അറിയാതെ – സതീഷ് കളത്തിൽ എഴുതിയ കവിത
ദിനമെന്നോണം വരുന്നുണ്ടവൻ, ദിനകരൻ പൂണ്ടുറങ്ങുന്ന നേരത്ത്; രാത്രിഞ്ചരനെപ്പോലെൻ രാമഞ്ചമരികെ, മാനസം നുകരാൻ. ദിനവുമറിയുന്നു, ഞാനാ ദിവ്യാനുരാഗമാമാഗമനത്തെ;- യെങ്കിലും, ലതയേതും പടരുന്നില്ല- യെന്നുടെ തളരുന്ന തനുവിൽ. ഉള്ളിൽ പൂണ്ടുറങ്ങുന്ന സൂര്യനെ ഉണർത്താൻ മടിച്ചു ഞാൻ മെല്ലെ ഉള്ളത്തെയിരുളിൽ പുതച്ചു ചെമ്മെ
ദിനമെന്നോണം വരുന്നുണ്ടവൻ, ദിനകരൻ പൂണ്ടുറങ്ങുന്ന നേരത്ത്; രാത്രിഞ്ചരനെപ്പോലെൻ രാമഞ്ചമരികെ, മാനസം നുകരാൻ. ദിനവുമറിയുന്നു, ഞാനാ ദിവ്യാനുരാഗമാമാഗമനത്തെ;- യെങ്കിലും, ലതയേതും പടരുന്നില്ല- യെന്നുടെ തളരുന്ന തനുവിൽ. ഉള്ളിൽ പൂണ്ടുറങ്ങുന്ന സൂര്യനെ ഉണർത്താൻ മടിച്ചു ഞാൻ മെല്ലെ ഉള്ളത്തെയിരുളിൽ പുതച്ചു ചെമ്മെ
ദിനമെന്നോണം വരുന്നുണ്ടവൻ, ദിനകരൻ പൂണ്ടുറങ്ങുന്ന നേരത്ത്; രാത്രിഞ്ചരനെപ്പോലെൻ രാമഞ്ചമരികെ, മാനസം നുകരാൻ. ദിനവുമറിയുന്നു, ഞാനാ ദിവ്യാനുരാഗമാമാഗമനത്തെ;- യെങ്കിലും, ലതയേതും പടരുന്നില്ല- യെന്നുടെ തളരുന്ന തനുവിൽ. ഉള്ളിൽ പൂണ്ടുറങ്ങുന്ന സൂര്യനെ ഉണർത്താൻ മടിച്ചു ഞാൻ മെല്ലെ ഉള്ളത്തെയിരുളിൽ പുതച്ചു ചെമ്മെ
ദിനമെന്നോണം വരുന്നുണ്ടവൻ,
ദിനകരൻ പൂണ്ടുറങ്ങുന്ന നേരത്ത്;
രാത്രിഞ്ചരനെപ്പോലെൻ
രാമഞ്ചമരികെ, മാനസം നുകരാൻ.
ദിനവുമറിയുന്നു, ഞാനാ
ദിവ്യാനുരാഗമാമാഗമനത്തെ;-
യെങ്കിലും, ലതയേതും പടരുന്നില്ല-
യെന്നുടെ തളരുന്ന തനുവിൽ.
ഉള്ളിൽ പൂണ്ടുറങ്ങുന്ന സൂര്യനെ
ഉണർത്താൻ മടിച്ചു ഞാൻ മെല്ലെ
ഉള്ളത്തെയിരുളിൽ പുതച്ചു ചെമ്മെ
ഉറക്കംകൊള്ളുന്നു, കള്ള ധരിത്രിപോൽ!
ഖേദമോടവനകലുന്ന ശബ്ദം കേൾക്കെ,
ഖിന്നയാകുന്നു ഞാൻ, നിശബ്ദം തേങ്ങുന്നു;
'ഇനിയീ വഴി വരില്ലേ' യെന്ന്,
ഇരമ്പൽ വീഴാതെ ചോദിച്ചുപോകുന്നു.
പാതി മുറിഞ്ഞുപ്പോം രാവുകളിൽ,
പാഴ്കിനാവിൻ ശവമഞ്ചത്തിൽ,
പള്ളിയുറക്കം വിധിക്കപ്പെട്ടെൻ മിഴികൾ
പാതി തുറന്നിരിക്കാറുണ്ട്; അറിയാതെ!