കൂത്തുപറമ്പിൽ പൊലീസ് പരിശോധന; ആളൊഴിഞ്ഞ പറമ്പിൽ 2 സ്റ്റീൽ ബോംബുകൾ കണ്ടെത്തി
കൂത്തുപറമ്പ് ∙ കൂത്തുപറമ്പിനടുത്ത് കിണവക്കൽ കിണറ്റിന്റെവിട റോഡരികിലെ ആളൊഴിഞ്ഞ പറമ്പിൽ സൂക്ഷിച്ച രണ്ട് സ്റ്റീൽ ബോംബുകൾ പൊലീസ് കണ്ടെടുത്തു. മരച്ചുവട്ടിൽ ചാക്കിൽ പൊതിഞ്ഞു സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ. തലശ്ശേരി എരഞ്ഞോളി കുടക്കളത്ത് ബോംബ് പൊട്ടി വയോധികൻ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബോംബുകൾക്കായി ജില്ലയിൽ പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. എരഞ്ഞോളിയിൽനിന്നു 13 കിലോമീറ്റർ അകലെയാണ് ആമ്പിലാട്.
കൂത്തുപറമ്പ് ∙ കൂത്തുപറമ്പിനടുത്ത് കിണവക്കൽ കിണറ്റിന്റെവിട റോഡരികിലെ ആളൊഴിഞ്ഞ പറമ്പിൽ സൂക്ഷിച്ച രണ്ട് സ്റ്റീൽ ബോംബുകൾ പൊലീസ് കണ്ടെടുത്തു. മരച്ചുവട്ടിൽ ചാക്കിൽ പൊതിഞ്ഞു സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ. തലശ്ശേരി എരഞ്ഞോളി കുടക്കളത്ത് ബോംബ് പൊട്ടി വയോധികൻ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബോംബുകൾക്കായി ജില്ലയിൽ പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. എരഞ്ഞോളിയിൽനിന്നു 13 കിലോമീറ്റർ അകലെയാണ് ആമ്പിലാട്.
കൂത്തുപറമ്പ് ∙ കൂത്തുപറമ്പിനടുത്ത് കിണവക്കൽ കിണറ്റിന്റെവിട റോഡരികിലെ ആളൊഴിഞ്ഞ പറമ്പിൽ സൂക്ഷിച്ച രണ്ട് സ്റ്റീൽ ബോംബുകൾ പൊലീസ് കണ്ടെടുത്തു. മരച്ചുവട്ടിൽ ചാക്കിൽ പൊതിഞ്ഞു സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ. തലശ്ശേരി എരഞ്ഞോളി കുടക്കളത്ത് ബോംബ് പൊട്ടി വയോധികൻ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബോംബുകൾക്കായി ജില്ലയിൽ പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. എരഞ്ഞോളിയിൽനിന്നു 13 കിലോമീറ്റർ അകലെയാണ് ആമ്പിലാട്.
കൂത്തുപറമ്പ് ∙ കൂത്തുപറമ്പിനടുത്ത് കിണവക്കൽ കിണറ്റിന്റെവിട റോഡരികിലെ ആളൊഴിഞ്ഞ പറമ്പിൽ സൂക്ഷിച്ച രണ്ട് സ്റ്റീൽ ബോംബുകൾ പൊലീസ് കണ്ടെടുത്തു. മരച്ചുവട്ടിൽ ചാക്കിൽ പൊതിഞ്ഞു സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ. തലശ്ശേരി എരഞ്ഞോളി കുടക്കളത്ത് ബോംബ് പൊട്ടി വയോധികൻ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബോംബുകൾക്കായി ജില്ലയിൽ പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. എരഞ്ഞോളിയിൽ നിന്നു 13 കിലോമീറ്റർ അകലെയാണ് ആമ്പിലാട്.
പൊലീസും കണ്ണൂരിൽ നിന്നെത്തിയ ബോംബ്, ഡോഗ് സ്ക്വാഡുകളും ചേർന്നാണ് പരിശോധന നടത്തിയത്. തലശ്ശേരി, ചൊക്ലി, കതിരൂർ സ്റ്റേഷൻ പരിധികളിലും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ആളൊഴിഞ്ഞ പറമ്പുകൾ, ആൾത്താമസമില്ലാത്ത വീടുകൾ എന്നിവിടങ്ങളിലാണു പ്രധാനമായും പരിശോധന. വയനാട്ടിൽനിന്നുള്ള ബോംബ് സ്ക്വാഡും പരിശോധനാ സംഘത്തിലുണ്ട്.