പാലക്കാട് ∙ കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ കോടതി ചെവിക്കു പിടിച്ചതുകൊണ്ടാണ് ഇത്രയെങ്കിലും പുറത്തു വന്നതെന്നു ഷാഫി പറമ്പിൽ എംപി. വടകരയിലെ വിവാദമായ കാഫിർ സ്ക്രീൻ ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ വാട്സാപ്പ് ഗ്രൂപ്പുകളിലെന്ന പൊലീസ് കണ്ടെത്തലിലാണു ഷാഫിയുടെ പ്രതികരണം.

പാലക്കാട് ∙ കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ കോടതി ചെവിക്കു പിടിച്ചതുകൊണ്ടാണ് ഇത്രയെങ്കിലും പുറത്തു വന്നതെന്നു ഷാഫി പറമ്പിൽ എംപി. വടകരയിലെ വിവാദമായ കാഫിർ സ്ക്രീൻ ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ വാട്സാപ്പ് ഗ്രൂപ്പുകളിലെന്ന പൊലീസ് കണ്ടെത്തലിലാണു ഷാഫിയുടെ പ്രതികരണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ കോടതി ചെവിക്കു പിടിച്ചതുകൊണ്ടാണ് ഇത്രയെങ്കിലും പുറത്തു വന്നതെന്നു ഷാഫി പറമ്പിൽ എംപി. വടകരയിലെ വിവാദമായ കാഫിർ സ്ക്രീൻ ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ വാട്സാപ്പ് ഗ്രൂപ്പുകളിലെന്ന പൊലീസ് കണ്ടെത്തലിലാണു ഷാഫിയുടെ പ്രതികരണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ കോടതി ചെവിക്കു പിടിച്ചതുകൊണ്ടാണ് ഇത്രയെങ്കിലും പുറത്തു വന്നതെന്നു ഷാഫി പറമ്പിൽ എംപി. വടകരയിലെ വിവാദമായ കാഫിർ സ്ക്രീൻ ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ വാട്സാപ്പ് ഗ്രൂപ്പുകളിലെന്ന പൊലീസ് കണ്ടെത്തലിലാണു ഷാഫിയുടെ പ്രതികരണം. 

‘‘വിവാദത്തിനു പിന്നില്‍ അടിമുടി സിപിഎമ്മുകാരാണ്. പക്ഷേ  എന്തുകൊണ്ട് അവരെ പ്രതികളാക്കുന്നില്ല. നിയമനടപടി തുടരും. വർഗീയത ഉപയോഗിച്ചു ജയിക്കുന്നതിലും നല്ലതു തോൽക്കുന്നതാണ്. ഇന്നലെയും ഇന്നും നാളെയും ഇത്തരം കാര്യം ചെയ്യില്ല. സിപിഎം പ്രവർത്തകർ തന്നെ ഇതിനെ എതിർക്കണം. പോരാളിമാരുടെ മുഖം തെളിഞ്ഞു വരുന്നതു നല്ലതാണ്. ആരുടെയെങ്കിലും ഒറ്റബുദ്ധിയിൽ തോന്നിയതാണെന്ന് എനിക്കു തോന്നുന്നില്ല. പാർട്ടിക്കു പങ്കുള്ളതിനാൽ അന്വേഷണം വൈകുകയാണ്’’– ഷാഫി പറമ്പിൽ ആരോപിച്ചു.

ADVERTISEMENT

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുതലേന്നാണു പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കൾ കണ്ണൂർ തുടങ്ങിയ ഇടതു ഫെയ്സ്ബുക് പേജുകളിൽ വ്യാജ കാഫിർ ഷോട്ട് പ്രചരിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട ലീഗ് പ്രവർത്തകൻ മുഹമ്മദ് ഖാസിമിനെ പ്രതിയാക്കി. ഇതിനെതിരെ ഖാസിം നൽകിയ ഹർജിയിലാണു ഹൈക്കോടതിയിൽ പൊലീസിന്‍റെ അന്വേഷണ പുരോഗതി റിപ്പോർട്ട് എത്തിയത്. റെഡ് എൻകൗണ്ടേഴ്സ്, റെഡ് ബറ്റാലിയൻ എന്നീ വാട്സാപ്പ് ഗ്രൂപ്പുകളിൽ നിന്നാണു പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കൾ തുടങ്ങിയ ഫെയ്സ്ബുക് പേജുകളിലേക്ക് വ്യാജ സ്ക്രീൻ ഷോട്ട് എത്തിയത്. അന്വേഷണത്തോട് സഹകരിക്കാത്ത ഫെയ്സ്ബുക്കിന്റെയും വാട്സാപ്പിന്‍റെയും മാതൃകമ്പനിയായ മെറ്റയെ പൊലീസ് പ്രതിചേർത്തിട്ടുണ്ട്.

English Summary:

CPM Behind Kafir Screenshot Controversy Alleges MP Shafi Parambil

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT