ഋതുയോഗം – അബ്ദുൽ ബാസിത്ത് കുറ്റിമാക്കൽ എഴുതിയ കവിത
മേഘ മലഞ്ചെരുവിൽ നീലാകാശം നീയെന്ന പക്ഷിക്ക് കൂടുകെട്ടി. മാഘ മരച്ചാർത്തിൽ നിലാവെട്ടം നീയെന്ന പൂവിന് പാട്ടുതേടി. പാരിടം,വാസന്ത- മെന്നു പേരിട്ടൊരീ വന്യ ലാവണ്യത്തെ- ക്കൈ വണങ്ങീ. ദേവലോകം നൂറ് സൂര്യച്ചിലങ്കകൾ നീയെന്ന നർത്തകി- ക്കായി വാങ്ങി. നീയെന്ന ഗായിക- ക്കാർദ്ര സ്വരബിന്ദുക്കൾ കോർത്തു,രാഗം
മേഘ മലഞ്ചെരുവിൽ നീലാകാശം നീയെന്ന പക്ഷിക്ക് കൂടുകെട്ടി. മാഘ മരച്ചാർത്തിൽ നിലാവെട്ടം നീയെന്ന പൂവിന് പാട്ടുതേടി. പാരിടം,വാസന്ത- മെന്നു പേരിട്ടൊരീ വന്യ ലാവണ്യത്തെ- ക്കൈ വണങ്ങീ. ദേവലോകം നൂറ് സൂര്യച്ചിലങ്കകൾ നീയെന്ന നർത്തകി- ക്കായി വാങ്ങി. നീയെന്ന ഗായിക- ക്കാർദ്ര സ്വരബിന്ദുക്കൾ കോർത്തു,രാഗം
മേഘ മലഞ്ചെരുവിൽ നീലാകാശം നീയെന്ന പക്ഷിക്ക് കൂടുകെട്ടി. മാഘ മരച്ചാർത്തിൽ നിലാവെട്ടം നീയെന്ന പൂവിന് പാട്ടുതേടി. പാരിടം,വാസന്ത- മെന്നു പേരിട്ടൊരീ വന്യ ലാവണ്യത്തെ- ക്കൈ വണങ്ങീ. ദേവലോകം നൂറ് സൂര്യച്ചിലങ്കകൾ നീയെന്ന നർത്തകി- ക്കായി വാങ്ങി. നീയെന്ന ഗായിക- ക്കാർദ്ര സ്വരബിന്ദുക്കൾ കോർത്തു,രാഗം
മേഘ മലഞ്ചെരുവിൽ
നീലാകാശം
നീയെന്ന പക്ഷിക്ക്
കൂടുകെട്ടി.
മാഘ മരച്ചാർത്തിൽ
നിലാവെട്ടം
നീയെന്ന പൂവിന്
പാട്ടുതേടി.
പാരിടം,വാസന്ത-
മെന്നു പേരിട്ടൊരീ
വന്യ ലാവണ്യത്തെ-
ക്കൈ വണങ്ങീ.
ദേവലോകം നൂറ്
സൂര്യച്ചിലങ്കകൾ
നീയെന്ന നർത്തകി-
ക്കായി വാങ്ങി.
നീയെന്ന ഗായിക-
ക്കാർദ്ര സ്വരബിന്ദുക്കൾ
കോർത്തു,രാഗം
മധുമാലകെട്ടി.
സ്വപ്നാടനങ്ങളിൽ
ശൃംഗാര വഞ്ചിയിൽ
കിനാമാരികൾ നിന്നെ-
പ്പെയ്തു തോർത്തി.
കാലമൊരഴകിന്റെ
അമ്പലക്കോവിലിൽ
നിന്റെയീ രൂപം
പ്രതിഷ്‌ഠയാക്കി.
കവി മാനസത്തിലെ
സൗന്ദര്യ ബോധത്തിൽ
മദനിക തോൽക്കുന്ന
ശിൽപ്പമായ് നീ.
രതിസാഗരത്തിന്റെ
വേലിയേറ്റങ്ങളിൽ
തീവ്ര സീൽക്കാര-
സംഗീതമായ് നീ.
മകര മാസത്തിലെ
മഞ്ഞു കോലായയിൽ
കേശപ്പുതപ്പി-
ന്നിളം ചൂടായി നീ.
തിരുവാതിരക്കുളി
കഴിഞ്ഞു തീകായുവാ-
നെത്തുന്ന കാറ്റിന്റെ
മർമ്മരമായി നീ.
ശ്രുതിയിൽ പതുക്കെ-
പ്പതുക്കെയുണരുന്നൊരു
വീണതൻ രാഗ-
സങ്കേതമാകുന്നു നീ.
മിടിപ്പിൽ പതുക്കെ-
പ്പതുക്കെപ്പടർന്നിടും
ഉഗ്ര ശപഥത്തിന്റെ
നാഗമാകുന്നു നീ.
മോഹം പതുക്കെ-
പ്പതുക്കെ ജ്വലിച്ചിടും
ലയരാഗതാളത്തിൻ
യാമമാകുന്നു നീ.
എന്നിൽ പതുക്കെ-
പ്പതുക്കെ നിറഞ്ഞിടും
അക്ഷീണ നിർവൃതീ-
യോഗമാകുന്നു നീ.
കുളിരുത്സവത്തിന്റെ
കോരിത്തരിപ്പുമാ-
വാഹിച്ചു നിൽക്കും
തുഷാരമാകുന്നു നീ.
പുഴയും,പൂക്കാവടി
തുള്ളും കിനാക്കളും
ചേർന്നൊരുക്കുന്നൊരു
മെഹ്ഫിലാകുന്നു നീ.
നിറവോടെ തെളിയുന്നൊ-
രെണ്ണ വിളക്കായി
നീറിപ്പിടിച്ചെന്റെ
സിരകളിലേക്കു നീ.
വെള്ളാരം കല്ലുകൾ
ചിതറും സ്മിതങ്ങളിൽ
പുളക പ്രവാഹങ്ങ-
ളൊളിപ്പിച്ചിടുന്നു നീ.
നിന്റെയീ നിശ്വാസ-
മദസുഗന്ധത്തിലെൻ
നാസികയെന്നേ
കീഴടങ്ങി?!
മധു മന്ത്രണത്തിന്റെ
മലരമ്പ വനികയിൽ
ഋതുയോഗ രസസരയു-
വാകുന്നു നീ.
പരിരംഭണത്തിന്റെ
സന്ധ്യാ തപസ്സിലെ
ഋതുയോഗ മധുചഷക-
മാകുന്നു നീ.
ക്ഷുഭിതമീ യൗവനം
തരളമാക്കുന്നു നീ
ക്ഷണികമീയാനന്ദം
നിത്യമാക്കുന്നു നീ.
നീയടുത്തുറങ്ങാത്ത
രാത്രികളിനിയില്ല
നിനക്കൊപ്പമുണരാത്ത
പുലരികളും.
നീയുടുത്തൊരുങ്ങാത്ത
യാത്രകളിനിയില്ല
നിനക്കിണയാകാത്ത
ജന്മങ്ങളും!