വായ്ത്താരികൾ – സുമ രവീന്ദ്രൻ എഴുതിയ കവിത
നിറച്ചാർത്തേകിയ സ്വപ്നങ്ങളൊക്കെയും മഴ കാത്തിരിക്കും വേഴാമ്പലായ് തെന്നലൊന്നുലച്ച ദാവണിത്തുമ്പിനാൽ മുഖം മറച്ചൊരുണ്ണിയും അമ്മേയെന്നു കേഴുന്നു വിടരും മുമ്പേ തന്നെ പിച്ചിച്ചീന്തിയപ്പോൾ തകർന്നുടഞ്ഞതൊരു ബാല്യമെന്നോർക്കുക നിറമാർന്ന കൗമാരങ്ങൾ ചിറകറ്റ വസന്തതുമ്പികൾ ഉടഞ്ഞ ചില്ലുപാത്രമായ്
നിറച്ചാർത്തേകിയ സ്വപ്നങ്ങളൊക്കെയും മഴ കാത്തിരിക്കും വേഴാമ്പലായ് തെന്നലൊന്നുലച്ച ദാവണിത്തുമ്പിനാൽ മുഖം മറച്ചൊരുണ്ണിയും അമ്മേയെന്നു കേഴുന്നു വിടരും മുമ്പേ തന്നെ പിച്ചിച്ചീന്തിയപ്പോൾ തകർന്നുടഞ്ഞതൊരു ബാല്യമെന്നോർക്കുക നിറമാർന്ന കൗമാരങ്ങൾ ചിറകറ്റ വസന്തതുമ്പികൾ ഉടഞ്ഞ ചില്ലുപാത്രമായ്
നിറച്ചാർത്തേകിയ സ്വപ്നങ്ങളൊക്കെയും മഴ കാത്തിരിക്കും വേഴാമ്പലായ് തെന്നലൊന്നുലച്ച ദാവണിത്തുമ്പിനാൽ മുഖം മറച്ചൊരുണ്ണിയും അമ്മേയെന്നു കേഴുന്നു വിടരും മുമ്പേ തന്നെ പിച്ചിച്ചീന്തിയപ്പോൾ തകർന്നുടഞ്ഞതൊരു ബാല്യമെന്നോർക്കുക നിറമാർന്ന കൗമാരങ്ങൾ ചിറകറ്റ വസന്തതുമ്പികൾ ഉടഞ്ഞ ചില്ലുപാത്രമായ്
നിറച്ചാർത്തേകിയ
സ്വപ്നങ്ങളൊക്കെയും
മഴ കാത്തിരിക്കും
വേഴാമ്പലായ്
തെന്നലൊന്നുലച്ച
ദാവണിത്തുമ്പിനാൽ
മുഖം മറച്ചൊരുണ്ണിയും
അമ്മേയെന്നു കേഴുന്നു
വിടരും മുമ്പേ തന്നെ
പിച്ചിച്ചീന്തിയപ്പോൾ
തകർന്നുടഞ്ഞതൊരു
ബാല്യമെന്നോർക്കുക
നിറമാർന്ന കൗമാരങ്ങൾ
ചിറകറ്റ വസന്തതുമ്പികൾ
ഉടഞ്ഞ ചില്ലുപാത്രമായ്
തടവറയ്ക്കുള്ളിലാകയായ്
ആരുടേയോ പേക്കൂത്തിൽ
കന്യകാത്വം നഷ്ടമായ്
ജന്മം നികൃഷ്ടയായവർ
കണ്ണീരില്ലാത്ത ജന്മങ്ങളോ
ലോകമേറ്റു ചൊല്ലുന്ന
വായ്ത്താരികളാൽ മാത്രം
നീതി നിഷേധിക്കപ്പെട്ടവർ
അവരും മാനവരെന്നോർക്കുക.