വിവാദങ്ങൾക്കിടെ ഇന്നും നാളെയും സിപിഎം യോഗം
തിരുവനന്തപുരം∙ വിവാദങ്ങൾ പുകയുന്നതിനിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നും സംസ്ഥാന കമ്മിറ്റി യോഗം നാളെയും ചേരും. പാർട്ടി കേന്ദ്രകമ്മിറ്റി യോഗത്തിനു ശേഷമുള്ള യോഗങ്ങൾ എന്ന നിലയ്ക്കാണ് ഇവ വിളിച്ചു ചേർത്തിരിക്കുന്നതെങ്കിലും പി.വി.അൻവർ എംഎൽഎ സർക്കാരിനെതിരെ ഉയർത്തിവിട്ട ആരോപണങ്ങളുടെ
തിരുവനന്തപുരം∙ വിവാദങ്ങൾ പുകയുന്നതിനിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നും സംസ്ഥാന കമ്മിറ്റി യോഗം നാളെയും ചേരും. പാർട്ടി കേന്ദ്രകമ്മിറ്റി യോഗത്തിനു ശേഷമുള്ള യോഗങ്ങൾ എന്ന നിലയ്ക്കാണ് ഇവ വിളിച്ചു ചേർത്തിരിക്കുന്നതെങ്കിലും പി.വി.അൻവർ എംഎൽഎ സർക്കാരിനെതിരെ ഉയർത്തിവിട്ട ആരോപണങ്ങളുടെ
തിരുവനന്തപുരം∙ വിവാദങ്ങൾ പുകയുന്നതിനിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നും സംസ്ഥാന കമ്മിറ്റി യോഗം നാളെയും ചേരും. പാർട്ടി കേന്ദ്രകമ്മിറ്റി യോഗത്തിനു ശേഷമുള്ള യോഗങ്ങൾ എന്ന നിലയ്ക്കാണ് ഇവ വിളിച്ചു ചേർത്തിരിക്കുന്നതെങ്കിലും പി.വി.അൻവർ എംഎൽഎ സർക്കാരിനെതിരെ ഉയർത്തിവിട്ട ആരോപണങ്ങളുടെ
തിരുവനന്തപുരം∙ വിവാദങ്ങൾ പുകയുന്നതിനിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നും സംസ്ഥാന കമ്മിറ്റി യോഗം നാളെയും ചേരും. പാർട്ടി കേന്ദ്രകമ്മിറ്റി യോഗത്തിനു ശേഷമുള്ള യോഗങ്ങൾ എന്ന നിലയ്ക്കാണ് ഇവ വിളിച്ചു ചേർത്തിരിക്കുന്നതെങ്കിലും പി.വി.അൻവർ എംഎൽഎ സർക്കാരിനെതിരെ ഉയർത്തിവിട്ട ആരോപണങ്ങളുടെ പശ്ചാത്തലവുമുണ്ട്.
അൻവറുമായി ബന്ധപ്പെട്ട പ്രശ്നം കൈകാര്യം ചെയ്തതിൽ നേതൃത്വത്തിനു വീഴ്ച പറ്റിയെന്ന വിമർശനം സിപിഎമ്മിലുണ്ട്. മുഖ്യമന്ത്രി കടുത്ത നിലപാട് എടുക്കുന്നതുവരെ അൻവറിനെ അനുനയിപ്പിച്ചു കൂടെ നിർത്തുമെന്ന സൂചനയാണു നേതൃത്വം നൽകിയത്. ഒളിഞ്ഞും തെളിഞ്ഞും പാർട്ടിയിൽ നിന്നു ലഭിച്ച പിന്തുണ അൻവറിന് ധൈര്യം പകർന്നെന്നു കരുതുന്നവരുമുണ്ട്.
എഡിജിപി എം.ആർ.അജിത്കുമാറിന്റെ ആർഎസ്എസ് സമ്പർക്കം ഇടതുപക്ഷ സർക്കാരിനു ചേർന്നതല്ലെന്ന അഭിപ്രായം പങ്കു വയ്ക്കുന്നവരിൽ സിപിഎമ്മുകാരുമുണ്ട്. പാർട്ടി നേതൃത്വത്തിന്റെ അറിവില്ലാതെ പിആർ ഏജൻസികളുമായി മുഖ്യമന്ത്രി സമ്പർക്കത്തിലായിരുന്നോ എന്ന ചോദ്യവും മുന്നിലുണ്ടാകും.