സാഹിത്യ നഗരമേ – മോഹൻദാസ് കെ. എഴുതിയ കവിത
നഗരാക്ഷരങ്ങളിൽ മിടിക്കും സ്നേഹം പുണർന്നാരേ നിരത്തി വെച്ചൂ ഭാവന തൻ വൻ കൊട്ടാര കൊത്തളങ്ങൾ? ഓർമയിൽ മായാത്ത ചിത്രം വരച്ചവർ തൻ ആത്മഹർഷം കാണാൻ നിരന്നുനിൽക്കുന്നെങ്ങൾ. മധുരമൂറും തെരുവിലൂടെ നടന്നു മധുരത്തിൽ നിറഞ്ഞൊരാൾ, പാമ്പു പഴുതാര ചീവീടിനെ കൂട്ടുകാരാക്കി നടന്നു മറ്റൊരാൾ, വിളനെല്ലിൻ ഊർജരേണുക്കൾ
നഗരാക്ഷരങ്ങളിൽ മിടിക്കും സ്നേഹം പുണർന്നാരേ നിരത്തി വെച്ചൂ ഭാവന തൻ വൻ കൊട്ടാര കൊത്തളങ്ങൾ? ഓർമയിൽ മായാത്ത ചിത്രം വരച്ചവർ തൻ ആത്മഹർഷം കാണാൻ നിരന്നുനിൽക്കുന്നെങ്ങൾ. മധുരമൂറും തെരുവിലൂടെ നടന്നു മധുരത്തിൽ നിറഞ്ഞൊരാൾ, പാമ്പു പഴുതാര ചീവീടിനെ കൂട്ടുകാരാക്കി നടന്നു മറ്റൊരാൾ, വിളനെല്ലിൻ ഊർജരേണുക്കൾ
നഗരാക്ഷരങ്ങളിൽ മിടിക്കും സ്നേഹം പുണർന്നാരേ നിരത്തി വെച്ചൂ ഭാവന തൻ വൻ കൊട്ടാര കൊത്തളങ്ങൾ? ഓർമയിൽ മായാത്ത ചിത്രം വരച്ചവർ തൻ ആത്മഹർഷം കാണാൻ നിരന്നുനിൽക്കുന്നെങ്ങൾ. മധുരമൂറും തെരുവിലൂടെ നടന്നു മധുരത്തിൽ നിറഞ്ഞൊരാൾ, പാമ്പു പഴുതാര ചീവീടിനെ കൂട്ടുകാരാക്കി നടന്നു മറ്റൊരാൾ, വിളനെല്ലിൻ ഊർജരേണുക്കൾ
നഗരാക്ഷരങ്ങളിൽ മിടിക്കും
സ്നേഹം പുണർന്നാരേ
നിരത്തി വെച്ചൂ ഭാവന തൻ
വൻ കൊട്ടാര കൊത്തളങ്ങൾ?
ഓർമയിൽ മായാത്ത
ചിത്രം വരച്ചവർ തൻ
ആത്മഹർഷം കാണാൻ
നിരന്നുനിൽക്കുന്നെങ്ങൾ.
മധുരമൂറും തെരുവിലൂടെ
നടന്നു മധുരത്തിൽ നിറഞ്ഞൊരാൾ,
പാമ്പു പഴുതാര ചീവീടിനെ
കൂട്ടുകാരാക്കി നടന്നു മറ്റൊരാൾ,
വിളനെല്ലിൻ ഊർജരേണുക്കൾ
പറഞ്ഞുതന്നൊരാൾ,
സൂര്യകിരീടപ്രഭ ചിതറുമക്ഷരങ്ങൾ
കൊണ്ടമ്മാനമാടിയൊരാൾ
എണ്ണപ്പാടവും തിരശ്ശീലയും
അരങ്ങുകാണാത്ത നടനും
നിളാ സ്വപ്നങ്ങളിൽ
ഉറങ്ങിയെഴുനേറ്റ
മഹാകഥാലോകവും
സഫലയാത്രകൾ
മുഷിയാതെ നടത്തിയ കവിയും
ഹാസ്യരസത്തിൽ ചാട്ടുളി
യൊളിപ്പിച്ച സഹൃദയനും
കരുണയും കരുതിവെപ്പുമായ്
സഹസ്രങ്ങളാമാരാധകരും
നിറയും നഗരമേ പുണ്യാക്ഷരത്തിൻ
ഗരിമയിൽ വിളങ്ങുന്നു നീ.
ലോകമെന്തായാലുമാതിഥ്യ
മര്യാദകൾ മറക്കാതെ
നൽകുന്ന നീയിനിയക്ഷര
പുണ്യത്തിൻ രാജ്ഞിയായ്
വിരാചിക്കാവൂ ചിരം.
പ്രിയ നഗരമേ തലമുറകൾ
മാറിമാറിപ്പോയാലും
മറക്കാതിരിക്ക നീ
സൗഭ്രാത്രത്തിൻ സൗരഭ്യം.