ജൈവവൈവിധ്യത്തിന്റെ കാര്യത്തിൽ മെഗാഡൈവേഴ്‌സിറ്റി എന്നു ലോകം വിശേഷിപ്പിക്കുന്ന 20 രാഷ്ട്രങ്ങളിൽ ഒന്നാണ് ഇന്ത്യ. വന്യജീവികളുടെയും പക്ഷികളുടെയും സസ്യജാലങ്ങളുടേയും വൈവിധ്യത്തിൽ മാത്രമല്ല, ഉപജീവനോപാധിക്കായി മൃഗസംരക്ഷണമേഖലയിൽ പരിപാലിക്കുന്ന വളർത്തുമൃഗങ്ങളുടെ വൈവിധ്യത്തിലും നമ്മുടെ രാജ്യത്തിന്റെ സ്ഥാനം

ജൈവവൈവിധ്യത്തിന്റെ കാര്യത്തിൽ മെഗാഡൈവേഴ്‌സിറ്റി എന്നു ലോകം വിശേഷിപ്പിക്കുന്ന 20 രാഷ്ട്രങ്ങളിൽ ഒന്നാണ് ഇന്ത്യ. വന്യജീവികളുടെയും പക്ഷികളുടെയും സസ്യജാലങ്ങളുടേയും വൈവിധ്യത്തിൽ മാത്രമല്ല, ഉപജീവനോപാധിക്കായി മൃഗസംരക്ഷണമേഖലയിൽ പരിപാലിക്കുന്ന വളർത്തുമൃഗങ്ങളുടെ വൈവിധ്യത്തിലും നമ്മുടെ രാജ്യത്തിന്റെ സ്ഥാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജൈവവൈവിധ്യത്തിന്റെ കാര്യത്തിൽ മെഗാഡൈവേഴ്‌സിറ്റി എന്നു ലോകം വിശേഷിപ്പിക്കുന്ന 20 രാഷ്ട്രങ്ങളിൽ ഒന്നാണ് ഇന്ത്യ. വന്യജീവികളുടെയും പക്ഷികളുടെയും സസ്യജാലങ്ങളുടേയും വൈവിധ്യത്തിൽ മാത്രമല്ല, ഉപജീവനോപാധിക്കായി മൃഗസംരക്ഷണമേഖലയിൽ പരിപാലിക്കുന്ന വളർത്തുമൃഗങ്ങളുടെ വൈവിധ്യത്തിലും നമ്മുടെ രാജ്യത്തിന്റെ സ്ഥാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജൈവവൈവിധ്യത്തിന്റെ കാര്യത്തിൽ മെഗാഡൈവേഴ്‌സിറ്റി എന്നു ലോകം വിശേഷിപ്പിക്കുന്ന 20 രാഷ്ട്രങ്ങളിൽ ഒന്നാണ് ഇന്ത്യ. വന്യജീവികളുടെയും പക്ഷികളുടെയും സസ്യജാലങ്ങളുടേയും വൈവിധ്യത്തിൽ മാത്രമല്ല, ഉപജീവനോപാധിക്കായി മൃഗസംരക്ഷണമേഖലയിൽ പരിപാലിക്കുന്ന വളർത്തുമൃഗങ്ങളുടെ വൈവിധ്യത്തിലും നമ്മുടെ രാജ്യത്തിന്റെ സ്ഥാനം ലോകരാഷ്ട്രങ്ങൾക്കിടയിൽ മുൻനിരയിലാണ്. രാജ്യത്തെ ഇതുവരെ അംഗീകരിക്കപ്പെട്ട ആകെ വളർത്തുമൃഗ-പക്ഷി ജനുസുകളുടെ എണ്ണം 220 ആണ്. മൃഗസംരക്ഷണമേഖലയിൽ ഇത്രയധികം തദ്ദേശീയ വളർത്തുമൃഗജനുസുകൾ സ്വന്തമായുള്ള മറ്റൊരു രാജ്യം വേറെയില്ല. ഇന്ത്യയിലെ വളർത്തുമൃഗസമ്പത്ത് സംബന്ധിച്ച ഏറ്റവും പുതിയ സ്ഥിതിവിവര കണക്കുകൾ അറിയുന്നതിനായി ഇരുപത്തിയൊന്നാമത് ദേശീയ കന്നുകാലി സെൻസസിന് സെപ്റ്റംബർ ആദ്യവാരം മുതൽ രാജ്യവ്യാപകമായി തുടക്കമാവും.

വീട്ടിലെത്തി കന്നുകാലികളുടെ തലയെണ്ണും 

ADVERTISEMENT

അഞ്ചു വർഷം കൂടുമ്പോഴാണ് പൊതുവെ ഇന്ത്യയിൽ വളർത്തുമൃഗങ്ങളുടെ കണക്കെടുപ്പ് നടക്കാറുള്ളത്. 1919കളിൽ തന്നെ ആരംഭിച്ച ഈ പ്രക്രിയയുടെ ഇരുപത് ബൃഹത് ഘട്ടങ്ങൾ ഇതുവരെ പൂർത്തീകരിച്ചു കഴിഞ്ഞു. ഇരുപത്തിയൊന്നാമത് കന്നുകാലി സെൻസസിനായി കേന്ദ്ര മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തിൽ രാജ്യമെങ്ങും വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയാക്കിയിരിക്കുന്നത്. കേരളത്തിൽ ഈ ദൗത്യത്തിന്റെ മേൽനോട്ടം വഹിക്കുന്നത് സംസ്ഥാന മൃഗസംരക്ഷണവകുപ്പാണ്. 

