സംവരണം അട്ടിമറിച്ച് പിൻവാതിൽ നിയമനങ്ങൾ; താൽക്കാലിക അധ്യാപക നിയമനത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ സംവരണം ഉൾപ്പെടെ അട്ടിമറിച്ച് ആയിരക്കണക്കിനു താൽക്കാലിക അധ്യാപകരെ നിയമിക്കാനുള്ള നീക്കം നടക്കുന്നെന്ന് ആരോപിച്ചു ഹൈക്കോടതിയിൽ ഹർജി. പട്ടികജാതി വർഗ വിഭാഗത്തിൽപെട്ട ഉദ്യോഗാർഥികളോടു കടുത്ത അനീതിയാണ് നീക്കത്തിലൂടെ നടക്കുന്നെന്നും ഭരണഘടനാ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി പറവൂർ
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ സംവരണം ഉൾപ്പെടെ അട്ടിമറിച്ച് ആയിരക്കണക്കിനു താൽക്കാലിക അധ്യാപകരെ നിയമിക്കാനുള്ള നീക്കം നടക്കുന്നെന്ന് ആരോപിച്ചു ഹൈക്കോടതിയിൽ ഹർജി. പട്ടികജാതി വർഗ വിഭാഗത്തിൽപെട്ട ഉദ്യോഗാർഥികളോടു കടുത്ത അനീതിയാണ് നീക്കത്തിലൂടെ നടക്കുന്നെന്നും ഭരണഘടനാ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി പറവൂർ
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ സംവരണം ഉൾപ്പെടെ അട്ടിമറിച്ച് ആയിരക്കണക്കിനു താൽക്കാലിക അധ്യാപകരെ നിയമിക്കാനുള്ള നീക്കം നടക്കുന്നെന്ന് ആരോപിച്ചു ഹൈക്കോടതിയിൽ ഹർജി. പട്ടികജാതി വർഗ വിഭാഗത്തിൽപെട്ട ഉദ്യോഗാർഥികളോടു കടുത്ത അനീതിയാണ് നീക്കത്തിലൂടെ നടക്കുന്നെന്നും ഭരണഘടനാ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി പറവൂർ
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ സംവരണം ഉൾപ്പെടെ അട്ടിമറിച്ച് ആയിരക്കണക്കിനു താൽക്കാലിക അധ്യാപകരെ നിയമിക്കാനുള്ള നീക്കം നടക്കുന്നെന്ന് ആരോപിച്ചു ഹൈക്കോടതിയിൽ ഹർജി.
പട്ടികജാതി വർഗ വിഭാഗത്തിൽപെട്ട ഉദ്യോഗാർഥികളോടു കടുത്ത അനീതിയാണ് നീക്കത്തിലൂടെ നടക്കുന്നെന്നും ഭരണഘടനാ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി പറവൂർ സ്വദേശി എ.ശശിധരൻ ഉൾപ്പെടെയുള്ളവരാണു ഹൈക്കോടതിയെ സമീപിച്ചത്.
സംസ്ഥാന റിക്രൂട്മെന്റ് ചട്ടങ്ങൾ പാലിക്കാതെയാണു പൊതുവിദ്യാലയങ്ങളിലെ താൽക്കാലിക നിയമന നടപടികളെന്നു ഹർജിയിൽ അറിയിച്ചു. സർക്കാർ വേതനം നൽകുന്ന താൽക്കാലിക–കരാർ നിയമനങ്ങളെല്ലാം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാകണമെന്നാണു ചട്ടമെങ്കിലും ഇതു ലംഘിച്ച് നിയമനങ്ങൾ നടത്തുവെന്നാണു ഹർജിയിലെ ആരോപണം. ഇതുസംബന്ധിച്ചു മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടും ഹർജിയിൽ ചൂണ്ടിക്കാട്ടി. 1100 തസ്തികകളാണു പട്ടിക വിഭാഗങ്ങളിൽപെട്ടവർക്കു നഷ്ടമാകുന്നത്. പിൻവാതിൽ നിയമനത്തിനുള്ള നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു ഹർജിക്കാർ മന്ത്രിക്കു നിവേദനം നൽകിയിരുന്നു.