ഒച്ചും ഞാനും – സതീഷ് കളത്തിൽ എഴുതിയ കവിത
രാത്രി; തോരാമഴ. തണുപ്പിനെയൊളിപ്പിക്കാൻ ഒളിയിടമില്ലാത്ത കടത്തിണ്ണ. മുന്നിൽ, കുത്തിയൊലിക്കുന്ന കലക്കുവെള്ളം. തണുപ്പിനൊപ്പം അരിച്ചുകേറുന്ന ഒരു വഴുവഴുപ്പ്. ഒച്ചാണ്. ഇരപിടിക്കാനോ ഇരപിടിയന്മാരിൽനിന്നും വഴുതിയോ വന്നതാകാം. തന്നെപോലെ, തണുപ്പകറ്റാൻ ഇടമില്ലാതെ വലയുന്നതുമാകാം. തട്ടിക്കളയാൻ
രാത്രി; തോരാമഴ. തണുപ്പിനെയൊളിപ്പിക്കാൻ ഒളിയിടമില്ലാത്ത കടത്തിണ്ണ. മുന്നിൽ, കുത്തിയൊലിക്കുന്ന കലക്കുവെള്ളം. തണുപ്പിനൊപ്പം അരിച്ചുകേറുന്ന ഒരു വഴുവഴുപ്പ്. ഒച്ചാണ്. ഇരപിടിക്കാനോ ഇരപിടിയന്മാരിൽനിന്നും വഴുതിയോ വന്നതാകാം. തന്നെപോലെ, തണുപ്പകറ്റാൻ ഇടമില്ലാതെ വലയുന്നതുമാകാം. തട്ടിക്കളയാൻ
രാത്രി; തോരാമഴ. തണുപ്പിനെയൊളിപ്പിക്കാൻ ഒളിയിടമില്ലാത്ത കടത്തിണ്ണ. മുന്നിൽ, കുത്തിയൊലിക്കുന്ന കലക്കുവെള്ളം. തണുപ്പിനൊപ്പം അരിച്ചുകേറുന്ന ഒരു വഴുവഴുപ്പ്. ഒച്ചാണ്. ഇരപിടിക്കാനോ ഇരപിടിയന്മാരിൽനിന്നും വഴുതിയോ വന്നതാകാം. തന്നെപോലെ, തണുപ്പകറ്റാൻ ഇടമില്ലാതെ വലയുന്നതുമാകാം. തട്ടിക്കളയാൻ
രാത്രി;
തോരാമഴ.
തണുപ്പിനെയൊളിപ്പിക്കാൻ
ഒളിയിടമില്ലാത്ത കടത്തിണ്ണ.
മുന്നിൽ,
കുത്തിയൊലിക്കുന്ന കലക്കുവെള്ളം.
തണുപ്പിനൊപ്പം
അരിച്ചുകേറുന്ന ഒരു വഴുവഴുപ്പ്.
ഒച്ചാണ്.
ഇരപിടിക്കാനോ
ഇരപിടിയന്മാരിൽനിന്നും വഴുതിയോ
വന്നതാകാം.
തന്നെപോലെ, തണുപ്പകറ്റാൻ
ഇടമില്ലാതെ വലയുന്നതുമാകാം.
തട്ടിക്കളയാൻ തോന്നുന്നില്ല;
തഴുത് നഷ്ടമായൊരു കൂടാരത്തിൽ
അതിനെങ്കിലുമൽപം സുരക്ഷിതത്വം
ലഭിക്കട്ടെ!