കേന്ദ്രത്തിന്റെ അവഗണന: പ്രതിപക്ഷവുമായുള്ള മുഖ്യമന്ത്രിയുടെ ചർച്ച ഇന്ന് 3.30ന്
തിരുവനന്തപുരം ∙ കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനയേക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാക്കളുമായുള്ള ചർച്ച ഉച്ചകഴിഞ്ഞ് 3.30ന് നടക്കും. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവരാണ് ഓൺലൈൻ യോഗത്തിൽ പങ്കെടുക്കുന്നത്. രാവിലെ 10
തിരുവനന്തപുരം ∙ കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനയേക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാക്കളുമായുള്ള ചർച്ച ഉച്ചകഴിഞ്ഞ് 3.30ന് നടക്കും. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവരാണ് ഓൺലൈൻ യോഗത്തിൽ പങ്കെടുക്കുന്നത്. രാവിലെ 10
തിരുവനന്തപുരം ∙ കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനയേക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാക്കളുമായുള്ള ചർച്ച ഉച്ചകഴിഞ്ഞ് 3.30ന് നടക്കും. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവരാണ് ഓൺലൈൻ യോഗത്തിൽ പങ്കെടുക്കുന്നത്. രാവിലെ 10
തിരുവനന്തപുരം ∙ കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനയേക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാക്കളുമായുള്ള ചർച്ച ഉച്ചകഴിഞ്ഞ് 3.30ന് നടക്കും. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവരാണ് ഓൺലൈൻ യോഗത്തിൽ പങ്കെടുക്കുന്നത്. രാവിലെ 10 മണിക്ക് നിശ്ചയിച്ചിരുന്ന യോഗം പ്രതിപക്ഷ നേതാവിന്റെ അസൗകര്യം മാനിച്ച് മാറ്റുകയായിരുന്നു.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി ഡൽഹിയിലെത്തിയ വി.ഡി.സതീശൻ, ഇന്ന് രാവിലത്തെ വിമാനത്തിൽ തിരുവനന്തപുരത്ത് മടങ്ങി എത്തേണ്ടതായിരുന്നു. എന്നാൽ വിമാനം വൈകിയതോടെ യോഗത്തിന്റെ സമയം 3.30 ആയി പുനർനിശ്ചയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ചർച്ചയെന്ന നിലയിൽ കേന്ദ്രസർക്കാർ കേരളത്തെ അവഗണിക്കുവെന്ന നിലപാടു തന്നെയാവും പ്രതിപക്ഷവും സ്വീകരിക്കുകയെന്നാണ് സൂചന. ഇക്കാര്യത്തിൽ കേരളത്തിന് അനുകൂലമായി സുപ്രീംകോടതിയുടെ പരാമര്‍ശവും ഉയർന്നിരുന്നു. പെൻഷൻ നല്‍കാൻ കടമെടുക്കുന്നതുമായി ബന്ധപ്പെട്ട് കോടതി കേന്ദ്രത്തിന് നോട്ടിസ് നൽകിയിട്ടുണ്ട്.
കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുവെന്ന വാദം സർക്കാർ ഉയർത്തുമ്പോഴും ഇതിനെ വിമർശിച്ച് പ്രതിപക്ഷം പലപ്പോഴും രംഗത്തുവന്നിരുന്നു. സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയും ധൂർത്തുമാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചിരുന്നു. അവശ്യ സേവനങ്ങൾ നടത്താൻ സർക്കാർ പണം ചെലവഴിക്കുന്നില്ലെന്നും നികുതി പിരിവ് കാര്യക്ഷമമായി നടപ്പാക്കുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.