തെളിഞ്ഞു വരുന്ന പകലിലേക്ക് സ്ഫടികം പോലെ മഴ അകലങ്ങളിലേക്കു നീന്തിപ്പോകുന്ന മഴയുടെ ജലയാനങ്ങൾ വെളുപ്പിലും കറുപ്പിലും തുടുത്ത ചുകപ്പിലും മഴ മിന്നലിന്റെ വെളിച്ചം മതി അറിയാൻ.... നീ മഴയുടെ ശരീരം അലിഞ്ഞു പരന്ന മനോവിചാരങ്ങൾ കവിളിന്റെ ക്യാൻവാസിലെഴുതണം അപ്പോൾ... നീ സുന്ദരിയായ മഴ ഇടയ്ക്കെപ്പൊഴോ

തെളിഞ്ഞു വരുന്ന പകലിലേക്ക് സ്ഫടികം പോലെ മഴ അകലങ്ങളിലേക്കു നീന്തിപ്പോകുന്ന മഴയുടെ ജലയാനങ്ങൾ വെളുപ്പിലും കറുപ്പിലും തുടുത്ത ചുകപ്പിലും മഴ മിന്നലിന്റെ വെളിച്ചം മതി അറിയാൻ.... നീ മഴയുടെ ശരീരം അലിഞ്ഞു പരന്ന മനോവിചാരങ്ങൾ കവിളിന്റെ ക്യാൻവാസിലെഴുതണം അപ്പോൾ... നീ സുന്ദരിയായ മഴ ഇടയ്ക്കെപ്പൊഴോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തെളിഞ്ഞു വരുന്ന പകലിലേക്ക് സ്ഫടികം പോലെ മഴ അകലങ്ങളിലേക്കു നീന്തിപ്പോകുന്ന മഴയുടെ ജലയാനങ്ങൾ വെളുപ്പിലും കറുപ്പിലും തുടുത്ത ചുകപ്പിലും മഴ മിന്നലിന്റെ വെളിച്ചം മതി അറിയാൻ.... നീ മഴയുടെ ശരീരം അലിഞ്ഞു പരന്ന മനോവിചാരങ്ങൾ കവിളിന്റെ ക്യാൻവാസിലെഴുതണം അപ്പോൾ... നീ സുന്ദരിയായ മഴ ഇടയ്ക്കെപ്പൊഴോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തെളിഞ്ഞു വരുന്ന പകലിലേക്ക്

സ്ഫടികം പോലെ മഴ

ADVERTISEMENT

അകലങ്ങളിലേക്കു നീന്തിപ്പോകുന്ന

മഴയുടെ ജലയാനങ്ങൾ

വെളുപ്പിലും കറുപ്പിലും

തുടുത്ത ചുകപ്പിലും മഴ
 

ADVERTISEMENT

മിന്നലിന്റെ വെളിച്ചം മതി

അറിയാൻ.... നീ മഴയുടെ ശരീരം

അലിഞ്ഞു പരന്ന മനോവിചാരങ്ങൾ

കവിളിന്റെ ക്യാൻവാസിലെഴുതണം

ADVERTISEMENT

അപ്പോൾ... നീ സുന്ദരിയായ മഴ
 

ഇടയ്ക്കെപ്പൊഴോ നാട്ടുവഴിയിലൂടെ

മഴ നടന്നു വന്നിരുന്നു

നനഞ്ഞ ശരീരമൊതുക്കി

തണുത്ത കാറ്റുപോലെ വിറച്ച്

പുളിമരത്തിനു താഴെ നിന്ന്

പതിയെ വിളിച്ചിരുന്നു.
 

മഴക്കാലം പ്രണയത്തിന്റെ ചേമ്പിലയിൽ

തടാകമൊരുക്കും

ആസക്തിയുടെ പരൽ മീനുകൾക്കായി.

മഴ പറഞ്ഞ കഥകൾ 

ജീവിതത്തെക്കാൾ യാഥാർഥ്യമായി

മനസ്സിൽ തളം കെട്ടും
 

ആഗ്രഹങ്ങളുടെ വർണ്ണ വസ്ത്രങ്ങൾ

അഴിച്ചു വെച്ച് രാമഴ

നനഞ്ഞു നടന്ന തെരുവിൽ

നക്ഷത്രങ്ങൾ ഒഴുകിപ്പോയതോർത്ത് 

ഒരാൾ അലസനായി കിടക്കും
 

വാക്കുകൾ പ്രകാശിക്കുന്ന രാത്രിയിൽ

ഭൂമിയിലെ ജീവിതത്തോടു ചേർന്ന് 

നിൽക്കുമ്പോൾ ഓർത്തു;

മഴ കടം പറഞ്ഞു കൊണ്ടുപോയ 

എന്റെ വേദനകളുടെ വേനൽക്കാലം
 

എന്തിനെന്നറിയാതെ നമുക്കിടയിൽ 

അതിർവരമ്പായി മഴ 

പെയ്തു കൊണ്ടേയിരുന്ന 

ആ നിമിഷത്തിന്റെ പ്രാർഥന - 

"ദൈവമേ, മനസ്സുനിലാവു പോലെ

സുതാര്യമാകുമ്പോൾ, 

എനിക്കു മാത്രമായ് ഒരു മഴ

കണ്ണുകൾ തുടയ്ക്കാൻ മാത്രം"

English Summary:

Malayalam Poem ' Enikku Mathramay Oru Mazha ' Written by K. A. Ravi Narayanan