അഭിനയിച്ച സിനിമയ്ക്ക് കാൻ ചലചിത്രോത്സവത്തിൽ അംഗീകാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ദിവ്യ പ്രഭ. ആ ആഹ്ളാദവും അംഗീകാരവും മനോഹരമായ ഓർമകളായിരിക്കുമ്പോൾ അതിനൊപ്പം തന്നെ ഒരു യാത്ര കൂടി നടത്തിയിരിക്കുകയാണ് താരം. ഇറ്റലിയിലേക്കായിരുന്നു ദിവ്യ പ്രഭയുടെ യാത്ര. ആ രാജ്യത്തു നിന്നുമുള്ള കാഴ്ചകൾ ഉൾപ്പെടുന്ന നിരവധി

അഭിനയിച്ച സിനിമയ്ക്ക് കാൻ ചലചിത്രോത്സവത്തിൽ അംഗീകാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ദിവ്യ പ്രഭ. ആ ആഹ്ളാദവും അംഗീകാരവും മനോഹരമായ ഓർമകളായിരിക്കുമ്പോൾ അതിനൊപ്പം തന്നെ ഒരു യാത്ര കൂടി നടത്തിയിരിക്കുകയാണ് താരം. ഇറ്റലിയിലേക്കായിരുന്നു ദിവ്യ പ്രഭയുടെ യാത്ര. ആ രാജ്യത്തു നിന്നുമുള്ള കാഴ്ചകൾ ഉൾപ്പെടുന്ന നിരവധി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഭിനയിച്ച സിനിമയ്ക്ക് കാൻ ചലചിത്രോത്സവത്തിൽ അംഗീകാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ദിവ്യ പ്രഭ. ആ ആഹ്ളാദവും അംഗീകാരവും മനോഹരമായ ഓർമകളായിരിക്കുമ്പോൾ അതിനൊപ്പം തന്നെ ഒരു യാത്ര കൂടി നടത്തിയിരിക്കുകയാണ് താരം. ഇറ്റലിയിലേക്കായിരുന്നു ദിവ്യ പ്രഭയുടെ യാത്ര. ആ രാജ്യത്തു നിന്നുമുള്ള കാഴ്ചകൾ ഉൾപ്പെടുന്ന നിരവധി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഭിനയിച്ച സിനിമയ്ക്ക് കാൻ ചലചിത്രോത്സവത്തിൽ അംഗീകാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ദിവ്യ പ്രഭ. ആ ആഹ്ളാദവും അംഗീകാരവും മനോഹരമായ ഓർമകളായിരിക്കുമ്പോൾ അതിനൊപ്പം തന്നെ ഒരു യാത്ര കൂടി നടത്തിയിരിക്കുകയാണ് താരം. ഇറ്റലിയിലേക്കായിരുന്നു ദിവ്യ പ്രഭയുടെ യാത്ര. ആ രാജ്യത്തു നിന്നുമുള്ള കാഴ്ചകൾ ഉൾപ്പെടുന്ന നിരവധി ചിത്രങ്ങൾ താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. അതിമനോഹരമായ വാസ്തുവിദ്യ നിർമിതിയുടെ അദ്ഭുത കാഴ്ചകളൊരുക്കുന്ന മിലാൻ ദേവാലയത്തിന്റെ പശ്ചാത്തലത്തിലുള്ളതാണ് ചിത്രങ്ങളിലേറെയും. കാണുന്ന ആരിലും ആശ്ചര്യം ജനിപ്പിക്കുന്ന തരത്തിലുള്ള നിർമിതി എന്നതാണ് മിലാൻ ദേവാലയത്തിന്റെ എടുത്തുപറയേണ്ട സവിശേഷത.

Image Credit: divya_prabha/instagram
Image Credit: divya_prabha/instagram

ഡ്യൂയമോ ഡി മിലാനോ എന്ന പേരിൽ അറിയപ്പെടുന്ന മിലാൻ കത്തീഡ്രൽ പുരാതന ഗോഥിക് നിർമാണ ശൈലിയിൽ പണികഴിപ്പിച്ചിട്ടുള്ള ആരാധനാലയമാണ്. 1386 ൽ നിർമാണം ആരംഭിച്ച്, ഏകദേശം ആറു നൂറ്റാണ്ടുകൾ കൊണ്ടാണ് ഈ ആരാധനാലയത്തിന്റെ നിർമാണം 1965 ൽ പൂർത്തീകരിച്ചത്. ഇറ്റലിയിലെ ഏറ്റവും വലുതും വലുപ്പത്തിൽ ലോകത്ത് അഞ്ചാം സ്ഥാനവും മിലാൻ കത്തീഡ്രലിനാണ്. 135 സ്തൂപാഗ്രങ്ങളും 3400 ഓളം ശില്പങ്ങളും കാണുവാൻ കഴിയുന്ന അത്യപൂർവ നിർമിതികളിലൊന്നാണിത്. കാഴ്ചക്കാരിൽ വിസ്മയം ജനിപ്പിക്കത്തക്ക രീതിയിലുള്ള വിശദാംശങ്ങളാണ് ഓരോ ചെറുനിർമിതിയിൽ പോലും നല്കിയിരിക്കുന്നത്. ദേവാലയത്തിന്റെ അകത്തളങ്ങൾ പുറംകാഴ്ചയുടെ അത്രയും ഗംഭീരമല്ലെങ്കിലും ആകർഷണീയം തന്നെയാണ്. വിശുദ്ധനായ കാർലോ ബൊറോമിയോയുടെ കല്ലറയും ഇവിടെ കാണുവാൻ കഴിയും. 

