തിരഞ്ഞെടുപ്പ് തിരിച്ചടി: യുപിയിലെ ബിജെപിയിൽ ഭിന്നിപ്പ്; യോഗിയുടെ പ്രവർത്തന ശൈലിക്ക് വിമർശനം
ലക്നൗ ∙ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിയെ തുടര്‍ന്ന് ഉത്തർപ്രദേശിലെ ബിജെപിക്കുള്ളിൽ ഭിന്നിപ്പ്. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പാർട്ടി ദേശീയ പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ ജെ.പി.നഡ്ഡയെ കണ്ടു. പാര്‍ട്ടി ശക്തികേന്ദ്രമായ സംസ്ഥാനത്തു നേരിട്ട പരാജയത്തിനു കാരണം മുഖ്യമന്ത്രി
ലക്നൗ ∙ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിയെ തുടര്‍ന്ന് ഉത്തർപ്രദേശിലെ ബിജെപിക്കുള്ളിൽ ഭിന്നിപ്പ്. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പാർട്ടി ദേശീയ പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ ജെ.പി.നഡ്ഡയെ കണ്ടു. പാര്‍ട്ടി ശക്തികേന്ദ്രമായ സംസ്ഥാനത്തു നേരിട്ട പരാജയത്തിനു കാരണം മുഖ്യമന്ത്രി
ലക്നൗ ∙ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിയെ തുടര്‍ന്ന് ഉത്തർപ്രദേശിലെ ബിജെപിക്കുള്ളിൽ ഭിന്നിപ്പ്. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പാർട്ടി ദേശീയ പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ ജെ.പി.നഡ്ഡയെ കണ്ടു. പാര്‍ട്ടി ശക്തികേന്ദ്രമായ സംസ്ഥാനത്തു നേരിട്ട പരാജയത്തിനു കാരണം മുഖ്യമന്ത്രി
ലക്നൗ ∙ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിയെ തുടര്‍ന്ന് ഉത്തർപ്രദേശിലെ ബിജെപിക്കുള്ളിൽ ഭിന്നിപ്പ്. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പാർട്ടി ദേശീയ പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ ജെ.പി.നഡ്ഡയെ കണ്ടു. പാര്‍ട്ടി ശക്തികേന്ദ്രമായ സംസ്ഥാനത്തു നേരിട്ട പരാജയത്തിനു കാരണം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രവർത്തന ശൈലിയാണെന്ന ആരോപണവുമായി ഒരു വിഭാഗം രംഗത്തെത്തിയിരുന്നു.
അമിത ആത്മവിശ്വാസമാണു പരാജയത്തിനു കാരണമെന്നും ഇന്ത്യാ മുന്നണിയെ വേണ്ടവിധം പ്രതിരോധിക്കാൻ മുൻകരുതലുകൾ കൈക്കൊള്ളാന്‍ പാർട്ടിക്കായില്ലെന്നും ദേശീയനേതാക്കൾ പങ്കെടുത്ത യോഗത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചിരുന്നു. തുടര്‍ന്ന് മൗര്യ നടത്തിയ ‘‘സർക്കാരിനേക്കാൾ വലുതാണ് പാർട്ടി’’ എന്ന പ്രസ്താവന ഏറെ വിവാദമായി. സംഭവത്തിനുശേഷം യോഗിയും മൗര്യയും തമ്മിലുള്ള ബന്ധം വഷളായതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ സാഹചര്യത്തിലാണ് മൗര്യ ജെ.പി.നദ്ദയെ കണ്ടത്.
എന്നാൽ, പാർട്ടിക്കുള്ളിൽ യാതൊരു അഭിപ്രായ വ്യത്യാസവുമില്ലെന്നു പാർട്ടി സംസ്ഥാന പ്രസിഡന്റ് ഭൂപേന്ദ്ര ചൗധരി പറഞ്ഞു. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിലും 2027ലെ നിയമസഭാ തിരഞ്ഞെടുപ്പിലും മികച്ച വിജയത്തിനായുള്ള ശക്തമായ പ്രവർത്തനം തുടരുമെന്നും ചൗധരി അറിയിച്ചു.