കൊയിലാണ്ടിയിൽ എസ്എഫ്ഐ ‘രക്ഷാപ്രവർത്തനം’; പ്രിൻസിപ്പലിനും അധ്യാപകനും മർദനമേറ്റു
കോഴിക്കോട് ∙ കൊയിലാണ്ടി ഗുരുദേവ കോളജിൽ പ്രിൻസിപ്പലിനെയും അധ്യാപകനെയും ഒരു സംഘം എസ്എഫ്ഐ പ്രവർത്തകർ മർദിച്ചു. എസ്എഫ്ഐ നേതാവിനെ പ്രിൻസിപ്പൽ മർദിച്ചതായും പരാതിയുണ്ട്. സംഘർഷത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മർദനമേറ്റ പ്രിൻസിപ്പൽ ഡോ. സുനിൽകുമാറിനെയും എസ്എഫ്ഐ ഏരിയ പ്രസിഡന്റ് ബി.ആർ.അഭിനവിനെയും
കോഴിക്കോട് ∙ കൊയിലാണ്ടി ഗുരുദേവ കോളജിൽ പ്രിൻസിപ്പലിനെയും അധ്യാപകനെയും ഒരു സംഘം എസ്എഫ്ഐ പ്രവർത്തകർ മർദിച്ചു. എസ്എഫ്ഐ നേതാവിനെ പ്രിൻസിപ്പൽ മർദിച്ചതായും പരാതിയുണ്ട്. സംഘർഷത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മർദനമേറ്റ പ്രിൻസിപ്പൽ ഡോ. സുനിൽകുമാറിനെയും എസ്എഫ്ഐ ഏരിയ പ്രസിഡന്റ് ബി.ആർ.അഭിനവിനെയും
കോഴിക്കോട് ∙ കൊയിലാണ്ടി ഗുരുദേവ കോളജിൽ പ്രിൻസിപ്പലിനെയും അധ്യാപകനെയും ഒരു സംഘം എസ്എഫ്ഐ പ്രവർത്തകർ മർദിച്ചു. എസ്എഫ്ഐ നേതാവിനെ പ്രിൻസിപ്പൽ മർദിച്ചതായും പരാതിയുണ്ട്. സംഘർഷത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മർദനമേറ്റ പ്രിൻസിപ്പൽ ഡോ. സുനിൽകുമാറിനെയും എസ്എഫ്ഐ ഏരിയ പ്രസിഡന്റ് ബി.ആർ.അഭിനവിനെയും
കോഴിക്കോട് ∙ കൊയിലാണ്ടി ഗുരുദേവ കോളജിൽ പ്രിൻസിപ്പലിനെയും അധ്യാപകനെയും ഒരു സംഘം എസ്എഫ്ഐ പ്രവർത്തകർ മർദിച്ചു. എസ്എഫ്ഐ നേതാവിനെ പ്രിൻസിപ്പൽ മർദിച്ചതായും പരാതിയുണ്ട്. സംഘർഷത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മർദനമേറ്റ പ്രിൻസിപ്പൽ ഡോ. സുനിൽകുമാറിനെയും എസ്എഫ്ഐ ഏരിയ പ്രസിഡന്റ് ബി.ആർ.അഭിനവിനെയും അധ്യാപകൻ രമേശനെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.
ബിരുദ പ്രവേശനത്തിന്റെ ഭാഗമായി എസ്എഫ്ഐ പ്രവർത്തകർ ഹെൽപ് ഡെസ്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. വാക്കേറ്റത്തിനു പിന്നാലെ എസ്എഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്യുകയായിരുന്നുവെന്ന് പ്രിൻസിപ്പൽ പറഞ്ഞു. പ്രിൻസിപ്പലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ അനുവദിക്കാതിരുന്നതോടെ മറ്റ് അധ്യാപകർ ഇടപെട്ടാണ് മാറ്റിയത്. ഇതിനിടെയാണ് അധ്യാപകനായ രമേശന് പരുക്കേറ്റത്. അഭിനവിനെ പ്രിൻസിപ്പൽ മർദിക്കുകയായിരുന്നുവെന്ന് എസ്എഫ്ഐ ആരോപിച്ചു. അഭിനവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.