ഒറ്റപ്പാലം∙ ഗജസമ്പത്ത് കുറഞ്ഞതോ‌ടെ ഉത്സവങ്ങൾക്ക് ആനകളെ കിട്ടാതെ നെട്ടാെട്ടമോടുകയാണു സംഘാടകർ. സംസ്ഥാനത്ത് ആനകളുടെ എണ്ണം കുറഞ്ഞതിനാെപ്പം ഏക്കസംഖ്യ (ഒരു ദിവസത്തെ എഴുന്നള്ളിപ്പു നിരക്ക്) കൂടി കുത്തനെ ഉയർന്നതോടെ ഉത്സവ സംഘാടനത്തിന്റെ താളം തെറ്റുകയാണ്. തി‌ടമ്പാനകളായി പരിഗണിക്കുന്ന താരമൂല്യമേറിയ

ഒറ്റപ്പാലം∙ ഗജസമ്പത്ത് കുറഞ്ഞതോ‌ടെ ഉത്സവങ്ങൾക്ക് ആനകളെ കിട്ടാതെ നെട്ടാെട്ടമോടുകയാണു സംഘാടകർ. സംസ്ഥാനത്ത് ആനകളുടെ എണ്ണം കുറഞ്ഞതിനാെപ്പം ഏക്കസംഖ്യ (ഒരു ദിവസത്തെ എഴുന്നള്ളിപ്പു നിരക്ക്) കൂടി കുത്തനെ ഉയർന്നതോടെ ഉത്സവ സംഘാടനത്തിന്റെ താളം തെറ്റുകയാണ്. തി‌ടമ്പാനകളായി പരിഗണിക്കുന്ന താരമൂല്യമേറിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒറ്റപ്പാലം∙ ഗജസമ്പത്ത് കുറഞ്ഞതോ‌ടെ ഉത്സവങ്ങൾക്ക് ആനകളെ കിട്ടാതെ നെട്ടാെട്ടമോടുകയാണു സംഘാടകർ. സംസ്ഥാനത്ത് ആനകളുടെ എണ്ണം കുറഞ്ഞതിനാെപ്പം ഏക്കസംഖ്യ (ഒരു ദിവസത്തെ എഴുന്നള്ളിപ്പു നിരക്ക്) കൂടി കുത്തനെ ഉയർന്നതോടെ ഉത്സവ സംഘാടനത്തിന്റെ താളം തെറ്റുകയാണ്. തി‌ടമ്പാനകളായി പരിഗണിക്കുന്ന താരമൂല്യമേറിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒറ്റപ്പാലം∙ ഗജസമ്പത്ത് കുറഞ്ഞതോ‌ടെ ഉത്സവങ്ങൾക്ക് ആനകളെ കിട്ടാതെ നെട്ടാെട്ടമോടുകയാണു സംഘാടകർ. സംസ്ഥാനത്ത് ആനകളുടെ എണ്ണം കുറഞ്ഞതിനാെപ്പം ഏക്കസംഖ്യ (ഒരു ദിവസത്തെ എഴുന്നള്ളിപ്പു നിരക്ക്) കൂടി കുത്തനെ ഉയർന്നതോടെ ഉത്സവ സംഘാടനത്തിന്റെ താളം തെറ്റുകയാണ്. തി‌ടമ്പാനകളായി പരിഗണിക്കുന്ന താരമൂല്യമേറിയ കാെമ്പന്മാരുടെ ഒരു ദിവസത്തെ നിരക്ക് ശരാശരി 3 ലക്ഷത്തിനു മുകളിലാണ്. ഒരേ ദിവസം ഒന്നിലധികം ആവശ്യക്കാരുണ്ടെങ്കിൽ തുക മോഹവിലയാകും. 

 എഴുന്നള്ളിപ്പിന് ഒരു ശരാശരി ആനയെ കിട്ടാൻ പോലും നൽകണം ഒരു ലക്ഷത്തോളം രൂപ. വരാനിരിക്കുന്ന സീസണിൽ ജില്ലയിലെ ചില മുൻനിര ഉത്സവങ്ങൾ ഒരേ ദിവസങ്ങളിൽ വരുന്നതും പ്രതിസന്ധി ഇരട്ടിയാക്കുന്നു. പരിപാലനച്ചെലവു വർധിച്ചതാണു നിരക്ക് ഉയരാൻ കാരണമെന്ന് ഉടമകൾ പറയുന്നു. ദിവസം ശരാശരി 5,000 രൂപയിലേറെ ചെലവു വരുന്നുണ്ട്. വനം വകുപ്പിന്റെ (സാമൂഹിക വനവൽക്കരണ വിഭാഗം) കണക്കു പ്രകാരം സംസ്ഥാനത്തു നിലവിൽ നാനൂറോളം ആനകൾ മാത്രമാണുള്ളത്. 