Image Credit: divya_prabha/instagram
Image Credit: divya_prabha/instagram
ADVERTISEMENT

മേൽസൂചിപ്പിച്ചതു പോലെ 1386 ൽ ജിയാംഗലേസോ വിസ്കോണ്ടിയുടെ മേൽനോട്ടത്തിൽ നിർമാണം ആരംഭിച്ചെങ്കിലും ദേവാലയത്തിന്റെ രൂപരേഖയിലെ അപ്രായോഗികതയും ആശയക്കുഴപ്പവും കാരണം നിർമാണം വളരെ സാവധാനത്തിലാണ് പുരോഗമിച്ചത്. വലിയ മാർബിളുകൾ നഗരത്തിലേക്ക് എത്തിക്കുന്നതിന് കനാലുകൾ കുഴിക്കേണ്ടി വരികയും ഇതുവരെ പരീക്ഷിക്കാത്ത പുതു രീതികളും സാങ്കേതിക വിദ്യയും നിർമാണത്തിനായി കണ്ടെത്തേണ്ടി വരികയും ചെയ്തു. ഏതു ശൈലിയിൽ പണിയണം എന്നുള്ളതും ആശയക്കുഴപ്പത്തിനു വഴിവെച്ചു. ഗോഥിക് രീതിയിലുള്ള നിർമാണരീതി പിന്തുടർന്നാൽ പൂർണമായും ഫ്രഞ്ച് വാസ്തുവിദ്യാ ശൈലിയായി പോകുമെന്നുള്ളതു കൊണ്ട് പല തരത്തിലുള്ള പരീക്ഷണങ്ങൾ ദേവാലയത്തിന്റെ രൂപഘടനയിൽ വരുത്തി. ഫലമോ, വത്സരങ്ങളും ശതാബ്ദങ്ങളും നീണ്ടുപോയി കത്തീഡ്രലിന്റെ നിർമിതി. ഒരിക്കലും അവസാനിക്കാതെയിരുന്നത് കൊണ്ടു തന്നെ ''ഡ്യൂയമോയുടെ നിർമാണം പോലെ'' എന്നൊരു ചൊല്ല് പോലും മിലാനിലെ ജനതയുടെ ഭാഷയിലെത്തി. എന്നാൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതി പിന്നിട്ടു കഴിഞ്ഞപ്പോൾ, നവീന ഗോഥിക് ശൈലിയിൽ, 1960ൽ ദേവാലയത്തിന്റെ അവസാന മിനുക്കുപണികളും പൂർത്തിയായി.

Image Credit: divya_prabha/instagram
Image Credit: divya_prabha/instagram
Image Credit: divya_prabha/instagram

ഗോപുരങ്ങളുടെ മുകൾഭാഗം അലങ്കരിച്ചിരിക്കുന്നതു മനോഹരമായ മാർബിളുകൾ കൊണ്ടാണ്. ആ കാഴ്ച തന്നെയാണ് കത്തീഡ്രലിന്റെ ആദ്യാകർഷണം. നഗരത്തിന്റെ സംരക്ഷക എന്നറിയപ്പെടുന്ന മഡോണിയയുടെ ശില്പവും സന്ദർശകരെ സ്വാഗതം ചെയ്യും. നഗരത്തിന്റെ കാഴ്ചകൾ മുഴുവൻ കാണുവാൻ ദേവാലയത്തിന്റെ മുകളിൽ നിന്നാൽ മതിയാകും. 126000 ചതുരശ്ര അടിയാണ് മിലാൻ കത്തീഡ്രലിന്റെ വലുപ്പം. ലോകത്തിലെ തന്നെ ഏറ്റവും വലിയ റോമൻ കാത്തോലിക് പള്ളിയാണിത്. ഒരേസമയം നാല്പതിനായിരം സന്ദർശകരെ വരെ ഉൾകൊള്ളാൻ കഴിയും. ദേവാലയത്തിനകത്തേക്കു നിശ്ചിത തുക നൽകി ടിക്കറ്റ് എടുത്താൽ മാത്രമാണ് പ്രവേശനം ലഭിക്കുക. ഡ്യൂമോ മ്യൂസിയം, കോർട്ടെയിലെ ചിസ ഡി സാൻ ഗോട്ടാർഡോ, റൂഫ് ടെറസുകൾ, ബാപ്റ്റിസ്ട്രി എന്നിവയിലേക്കുള്ള പ്രവേശനം കൂടി ഈ ടിക്കറ്റിലൂടെ ഉറപ്പാക്കാം.

English Summary:

Exploring Milan Cathedral: Divya Prabha Shares Her Mesmerizing Italian Adventure.