സൂത്രപ്പണി – സതീഷ് കളത്തിൽ എഴുതിയ കവിത
പനി, ഒരു സൂത്രപ്പണിയാണ്; തന്നെയാരും എത്തിനോക്കുന്നില്ലെന്ന തോന്നലിൽ തനു കാട്ടിക്കൂട്ടുന്ന വേലത്തരം! തുടക്കത്തിൽ ഒരു തുമ്മൽ; ഒന്നു മുരടനക്കൽ. എന്നിട്ടും രക്ഷയില്ലെങ്കിൽ, വാവിട്ടു കുരയ്ക്കൽ. അതിലും രക്ഷയില്ലെങ്കിൽ, തുള്ളൽ... കിടന്നു തുള്ളൽ. അങ്ങനെ... അങ്ങനെ... തുള്ളി തുള്ളി പൊള്ളുമ്പോൾ മേലാകെ
പനി, ഒരു സൂത്രപ്പണിയാണ്; തന്നെയാരും എത്തിനോക്കുന്നില്ലെന്ന തോന്നലിൽ തനു കാട്ടിക്കൂട്ടുന്ന വേലത്തരം! തുടക്കത്തിൽ ഒരു തുമ്മൽ; ഒന്നു മുരടനക്കൽ. എന്നിട്ടും രക്ഷയില്ലെങ്കിൽ, വാവിട്ടു കുരയ്ക്കൽ. അതിലും രക്ഷയില്ലെങ്കിൽ, തുള്ളൽ... കിടന്നു തുള്ളൽ. അങ്ങനെ... അങ്ങനെ... തുള്ളി തുള്ളി പൊള്ളുമ്പോൾ മേലാകെ
പനി, ഒരു സൂത്രപ്പണിയാണ്; തന്നെയാരും എത്തിനോക്കുന്നില്ലെന്ന തോന്നലിൽ തനു കാട്ടിക്കൂട്ടുന്ന വേലത്തരം! തുടക്കത്തിൽ ഒരു തുമ്മൽ; ഒന്നു മുരടനക്കൽ. എന്നിട്ടും രക്ഷയില്ലെങ്കിൽ, വാവിട്ടു കുരയ്ക്കൽ. അതിലും രക്ഷയില്ലെങ്കിൽ, തുള്ളൽ... കിടന്നു തുള്ളൽ. അങ്ങനെ... അങ്ങനെ... തുള്ളി തുള്ളി പൊള്ളുമ്പോൾ മേലാകെ
പനി,
ഒരു സൂത്രപ്പണിയാണ്;
തന്നെയാരും എത്തിനോക്കുന്നില്ലെന്ന
തോന്നലിൽ
തനു കാട്ടിക്കൂട്ടുന്ന വേലത്തരം!
തുടക്കത്തിൽ ഒരു തുമ്മൽ;
ഒന്നു മുരടനക്കൽ.
എന്നിട്ടും രക്ഷയില്ലെങ്കിൽ,
വാവിട്ടു കുരയ്ക്കൽ.
അതിലും രക്ഷയില്ലെങ്കിൽ,
തുള്ളൽ... കിടന്നു തുള്ളൽ.
അങ്ങനെ... അങ്ങനെ...
തുള്ളി തുള്ളി പൊള്ളുമ്പോൾ
മേലാകെ
മഴത്തുള്ളികൾ മുളച്ചുപൊന്തും.
ഈ സമയം,
തനു മറ്റൊരു തനുവിനെ തേടും.
സിരകളിലൂടെ
പ്രണയത്തിന്റെ ശ്വേതം കടന്നുപോകുന്നതു
സ്വപ്നം കാണും.
സ്വപ്നത്തിൽ,
അടുത്തേയ്ക്കുവരുന്ന തനുവിലേയ്ക്കു
തന്റെ കനൽ പടർന്നുക്കേറുന്നതും
അന്ത:കരണത്തിലെ പുകച്ചിൽ
ജാലവിദ്യകണക്കെ അണഞ്ഞുപോകുന്നതും
മുളച്ചുപൊന്തിയ മഴത്തുള്ളികൾക്കു
ചിറകുകൾ മുളയ്ക്കുന്നതും
അവ,
ആകാശത്തു വിതാനിച്ചു പറക്കുന്നതും
കാണാൻതുടങ്ങും.
അതോടെ,
തനുവിൽനിന്നും തനുവിലേക്കുള്ള ദൂരം
ഒരു കൈപ്പിടിയിലേക്കുള്ള
ഒരു ചാൺ ദൂരമാകുകയും
അടുത്തുവന്ന തനുവിനെ ചേർത്തുപിടിച്ച്
അമർത്തി ചുംബിക്കാൻ തുടങ്ങുകയും ചെയ്യും.