ADVERTISEMENT

 ഇവയിൽ പിടിയാനകളെയും പ്രായാധിക്യം മൂലം വിശ്രമിക്കുന്നവരെയും മദപ്പാടിൽ തളച്ചിടുന്നവരെയും അസുഖബാധിതരെയും ഒഴിച്ചുനിർത്തിയാൽ ഇരുനൂറോളം ആനകളെ മാത്രമേ ഉത്സവങ്ങൾക്കു പ്രയോജനപ്പെടുത്താനാകൂ.10 വർഷം മുൻപ് എഴുനൂറോളം ഉണ്ടായിരുന്ന സംസ്ഥാനത്തിന്റെ ഗജസമ്പത്ത് ഇപ്പോൾ ഏകദേശം പകുതിയായി. പ്രായാധിക്യവും അസുഖങ്ങളും ബാധിച്ചാണ് ആനകൾ ഏറെയും ചരിഞ്ഞത്. ആന കൈമാറ്റത്തിനു നിലനിൽക്കുന്ന നിയമപരമായ വിലക്കുകൾ മൂലം പിൻഗാമികൾ എത്തുന്നുമില്ല. അതേസമയം, ആനകളുടെ എണ്ണം കുത്തനെ കുറഞ്ഞെങ്കിലും പങ്കെടുക്കുന്ന എഴുന്നള്ളിപ്പുകളുടെ എണ്ണത്തിൽ മാറ്റമില്ല.

പാലക്കാട്ട് ആനകൾ  23

ADVERTISEMENT

കൂടുതൽ ഉത്സവങ്ങൾ ആഘോഷിക്കുന്ന  ജില്ലകളിൽ ഒന്നായ പാലക്കാട്ട് ആകെയുള്ളത് 23 ആനകൾ മാത്രം. നൂറിലേറെ കാെമ്പന്മാരുള്ള തൃശൂരാണു സംസ്ഥാനത്തു ഗജസമ്പത്തിൽ മുന്നിലുള്ള ജില്ല. കാെമ്പന്മാരെ കിട്ടാനില്ലാത്ത സാഹചര്യവും നിരക്കുവർധനയും മൂലം ആനകളുടെ എണ്ണം കുറയ്ക്കാനുള്ള ആലോചനയിലാണു പാലക്കാട് ജില്ലയിലെ ചില ഉത്സവ സംഘാടകർ. 

ആനക്കൈമാറ്റ ചട്ടത്തിൽ പ്രതീക്ഷ

ADVERTISEMENT

സംസ്ഥാനങ്ങൾക്കിടയിൽ ആനക്കൈമാറ്റത്തിന് അനുമതി നൽകുന്ന ചട്ടങ്ങൾ പ്രാബല്യത്തിലാകുന്നതോടെ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നു പ്രതീക്ഷ. പുതുവർഷാരംഭത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കാെമ്പന്മാരെ സംസ്ഥാനത്തേക്കു കാെണ്ടുവരാമെന്ന പ്രതീക്ഷയിലാണ് ഉടമകൾ. 

ആന കൈമാറ്റച്ചട്ടങ്ങൾ തയാറാക്കുന്നതിനു മുന്നോടിയായി ഗജപരിപാലന രംഗത്തു പ്രവർത്തിക്കുന്നവരുടെ നിർദേശങ്ങൾ സ്വരൂപിക്കാനുള്ള യോഗം അടുത്ത മാസം കോയമ്പത്തൂരിൽ ചേരുന്നുണ്ടെന്നും ക്ഷണം ലഭിച്ചിട്ടുണ്ടെന്നും ഉടമകൾ പറയുന്നു. സംസ്ഥാനങ്ങൾക്കിടയിലെ ആന കൈമാറ്റം സംബന്ധിച്ച നിയമഭേദഗതി കഴിഞ്ഞ ഡിസംബറിൽ പാർലമെന്റ് പാസാക്കിയിരുന്നു. ഇതിന്റെ ഭാഗമായ ചട്ടങ്ങൾ കൂടി തയാറാകുന്നതോടെ ആന കൈമാറ്റം സാധ്യമാകുമെന്നാണു പ്രതീക്ഷിക്കുന്നത്.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT