രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ കമാൻഡ് ഏറ്റെടുത്ത് സുനിത വില്യംസ്. ഇതു രണ്ടാം തവണയാണ് സുനിത നിലയത്തിന്റെ കമാൻഡറാകുന്നത്. ആദ്യമായി 2012ൽ ആണ് സുനിത കമാൻഡ് ഏറ്റെടുത്തത്. സുനിതയും സഹയാത്രികനായ ബിുച്ച് വിൽമോറും ബഹിരാകാശനിയത്തിൽ ഈ വർഷം ജൂൺ 5 മുതലാണ് കുടുങ്ങിയത്. എട്ടു ദിവസത്തേക്കു വന്നതിനു ശേഷം ഇത്രയും

രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ കമാൻഡ് ഏറ്റെടുത്ത് സുനിത വില്യംസ്. ഇതു രണ്ടാം തവണയാണ് സുനിത നിലയത്തിന്റെ കമാൻഡറാകുന്നത്. ആദ്യമായി 2012ൽ ആണ് സുനിത കമാൻഡ് ഏറ്റെടുത്തത്. സുനിതയും സഹയാത്രികനായ ബിുച്ച് വിൽമോറും ബഹിരാകാശനിയത്തിൽ ഈ വർഷം ജൂൺ 5 മുതലാണ് കുടുങ്ങിയത്. എട്ടു ദിവസത്തേക്കു വന്നതിനു ശേഷം ഇത്രയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ കമാൻഡ് ഏറ്റെടുത്ത് സുനിത വില്യംസ്. ഇതു രണ്ടാം തവണയാണ് സുനിത നിലയത്തിന്റെ കമാൻഡറാകുന്നത്. ആദ്യമായി 2012ൽ ആണ് സുനിത കമാൻഡ് ഏറ്റെടുത്തത്. സുനിതയും സഹയാത്രികനായ ബിുച്ച് വിൽമോറും ബഹിരാകാശനിയത്തിൽ ഈ വർഷം ജൂൺ 5 മുതലാണ് കുടുങ്ങിയത്. എട്ടു ദിവസത്തേക്കു വന്നതിനു ശേഷം ഇത്രയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ കമാൻഡ് ഏറ്റെടുത്ത് സുനിത വില്യംസ്. ഇതു രണ്ടാം തവണയാണ് സുനിത നിലയത്തിന്റെ കമാൻഡറാകുന്നത്. ആദ്യമായി 2012ൽ ആണ് സുനിത കമാൻഡ് ഏറ്റെടുത്തത്. സുനിതയും സഹയാത്രികനായ ബിുച്ച് വിൽമോറും ബഹിരാകാശനിയത്തിൽ ഈ വർഷം ജൂൺ 5 മുതലാണ് കുടുങ്ങിയത്. എട്ടു ദിവസത്തേക്കു വന്നതിനു ശേഷം ഇത്രയും നാൾ പിന്നിടുകയായിരുന്നു. അടുത്ത വർഷം ഫെബ്രുവരിയിലേ സുനിതയ്ക്ക് മടങ്ങിവരാനാകൂ എന്നാണ് കരുതപ്പെടുന്നത്.

ഒലേഗ് കൊനൊനെങ്കോ എന്ന റഷ്യൻ കോസ്മനോട്ടായിരുന്നു ഇതുവരെ കമാൻഡ് വഹിച്ചിരുന്നത്. ഇദ്ദേഹം ഉടനെതന്നെ ഭൂമിയിലേക്ക് തിരികെപ്പോകാൻ ഇരിക്കുകയാണ്. അതിനാലാണ് സുനിതയ്ക്ക് കമാൻഡ് മാറ്റിനൽകിയത്.

ADVERTISEMENT

യുഎസ് നേവൽ അക്കാദമിയിൽ പഠിച്ചിറങ്ങിയ സുനിത വില്യംസ് 1998 ൽ ആണു നാസയുടെ ബഹിരാകാശയാത്രയ്ക്കു തിരഞ്ഞെടുക്കപ്പെട്ടത്. കൂടുതൽ നേരം ബഹിരാകാശത്തു നടന്ന (50 മണിക്കൂർ 40 മിനിറ്റ്) രണ്ടാമത്തെ വനിതയാണ്. 

1965 സെപ്റ്റംബറിലാണ് സുനിത ജനിച്ചത്. യുഎസിലെ ഒഹായോയിലുള്ള യൂക്ലിഡിലായിരുന്നു ജനനം. ഗുജറാത്തുകാരനായ ദീപക് പാണ്ഡ്യയുടെയും സ്ലോവേനിയ സ്വദേശി ബോണിയുടെയും മകൾ. 1983ൽ യുഎസിലെ നീധാം ഹൈ സ്‌കൂളിൽ നിന്ന് പഠിച്ചിറങ്ങിയ സുനിത 1987ൽ യുഎസ് നേവൽ അക്കാദമിയിൽ നിന്നാണ് ബിരുദം നേടിയത്. ഫിസിക്കൽ സയൻസസിലായിരുന്നു ഇത്. 1995ൽ ഫ്‌ലോറിഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് എൻജിനീയറിങ് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. 

ഇന്ത്യൻ വംശജ സുനിത വില്യംസും സഹയാത്രികൻ ബുഷ് വിൽമോറും ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ യാത്രയ്ക്ക് മുൻപ്.
ADVERTISEMENT

1987 മുതൽ തന്നെ യുഎസ് നേവിയിൽ സുനിത പ്രവർത്തിക്കുന്നുണ്ടായിരുന്നു. 1989ൽ നേവൽ ഏവിയേറ്റർ എന്ന സ്ഥാനത്തെത്തി. ധാരാളം സൈനിക ദൗത്യങ്ങളിൽ സുനിത വില്യംസ് പങ്കെടുത്തിട്ടുണ്ട്. 1998ൽ നാസയിലേക്ക് തിരഞ്ഞെടുക്കപ്പെടുമ്പോൾ സുനിത മൂവായിരത്തിലേറെ മണിക്കൂറുകൾ വിമാനം പറത്തിയിട്ടുണ്ടായിരുന്നു. നാസയിലെ ജോൺസൺ സ്‌പേസ് സെന്ററിലായിരുന്നു സുനിതയുടെ പരിശീലനം. ബഹിരാകാശത്തേക്ക് പോകുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജയാണ് സുനിത. ഇന്ത്യ പദ്മഭൂഷൺ ബഹുമതി സുനിതയ്ക്ക് സമ്മാനിച്ചിട്ടുണ്ട്.