ഗ്രാമ, നഗരഭേദമന്യേ തദ്ദേശസ്ഥാപനങ്ങളിലെ ഓരോ വീടുകളിലും എത്തി മൃഗസംരക്ഷണവകുപ്പ് നിയോഗിച്ച എന്യുമറേറ്റർമാർ വളർത്തുമൃഗങ്ങളെ സംബന്ധിച്ച സമഗ്ര വിവരശേഖരണം നടത്തും. പശു, ആട് തുടങ്ങിയ കന്നുകാലികൾ, കുതിര വർഗ്ഗത്തിൽപ്പെട്ട ഉരുക്കൾ, നായ്ക്കൾ, പന്നികൾ, മുയലുകൾ, വളർത്തുപക്ഷികൾ തുടങ്ങി 16 വർഗങ്ങളിൽപ്പെട്ട വളർത്തുമൃഗങ്ങളും എണ്ണവും, പ്രായവും, ലിംഗവും സംബന്ധിച്ച വിവരങ്ങൾ സെൻസസിന്റെ ഭാഗമായി ശേഖരിക്കും. ഗോശാലകളുമായി ബന്ധപ്പെട്ട വിവരങ്ങൾ, മൃഗസംരക്ഷണ മേഖലയിൽ സ്ത്രീ സമൂഹത്തിന്റെ പങ്കാളിത്തം കൃത്യമായി നിർണയിക്കുന്നതിന് സഹായിക്കുന്ന വിവരങ്ങൾ തുടങ്ങിയ അനുബന്ധ വിവരങ്ങളും ശേഖരിക്കും. തെരുവുനായ്ക്കളുടെയും തെരുവുകാലികളുടെയും വിവരങ്ങളും ശേഖരിക്കും. വിവരങ്ങൾ രേഖപ്പെടുത്താനും വിലയിരുത്തലുകൾ നടത്താനും പ്രത്യേക മൊബൈൽ അപ്ലിക്കേഷൻ ഉൾപ്പെടെ  സാങ്കേതിക സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സെപ്റ്റംബറിൽ ആരംഭിക്കുന്ന സെൻസസ് യജ്ഞം ഡിസംബർ 31 വരെ നാലു മാസം നീണ്ടുനിൽക്കും.

ADVERTISEMENT

വളർത്തുമൃഗവിഭവസമ്പത്തിനെ അടയാളപ്പെടുത്തൽ; വികസനപ്രക്രിയയിലും പ്രധാനം  

രാജ്യത്തെ 70 ശതമാനത്തോളം വരുന്ന ജനങ്ങൾ നിത്യജീവിതോപാധിയായി ആശ്രയിക്കുന്നത് കൃഷിയും മൃഗസംരക്ഷണവും അനുബന്ധ മേഖലകളെയുമാണന്നതിനാൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾക്കും സ്ഥിതിവിവര കണക്കുകൾക്കും നമ്മുടെ നയരൂപീകരണത്തിൽ സുപ്രധാനമായ പങ്കുണ്ട് . മാത്രമല്ല, രാജ്യത്തെ വളർത്തുമൃഗസമ്പത്തിന്റെ വ്യാപ്തിയും വൈവിധ്യവും സംബന്ധിച്ച ഈ വിവരങ്ങൾക്ക് വരുംകാല നയരൂപീകരണ പ്രക്രിയകളിലും പദ്ധതി വിഭാവന ചർച്ചകളിലും നിർണായക സ്വാധീനം ചെലുത്താൻ കഴിയും. പ്രാദേശിക വികസനത്തിലും സംസ്ഥാനത്തിനു ഫണ്ടുകൾ ഉൾപ്പെടെ ലഭ്യമാവുന്നതിലും ഈ വിവരങ്ങൾ നിർണായകമാവും. ഏറ്റവുമുപരി, ലോകത്തിനു മുന്നിൽ ഇന്ത്യയുടെ വളർത്തുമൃഗവിഭവ സമ്പത്തിനെ അടയാളപ്പെടുത്തുന്ന പ്രവർത്തനം കൂടിയാണ് ലൈവ്സ്റ്റോക് സെൻസസ് പ്രക്രിയ. ഇത്തരത്തിൽ പല കാര്യങ്ങളാൽ സുപ്രധാനമായ ഈ പദ്ധതി വിജയിക്കണമെങ്കിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും കർഷകരും പൊതുജനങ്ങളും പൂർണ പിന്തുണ നൽകേണ്ടത് അനിവാര്യമാണ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT