കാനഡയിൽ ഹിന്ദി സിനിമയ്ക്കിടെ തിയറ്ററിൽ അജ്ഞാത വസ്തു സ്പ്രേ ചെയ്തു; ആളുകൾക്ക് ചുമ, അന്വേഷണം
ടൊറന്റോ∙ ഹിന്ദി ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന കാനഡയിലെ മൂന്നു തിയറ്ററുകൾക്കു നേരെ അജ്ഞാതരുടെ ആക്രമണം. ടൊറന്റോയിലാണ് സംഭവം. പ്രദർശനത്തിനിടെ തിയറ്ററിൽ അതിക്രമിച്ചു കയറിയ അക്രമി സംഘം, ആളുകൾക്കു നേരെ അജ്ഞാത വസ്തു സ്പ്രേ ചെയ്തതായാണ് റിപ്പോർട്ട്. തിയറ്ററിനുള്ളിലുണ്ടായിരുന്നവർക്ക് കടുത്ത ചുമ അനുഭവപ്പെട്ടതോടെ അടിയന്തരമായി ആളുകളെ ഒഴിപ്പിച്ചു.
ടൊറന്റോ∙ ഹിന്ദി ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന കാനഡയിലെ മൂന്നു തിയറ്ററുകൾക്കു നേരെ അജ്ഞാതരുടെ ആക്രമണം. ടൊറന്റോയിലാണ് സംഭവം. പ്രദർശനത്തിനിടെ തിയറ്ററിൽ അതിക്രമിച്ചു കയറിയ അക്രമി സംഘം, ആളുകൾക്കു നേരെ അജ്ഞാത വസ്തു സ്പ്രേ ചെയ്തതായാണ് റിപ്പോർട്ട്. തിയറ്ററിനുള്ളിലുണ്ടായിരുന്നവർക്ക് കടുത്ത ചുമ അനുഭവപ്പെട്ടതോടെ അടിയന്തരമായി ആളുകളെ ഒഴിപ്പിച്ചു.
ടൊറന്റോ∙ ഹിന്ദി ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന കാനഡയിലെ മൂന്നു തിയറ്ററുകൾക്കു നേരെ അജ്ഞാതരുടെ ആക്രമണം. ടൊറന്റോയിലാണ് സംഭവം. പ്രദർശനത്തിനിടെ തിയറ്ററിൽ അതിക്രമിച്ചു കയറിയ അക്രമി സംഘം, ആളുകൾക്കു നേരെ അജ്ഞാത വസ്തു സ്പ്രേ ചെയ്തതായാണ് റിപ്പോർട്ട്. തിയറ്ററിനുള്ളിലുണ്ടായിരുന്നവർക്ക് കടുത്ത ചുമ അനുഭവപ്പെട്ടതോടെ അടിയന്തരമായി ആളുകളെ ഒഴിപ്പിച്ചു.
ടൊറന്റോ∙ ഹിന്ദി ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന കാനഡയിലെ മൂന്നു തിയറ്ററുകൾക്കു നേരെ അജ്ഞാതരുടെ ആക്രമണം. ടൊറന്റോയിലാണ് സംഭവം. പ്രദർശനത്തിനിടെ തിയറ്ററിൽ അതിക്രമിച്ചു കയറിയ അക്രമി സംഘം, ആളുകൾക്കു നേരെ അജ്ഞാത വസ്തു സ്പ്രേ ചെയ്തതായാണ് റിപ്പോർട്ട്. തിയറ്ററിനുള്ളിലുണ്ടായിരുന്നവർക്ക് കടുത്ത ചുമ അനുഭവപ്പെട്ടതോടെ അടിയന്തരമായി ആളുകളെ ഒഴിപ്പിച്ചു. അക്രമികളെന്നു സംശയിക്കുന്നവരുടെ ചിത്രങ്ങൾ കാനഡ പൊലീസ് പുറത്തുവിട്ടു.
വോഗനിലെ സിനിമാ കോംപ്ലക്സിൽ ചൊവ്വാഴ്ച രാത്രിയാണ് സിനിമാ പ്രദർശനത്തിനിടെ ആക്രമണം നടന്നത്. മാസ്ക് ധരിച്ച രണ്ടു പുരുഷന്‍മാര്‍ തിയറ്ററിനുള്ളിൽ പ്രവേശിച്ച് ആളുകൾക്കു നേരെ അജ്ഞാതമായ എന്തോ ഒന്ന് സ്പ്രേ ചെയ്യുകയായിരുന്നു. തൊട്ടുപിന്നാലെ തിയറ്ററിനുള്ളിലുണ്ടായിരുന്നവർക്കു ചുമ തുടങ്ങി. ഇരുന്നൂറോളം ആളുകള്‍ ആ സമയത്ത് തിയറ്ററിലുണ്ടായിരുന്നു.
വിവരമറിഞ്ഞ് പൊലീസ് സംഘം എത്തുമ്പോഴേയ്ക്കും അക്രമികൾ സ്ഥലം വിട്ടു. പിന്നീട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെന്നു സംശയിക്കുന്നവരുടെ ഫോട്ടോ പൊലീസ് പുറത്തുവിട്ടു. ഈ ആഴ്ച ടൊറന്റോയില്‍ ഇതു മൂന്നാം തവണയാണ് ഇത്തരത്തിലുള്ള സംഭവം റിപ്പോർട്ട് ചെയ്യുന്നത്. മൂന്നു സംഭവങ്ങളും മൂന്നു മണിക്കൂറിന്റെ ഇടവേളയിലാണ് നടന്നതെന്നാണ് വിവരം. ഇവ തമ്മില്‍ ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിക്കുകയാണ്.