ബീച്ചിലെ പൂപ്പന്തലിൽ ബൽജിയം സ്വദേശികൾക്ക് മിന്നുകെട്ട്
മയ്യനാട്∙ മയ്യനാട് മുക്കം–താന്നി ബീച്ച് ആദ്യമായി വിദേശികളുടെ വിവാഹ വേദിയായി. അറബിക്കടലിന് അഭിമുഖമായി അസ്തമയ സൂര്യനെ സാക്ഷിയാക്കി ബൽജിയം സ്വദേശികളാണ് കേരളീയ വസ്ത്രം ധരിച്ചു പൂമാലയിട്ടു വിവാഹിതരായത്. മ്യൂസിക് തെറപ്പിസ്റ്റ് ക്രിസ്റ്റഫറും(44) നഴ്സായ നച്ച്ലിയുമാണ് (41) വിവാഹിതരായത്. 16 ദിവസത്തെ
മയ്യനാട്∙ മയ്യനാട് മുക്കം–താന്നി ബീച്ച് ആദ്യമായി വിദേശികളുടെ വിവാഹ വേദിയായി. അറബിക്കടലിന് അഭിമുഖമായി അസ്തമയ സൂര്യനെ സാക്ഷിയാക്കി ബൽജിയം സ്വദേശികളാണ് കേരളീയ വസ്ത്രം ധരിച്ചു പൂമാലയിട്ടു വിവാഹിതരായത്. മ്യൂസിക് തെറപ്പിസ്റ്റ് ക്രിസ്റ്റഫറും(44) നഴ്സായ നച്ച്ലിയുമാണ് (41) വിവാഹിതരായത്. 16 ദിവസത്തെ
മയ്യനാട്∙ മയ്യനാട് മുക്കം–താന്നി ബീച്ച് ആദ്യമായി വിദേശികളുടെ വിവാഹ വേദിയായി. അറബിക്കടലിന് അഭിമുഖമായി അസ്തമയ സൂര്യനെ സാക്ഷിയാക്കി ബൽജിയം സ്വദേശികളാണ് കേരളീയ വസ്ത്രം ധരിച്ചു പൂമാലയിട്ടു വിവാഹിതരായത്. മ്യൂസിക് തെറപ്പിസ്റ്റ് ക്രിസ്റ്റഫറും(44) നഴ്സായ നച്ച്ലിയുമാണ് (41) വിവാഹിതരായത്. 16 ദിവസത്തെ
മയ്യനാട്∙ മയ്യനാട് മുക്കം–താന്നി ബീച്ച് ആദ്യമായി വിദേശികളുടെ വിവാഹ വേദിയായി. അറബിക്കടലിന് അഭിമുഖമായി അസ്തമയ സൂര്യനെ സാക്ഷിയാക്കി ബൽജിയം സ്വദേശികളാണ് കേരളീയ വസ്ത്രം ധരിച്ചു പൂമാലയിട്ടു വിവാഹിതരായത്. മ്യൂസിക് തെറപ്പിസ്റ്റ് ക്രിസ്റ്റഫറും(44) നഴ്സായ നച്ച്ലിയുമാണ് (41) വിവാഹിതരായത്.
16 ദിവസത്തെ ആയുർവേദ, യോഗ പരിശീലനത്തിനായാണ് ഇവർ ഉൾപ്പെടുന്ന ഏഴംഗ സംഘം മയ്യനാട് മുക്കം–താന്നിയിലെ ആയുർവേദ റിസോർട്ടിൽ എത്തിയത്. 2 ദിവസം മുൻപാണ് റിസോർട്ടിലെ യോഗ മാസ്റ്ററായ വിനോദിനോട് ഇരുവരും തങ്ങളുടെ ആഗ്രഹം അറിയിച്ചത്.
ഞായർ വൈകിട്ട് കടപ്പുറത്ത് പൂപ്പന്തലിനു സമാനമായ വേദി ഒരുക്കി. പൊഴിക്കര ദേവി ക്ഷേത്രത്തിൽ നിന്നു പൂമാലകൾ പൂജിച്ചു കൊണ്ടു വന്നു. പൂമാലയിട്ട ശേഷം മോതിരം കൈമാറി. ബൽജിയം ആചാര പ്രകാരമുള്ള ചെറിയ ചടങ്ങും നടത്തി.