തിരഞ്ഞെടുപ്പ് അടുത്തു; ക്ലോക് ചിഹ്നത്തിനായി പോരാടി പവാർമാർ
ന്യൂഡൽഹി∙ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ക്ലോക്ക് ചിഹ്നത്തിനുവേണ്ടിയുള്ള പോരാട്ടം പുനഃരാരംഭിച്ച് പവാർമാർ. അജിത് പവാർ വിഭാഗം ക്ലോക്ക് ചിഹ്നം ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ശരദ് പവാർ വിഭാഗം സുപ്രീം കോടതിയെ സമീപിച്ചു. ഒക്ടോബർ 15ന് കോടതി വാദം കേൾക്കും.
ന്യൂഡൽഹി∙ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ക്ലോക്ക് ചിഹ്നത്തിനുവേണ്ടിയുള്ള പോരാട്ടം പുനഃരാരംഭിച്ച് പവാർമാർ. അജിത് പവാർ വിഭാഗം ക്ലോക്ക് ചിഹ്നം ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ശരദ് പവാർ വിഭാഗം സുപ്രീം കോടതിയെ സമീപിച്ചു. ഒക്ടോബർ 15ന് കോടതി വാദം കേൾക്കും.
ന്യൂഡൽഹി∙ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ക്ലോക്ക് ചിഹ്നത്തിനുവേണ്ടിയുള്ള പോരാട്ടം പുനഃരാരംഭിച്ച് പവാർമാർ. അജിത് പവാർ വിഭാഗം ക്ലോക്ക് ചിഹ്നം ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ശരദ് പവാർ വിഭാഗം സുപ്രീം കോടതിയെ സമീപിച്ചു. ഒക്ടോബർ 15ന് കോടതി വാദം കേൾക്കും.
ന്യൂഡൽഹി∙ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ക്ലോക്ക് ചിഹ്നത്തിനുവേണ്ടിയുള്ള പോരാട്ടം പുനഃരാരംഭിച്ച് പവാർമാർ. അജിത് പവാർ വിഭാഗം ക്ലോക്ക് ചിഹ്നം ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ശരദ് പവാർ വിഭാഗം സുപ്രീം കോടതിയെ സമീപിച്ചു. ഒക്ടോബർ 15ന് കോടതി വാദം കേൾക്കും.
ലോക്സഭാ തിരഞ്ഞെടുപ്പിന് അജിത് വിഭാഗം ക്ലോക്ക് ചിഹ്നം ഉപയോഗിച്ചത് വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പത്തിന് കാരണമായെന്ന് ചൂണ്ടിക്കാട്ടിയാണ് ശരദ് പവാർ കോടതിയെ സമീപിച്ചത്. അജിത് വിഭാഗത്തിന് പുതിയ ചിഹ്നം അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ശരദ് പവാറുമായി തെറ്റിപ്പോയ അജിത് പക്ഷത്തിന് പാർട്ടി പേരും ചിഹ്നവും ഉപയോഗിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവാദം നൽകിയിരുന്നു.