വെളിച്ചങ്ങളുടെ നഗരം – സുജേഷ് പി. പി. എഴുതിയ രണ്ട് കവിതകൾ
നഗരത്തിന് അപ്പോഴും വെളിച്ചമാണ് രാത്രിമുഴുവനും പൂവിരിഞ്ഞ പോലെ പാതയോരോന്നിലും വെളിച്ചത്തിന്റെ നടത്തങ്ങളെ പങ്കുവെക്കുന്നു പരസ്പരം പ്രണയത്തിൽ അകപ്പെട്ട രണ്ടു മനുഷ്യരെപ്പോലെ വെളിച്ചത്തിന്റെ കൈ മാറ്റങ്ങളെ മിണ്ടിപ്പറയുന്ന വഴികളോരോന്നും തിളക്കത്തിന്റെ അതിർപ്പൂക്കളെ ഏൽപ്പിച്ചു പോകുന്നു വെളിച്ചങ്ങളുടെ നഗരം
നഗരത്തിന് അപ്പോഴും വെളിച്ചമാണ് രാത്രിമുഴുവനും പൂവിരിഞ്ഞ പോലെ പാതയോരോന്നിലും വെളിച്ചത്തിന്റെ നടത്തങ്ങളെ പങ്കുവെക്കുന്നു പരസ്പരം പ്രണയത്തിൽ അകപ്പെട്ട രണ്ടു മനുഷ്യരെപ്പോലെ വെളിച്ചത്തിന്റെ കൈ മാറ്റങ്ങളെ മിണ്ടിപ്പറയുന്ന വഴികളോരോന്നും തിളക്കത്തിന്റെ അതിർപ്പൂക്കളെ ഏൽപ്പിച്ചു പോകുന്നു വെളിച്ചങ്ങളുടെ നഗരം
നഗരത്തിന് അപ്പോഴും വെളിച്ചമാണ് രാത്രിമുഴുവനും പൂവിരിഞ്ഞ പോലെ പാതയോരോന്നിലും വെളിച്ചത്തിന്റെ നടത്തങ്ങളെ പങ്കുവെക്കുന്നു പരസ്പരം പ്രണയത്തിൽ അകപ്പെട്ട രണ്ടു മനുഷ്യരെപ്പോലെ വെളിച്ചത്തിന്റെ കൈ മാറ്റങ്ങളെ മിണ്ടിപ്പറയുന്ന വഴികളോരോന്നും തിളക്കത്തിന്റെ അതിർപ്പൂക്കളെ ഏൽപ്പിച്ചു പോകുന്നു വെളിച്ചങ്ങളുടെ നഗരം
നഗരത്തിന് അപ്പോഴും വെളിച്ചമാണ്
രാത്രിമുഴുവനും പൂവിരിഞ്ഞ പോലെ
പാതയോരോന്നിലും വെളിച്ചത്തിന്റെ
നടത്തങ്ങളെ പങ്കുവെക്കുന്നു
പരസ്പരം പ്രണയത്തിൽ അകപ്പെട്ട
രണ്ടു മനുഷ്യരെപ്പോലെ
വെളിച്ചത്തിന്റെ കൈ മാറ്റങ്ങളെ
മിണ്ടിപ്പറയുന്ന വഴികളോരോന്നും
തിളക്കത്തിന്റെ അതിർപ്പൂക്കളെ
ഏൽപ്പിച്ചു പോകുന്നു
വെളിച്ചങ്ങളുടെ നഗരം
വെളിച്ചങ്ങളുടെ നഗരം
മഴയത്ത് നിവർത്തുന്ന
കുടകളോരോന്നും
പെയ്യുന്ന തുള്ളിയിൽ നിന്ന്
നക്ഷത്രങ്ങളെ വേർതിരിച്ച്
വിരൽത്തുമ്പിൽ ഏൽപ്പിക്കുന്നു
ചേർന്നിരിക്കുമ്പോൾ
വിരൽത്തുമ്പ് ലോപിച്ച് നാം
വെളിച്ചത്തിന്റെ
വിളക്കുകാലുകാൽ
ചെറുരൂപമാകുന്നു
അകലെയൊരു പെൺകുട്ടി
മെഴുകുതിരി നാളങ്ങൾക്കുമേൽ
മഞ്ഞപ്പൂക്കളുടെ കഥ പറയുന്നു
വെളിച്ചത്തിന്റെ അല്ലികളോരോന്നിലും
നടത്തത്തിന്റെ നഗര വളവുകളെ
കൃത്യമായി ആലേഖനം ചെയ്തത്
കണ്ടുപിടിക്കുന്നു
II
മഴയത്ത് നഗരങ്ങളുടെ വെളിച്ചം
ഒടിഞ്ഞ ചില്ലയ്ക്ക് ചുറ്റിലും
നക്ഷത്രങ്ങളെ തൂക്കിയിടുന്നു
മരം നഗരത്തിന്റെ കിഴക്കേ ഗല്ലി
ഒടിഞ്ഞ ചില്ലയ്ക്കു ചുറ്റിലും
ചെറു ജീവിതങ്ങൾ പോലെ
വെളിച്ചത്തിന്റെ പൊട്ടുകളിൽ
നിലാവ് നിറയുന്നു
കനത്ത മഴയിലും നിറയുന്ന
ജലത്തിൽ വെളിച്ചത്തിന്റെ
അവസാന കണിക
നാം കുട്ടികൾ ചെറുമീനിനെ
പിടിച്ചെന്നപോൽ ആഹ്ലാദിച്ച്
ഓരോ കുപ്പിയിലും നിറയ്ക്കുന്നു
ജനൽപ്പടിയിൽ വെച്ച്
വെളിച്ചത്തിന്റെ വീടുണ്ടാക്കുന്നു
നഗരത്തിന്റെ കനത്ത മഴയിലും
വെളിച്ചത്തിന്റെ വീട് പ്രകാശിക്കുന്നു
ഓരോ ജനലിനും പേരിട്ട് വിളിച്ച്
കുട്ടികൾ പുസ്തകമെഴുതുന്നു