നിർണായകമാവും. തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന കത്ത് പവാർ നൽകിയാൽ ഇടതു മുന്നണിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും നിലപാടാകും പിന്നീട് നിർണായകം.
എൻസിപി മന്ത്രിയെ പിൻവലിക്കുന്നത് സ്വന്തം തീരുമാനപ്രകാരമാണെന്നും അതു മറ്റൊരാൾക്കു കൈമാറണമോ എന്നത് മുന്നണി തീരുമാനമായിരിക്കും എന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്. മുഖ്യമന്ത്രിയുടെ ഈ നിലപാടു തന്നെയാണ് ശശീന്ദ്രൻ പിടിവള്ളിയാക്കിയിരിക്കുന്നത്. അതേസമയം രണ്ടര വർഷത്തിനു ശേഷം തോമസ് കെ. തോമസിനെ മന്ത്രിയാക്കാം എന്നു പവാർ എടുത്ത തീരുമാനമാണെന്നും അത് അംഗീകരിക്കേണ്ട ബാധ്യത സംസ്ഥാന നേതൃത്വത്തിനുണ്ടെന്നും തോമസ് വിഭാഗം പറയുന്നു. സ്ഥാനമൊഴിയേണ്ടി വന്നാൽ പാർട്ടി സംസ്ഥാന പ്രസിഡന്റ് പദവി തനിക്കു നൽകണമെന്നു ശശീന്ദ്രൻ ആവശ്യമുന്നയിച്ചതായാണു സൂചന.
നേതാക്കൾക്ക് അഭിപ്രായ ഭിന്നത
കൊച്ചി ∙ പാർട്ടി സമ്മേളനത്തിനു കൊച്ചിയിലെത്തിയ നേതാക്കൾക്കു വിഷയത്തിൽ വ്യത്യസ്ത അഭിപ്രായം. പവാറുമായുള്ള ചർച്ചയ്ക്കു തന്നെ ക്ഷണിച്ചിട്ടില്ലെന്നു പി.സി.ചാക്കോ പറഞ്ഞു. പാർട്ടി പറഞ്ഞാൽ സ്ഥാനം ഒഴിയുമെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. മന്ത്രി സ്ഥാനം വേണമെന്ന തന്റെ നിലപാടിൽ മാറ്റമില്ലെന്നും കാര്യങ്ങൾ നല്ല നിലയിൽ പര്യവസാനിക്കട്ടെയെന്നും തോമസ് കെ. തോമസ് പറഞ്ഞു.